കൊടുംവരൾച്ചയുടെ പിടിയിൽ ഇത്യോപ്യ
text_fieldsആഡിസ് അബബ: ആഫ്രിക്കയിെല രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ ഇത്യോപ്യ കൊടുംവരൾച്ചയുടെ പിടിയിൽ. അവസാനത്തെ തുള്ളിവെള്ളവും കിട്ടാക്കനിയായിക്കൊണ്ടിരിക്കുകയാണ് ഇവിടെ. കിണറുകളെല്ലാം വറ്റിവരണ്ടുകഴിഞ്ഞു. ചൂട് താങ്ങാനാവാതെ പക്ഷിമൃഗാദികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പതിനായിരങ്ങളാണ് സൗകര്യങ്ങളില്ലാത്ത ക്യാമ്പുകളിൽ തിങ്ങിക്കഴിയുന്നത്. പല ക്യാമ്പുകളിലും ഇടം കിട്ടാതെ അലയുകയാണ് ആയിരങ്ങൾ. ഇത് തുടർന്നാൽ ഒരൊറ്റ ജീവൻ പോലും അവശേഷിക്കില്ലെന്ന മുന്നറിയിപ്പാണ് ഇവിടെനിന്നു ലഭിക്കുന്നത്. പതിറ്റാണ്ടുകൾക്കിടെയുള്ള ഏറ്റവും വിനാശകരമായ വരൾച്ചയാണിത്.
രാജ്യത്തുടനീളം 78 ലക്ഷത്തോളം പേരെയാണ് കൊടിയവരൾച്ചയും ക്ഷാമവും ബാധിച്ചിരിക്കുന്നത്. അടുത്തമാസത്തോടെ സംഭരിച്ചുെവച്ചിരിക്കുന്ന ഭക്ഷണവും തീരുമെന്ന് സന്നദ്ധസംഘങ്ങൾ മുന്നറിയിപ്പുതരുന്നു. വരൾച്ച ഇേത്യാപ്യയിൽ സാധാരണമാണെങ്കിലും കഴിഞ്ഞവർഷങ്ങളിൽ സർക്കാറും അന്തർദേശീയസമൂഹവും താൽക്കാലിക പരിഹാരത്തിന് ജാഗ്രത കാണിച്ചിരുന്നു. എന്നാൽ, മുൻകാലങ്ങളിൽ ലഭിച്ചിരുന്ന സഹായത്തിെൻറ അളവിൽ കാര്യമായ ഇടിവുതന്നെ സംഭവിച്ചത് ഇത്യോപ്യക്കാരുടെ ജീവിതപ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ആരുടെയും ൈകയിൽ ഭക്ഷണത്തിനോ മരുന്നിനോ ഉള്ള കാശില്ല. അടിയന്തരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണെന്നും അതു കഴിഞ്ഞാൽ എന്തുസംഭവിക്കുമെന്ന് പറയാനാവില്ലെന്നും ‘സേവ് ദ ചിൽഡ്രൻ’ എന്ന സന്നദ്ധസംഘടനയുടെ ഇത്യോപ്യൻ ഡയറക്ടർ ജോൺ ഗ്രഹാം പറയുന്നു.
ഇത്യോപ്യയുടെ പടിഞ്ഞാറൻ അയൽരാജ്യമായ ദക്ഷിണ സുഡാൻ കഴിഞ്ഞ നാലു മാസത്തോളമായി വരൾച്ചയുടെ പിടിയിലാണ്. മൂന്നുവർഷം നീണ്ട ആഭ്യന്തരയുദ്ധ കാലത്തുള്ളതിനേക്കാൾ ഉയർന്നതാണ് ആ രാജ്യത്തെ ഇപ്പോഴത്തെ പട്ടിണിയുടെ തോത്. അതേസമയം, ഇത്യോപ്യയാവെട്ട താരതമ്യേന സംഘർഷമുക്തവും ശക്തമായ ഒരു കേന്ദ്രഭരണവും ഉള്ള രാജ്യമാണ്. അന്താരാഷ്ട്രസമൂഹത്തിെൻറ കരങ്ങൾ തങ്ങൾക്ക് താങ്ങായിയെത്തും എന്ന പ്രതീക്ഷയിലാണ് ഇൗ ജനത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.