Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
thanjavur temple
cancel
Homechevron_rightTravelchevron_rightDestinationschevron_rightഇവിടെ...

ഇവിടെ ഉയരുന്നത് ആദിതാണ്ഡവത്തിൻ നാദവും നാദരൂപമാർന്ന ശിൽപങ്ങളും

text_fields
bookmark_border

മധുരയ്ക്കടുത്ത് മാട്ടുത്താവണി ബസ്സ്റ്റാൻറിൽ നിന്നാണ് തഞ്ചാവൂരിലേക്കുള്ള ബസ്. നഗരം പിന്നിട്ടാൽ തമിഴ്നാട്ടിൽ സാധാരണ കാണുന്നതുപോലെ വിശാലമായ പ്രദേശങ്ങളും ദൂരെ കരിമ്പനകളും. കുറെ ചെല്ലുേമ്പാൾ ഇരുവശത്തും കൂറ്റൻ പാറക്കെട്ടുകൾ. ആനമലയെന്ന് ഇതിനെ വിളിക്കുന്നു. ഇൗ പ്രദേശത്തുനിന്നാണത്രെ മധുര മീനാക്ഷിക്ഷേത്രം നിർമിക്കാനായി പാറ കൊണ്ടുപോയത്. മനോഹരമായ എക്സ്പ്രസ്ഹൈവേയിലൂടെയാണ് യാത്ര.

എന്നാൽ ഇരുവശവും ജീവിതദുരിതത്തിൻെറ കാഴ്ചകളാണ്. ഇരുവശത്തും നീണ്ട മുൾക്കാടുകൾ മാത്രം. ഉഴുന്നും ചോളവും നെല്ലും പച്ചക്കറികളും കൃഷിചെയ്യുന്ന വിശാലമായ പാടങ്ങൾ കാണാൻ കൊതിച്ചിരുന്ന എനിക്ക് നിരാശയായി. എങ്ങും മുൾക്കാടുകൾ മാത്രം. ഇടക്കിടെ ചെറിയ വീടുകൾ, ജനവാസകേന്ദ്രങ്ങൾ, കടകൾ, ഫാക്ടറികൾ, സ്കൂളുകൾ, കോളജുകൾ.. അങ്ങനെ നാടുകൾ പിന്നിടുകയാണ്. ഒറ്റപ്പെട്ട് ഇടക്കിടെ പേരാൽമരങ്ങൾ. അവയുടെ താങ്ങുവേരുകൾ മണ്ണിലേക്ക് പടർന്ന് ഒരു മരത്തിൻെറ തടിയോളം വളർന്നിരിക്കുന്നു. അങ്ങിങ്ങ് ഒറ്റപ്പെട്ട കൃഷി. കരിമ്പ്, നെല്ല്.


രാവിണിപ്പടിയിലെത്തുമ്പോൾ വരണ്ടുണങ്ങിയ നാട് വീണ്ടും വരളുന്നു. പകൽചൂടിൽ പൊള്ളുന്ന കാറ്റ്. പിന്നെയങ്ങോട്ട് പാറകൂട്ടങ്ങളാണ്. വെളുത്തതും ചുവന്നതുമായ പാറകൾ. കൃഷിയില്ലാതെ പാറക്കൂട്ടങ്ങൾ പടർന്ന ഗ്രാമങ്ങൾ. ഗ്രാനൈറ്റ് ക്വാറികളാണ് ഇവിടത്തെ പ്രധാന വ്യവസായമെന്ന് ഉൗഹിക്കാം. പലയിടത്തും വേലികെട്ടി മറച്ച ക്വാറികൾ. വറ്റിവരണ്ട കുളങ്ങളും തോടുകളും. കുളങ്ങളിലേക്കിറങ്ങാൻ ഒരിക്കൽ നിർമിച്ച പടിക്കെട്ടുകൾ ഉണങ്ങിവരണ്ട കുഴികളിൽ അവസാനിക്കുന്നു.

ചിലയിടങ്ങളിൽ മാത്രം ചെളിനിറഞ്ഞ കുളങ്ങൾ. കീഴവളവ്, മാലമ്പട്ടി തുടങ്ങിയ ഗ്രാമങ്ങൾ. ഭൂമി വരളുേമ്പാഴും അതിജീവനത്തിനായി സംഭരിച്ച ജലസമൃദ്ധിയിൽ പച്ചപ്പണിഞ്ഞ് മുൾക്കാടുകളും കരിമ്പനകൂട്ടങ്ങളും. വഴിയോരങ്ങളിൽ ഒാലയും പുല്ലും കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ തട്ടുകളിൽ നാട്ടുപഴങ്ങൾ വിൽകാൻ വെച്ചിരിക്കുന്നു. ഒറ്റപ്പെട്ട ജംഗ്ഷനുകൾ. മരത്തണലുകളിൽ കൂടിയിരുന്നു ക്ഷീണമകറ്റുന്ന പെണ്ണുങ്ങൾ, തൊഴിലാളികൾ.


ഇപ്പോൾ 50 കിലോമീറ്റർ പിന്നിട്ടിരിക്കുന്നു. ഇനിയും 125 കിലോമീറ്റർ താണ്ടണം തഞ്ചാവൂരിലെത്താൻ. ഇടക്ക് എടക്കാടി പക്ഷിസങ്കേതം. പുളിമരങ്ങൾ, തെങ്ങുകൃഷി, കാടുകൾ, ഇടക്കിടെ വീടുകൾ. ചെളിവെള്ളം കെട്ടിക്കിടങ്ങുന്ന കുളത്തിൽ കുളിക്കുന്നവർ. കറുപ്പൂർ, തിരുപ്പുത്തൂർ ഗ്രാമങ്ങൾ. ഇവിടെ നിന്ന് പിള്ളെയാർപട്ടിയിലേക്ക് വളയുന്ന റോഡ്. പിള്ളൈയാർപട്ടിയിലെ ഗണപതി, ശീർഗാഴിയുടെ പാട്ട്. ആൽമരത്തണലിൽ ഏകാകിയായ ദൈവം, ഒരു കല്ലും വേലുമാണ് വിഗ്രഹം.

ഗ്രാമങ്ങൾ നീളുന്നു. അടുത്തടുത്ത് കുഞ്ഞുവീടുകൾ. നമ്മൾ ഒന്നോ രണ്ടോ തലമുറ മുമ്പ് കണ്ടുമറന്ന ഗ്രാമീണ ദൃശ്യങ്ങൾ. ചെളികൊണ്ടും ചെറുപാറകൾ കൊണ്ടും ഒാലകൊണ്ടും സിമൻറ്കൊണ്ടും കെട്ടിയ വീടുകൾ. വീടിനോടുചേർന്ന് കെട്ടിയിട്ട പശുക്കൾ. പുല്ലും ചാണകവും ചിതറിവീണ മുറ്റം. അലഞ്ഞുനടക്കുന്ന കോഴികൾ, മുറ്റത്ത് കൂട്ടിയ മണ്ണടുപ്പ്, ഒാലകെട്ടി മറച്ച കുളിമുറി, പുറത്തിട്ട കട്ടിലുകളിൽ ആളുകൾ വിശ്രമിക്കുന്നു. അമ്മപ്പട്ടി ഗ്രാമം.


വീടിന് കുഞ്ഞുചായിപ്പുകൾ. വെള്ളമാണ് ഇവരുടെ ഏറ്റവും വലിയ വെല്ലുവിളി. വീടുകൾക്കടുത്ത് പൈപ്പുകൾ, കുഴൽകിണറുകൾ, വെള്ളം ചുമക്കുന്നവരും കുടങ്ങളുമായി കാത്തിരിക്കുന്നവരുമാണ് എവിടെയും. ചാരിവെച്ച സെക്കിളുകൾ, ടി.വി.എസിെൻറ മോപ്പഡ്, കച്ചിത്തുറു, കൃഷി, ആടുകൾ, എരുമകൾ അങ്ങനെ നമ്മൾ കണ്ടുമറന്ന ഗ്രാമീണത. പിന്നെയും കാട് മൂടിയ നെൽവയലുകൾ. ഇവിടെ മഴ പെയ്തിട്ട് അഞ്ചു വർഷമായി എന്ന് അടുത്തിരുന്ന പ്രായമായ ആൾ പറഞ്ഞു. ചെട്ടിനാട് പഞ്ഞികമ്പനിയതിൽ തൊഴിലാളിയായിരുന്നു മുരുകൻ. ഇപ്പോൾ വിരമിച്ചു.

മഴയില്ലാത്തതിനാൽ കൃഷിയിടങ്ങൾ മുഴുവൻ കാടുകയറിയതാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയില്ലാതെ നാട്ടുകാർ പട്ടിണിയിലാകുന്നു. ചിലർ കല്ലുപണിക്ക് പോകുന്നു. കുടിവെള്ളം തൃച്ചിയിൽ നിന്ന് എത്തണം. ഒരു സ്ഥലത്ത് വ്യാപകമായി കശുമാവ് കൃഷി. റോഡിെൻറ ഒരുവശത്ത് കുടിലുകെട്ടി കശുവണ്ടി വറക്കുന്ന സ്ത്രീകൾ. ചില കൃഷിയിടങ്ങൾ കഴിഞ്ഞാൽ കിലോമീറ്ററുകൾ നീളുന്ന യൂക്കാലിപ്റ്റസ്, കാറ്റാടി പ്ലാേൻറഷനുകൾ.

കാരയ്ക്കുടിയിൽ പച്ചക്കറി വിൽക്കുന്ന സ്ത്രീകൾ
തിരുണയത്ത് എത്തുമ്പോൾ ഹൈവേ രണ്ടായി പിരിയുന്നു; ഇടത്തേക്ക് പുതുക്കോട്ട വഴി തഞ്ചാവൂർ, വലത്തേക്ക് കാരൈക്കുടി. കാരൈക്കുടി എന്ന ബോർഡ് വായിച്ചപ്പോൾ പരിചയമുള്ള നാടുപോലെ തോന്നി. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ മൃദംഗത്തിലെ രണ്ടാമൻ കാരൈക്കുടി മണിയുടെ നാട്. താടിവെച്ച് വെള്ള വസ്ത്രം ധരിക്കുന്ന മാന്ത്രിക വിരലുകളുള്ള മണി. കർണാടക സംഗീതം അതിെൻറ എല്ലാ പ്രൗഡിയോടെയും നിറഞ്ഞ് നിൽക്കുന്നത് തഞ്ചാവൂർ സമ്മാനിച്ച വൈഭവം കൊണ്ടാണ്.
ത്രിമൂർത്തികളായ ത്യാഗരാജസ്വാമിയും ശാമശാസ്ത്രിയും ദീക്ഷിതരും ജനിച്ച തിരുവാരൂർ ഇനിയും അകലെയാണെങ്കിലും ഇവർ തഞ്ചാവൂരിൻെറ സംഗീതത്തെ ഉൗട്ടിവളർത്തി. തഞ്ചാവൂർ ടൗണിൽ ബോർഡ് കാണാം തിരുവൈയ്യാർ 13 കിലോമീറ്റർ എന്ന്. ത്യാഗരാജസ്വാമി സമാധി കൊള്ളുന്ന സ്ഥലം. കരിഞ്ഞുണങ്ങിയ കാവേരിയുടെ കൈവഴികൾ. ഒാർമയിൽ നിന്നൊരു തിരപ്പാട്ട്; 'കാവേരി പാടാമിനി സഖി നിൻ ദേവൻെറ സോപാനമായ്...'


ബസ് മാറിക്കയറിയ ഒരു സ്ത്രീ ടിക്കറ്റെടുക്കാനായി കണ്ടക്ടറോട് പറഞ്ഞ സ്ഥലം കേട്ടപ്പോൾ പിന്നെയും ഒരു മൃദംഗത്തിൻെറ താളം. മൃദംഗത്തിലെ ഇന്നത്തെ ചക്രവർത്തി ഉമയാൾപുരം ശിവരാമൻെറ സ്ഥലം. നീണ്ട വിരലുകളും നീണ്ട നെറ്റിത്തടവുമുള്ള ഉമയാൾപുരത്തിൻെറ നെറ്റിയിലെ നീളൻ വരക്കുറി. ഉമയാൾപുരത്തേക്കല്ല വണ്ടി പോകുന്നത്, എതിർവശത്തേക്ക്. അതുകൊണ്ട് അടുത്ത സ്റ്റോപ്പായ പാപനാശത്തിറങ്ങിക്കൊള്ളാൻ കണ്ടക്ടർ പറഞ്ഞു. പിന്നെയും സംഗീതം. തഞ്ചാവൂരിൽ ജനിച്ചുവളർന്ന തെലുങ്കനാണ് ത്യാഗരാജസ്വാമി എങ്കിൽ തമിഴർ തമിഴ്ത്യാഗരാജ എന്നു വിളിക്കുന്ന പാപനാശം ശിവെൻറ നാട്.

നമ്മുടെ തിരുവനന്തപുരത്ത് കുറകൊലം ജീവിച്ചിട്ടുണ്ട്. അനേകം കീർത്തനങ്ങളും ഗാനങ്ങളും എഴുതിയ പാപനാശം ശിവൻ. ഒരിക്കലും മറക്കില്ല അദ്ദേഹത്തിെൻറ 'എന്ന തവം ശെയ്ദനി യശോദാ..' എന്ന കീർത്തനം. തഞ്ചാവൂരിലെ പഴയ ബസ്സ്റ്റാൻറിൽ വണ്ടി നിന്നു. അഞ്ച് രൂപക്ക് ഇവിടെ കുംഭകോണത്ത് പ്രശസ്തമായ ഫിൽട്ടർ കോഫി കിട്ടും. പെരിയകോവിൽവഴിയുള്ള ബസിൽ കയറിയാൽ തഞ്ചാവൂരിലെ ലോകപ്രശസ്തമായ ബൃഹദീശ്വര ക്ഷേത്രത്തിലെത്താമെന്ന് ചായക്കടക്കാർ പറഞ്ഞുതന്നു.

മധുര ക്ഷേത്രത്തിനോട് ചേർന്നുള്ള പുതുമണ്ഡപം
ബസിറങ്ങി നടക്കുേമ്പാൾ സംരക്ഷിത ചരിത്രസ്മാരകമായി ആർക്കിയോളജി വിഭാഗം സംരക്ഷിക്കുന്ന ചോളരാജാവായ രാജരാജചോഴൻ നിർമിച്ച ശിൽപവൈഭവത്തിെൻറ വിസ്മയ സമുച്ചയം. ഒരു മഹാഗോപുരത്തിൻെറ വലുപ്പത്തോളം മണ്ണിട്ടുയർത്തി അതിലേക്ക് ആനകൾ വലിച്ചുകൊണ്ടുപോയ വൻ ശിലകളിൽ നിന്ന് ശിൽപികൾ കൊത്തിയൊരുക്കിയ ചൈതന്യമാർന്ന മഹാക്ഷേത്രം. ഇവിടെ ഉയരുന്നത് ആദിതാണ്ഡവത്തിൻെറ നാദവും നാദരൂപമാർന്ന ശിൽപങ്ങളും.
കണ്ടാലും മതിവരാത്ത ക്ഷേത്രം. തഞ്ചാവൂരിൽ നിന്ന് കുംഭകോണത്തേക്ക് പോകുമ്പോൾ നേരത്തെ കണ്ട പ്രകൃതിയല്ല, സമൃദ്ധമായി നെല്ലും പരുത്തിയും ഉഴുന്നുമൊക്കെ വിളയുന്ന പാടങ്ങൾ. നഗരമധ്യത്തിൽ തന്നെയാണ് കുംഭകോണം ക്ഷേത്രം. ഒരിക്കൽ രാജ്യ തലസ്ഥാനമായിരുന്ന തഞ്ചാവൂരിനെക്കാൾ വലിയ വ്യവസായ നഗരമാണ് ഇന്ന് കുംഭകോണം. നാടീജോതിഷത്തിനുപേരുകേട്ട വൈത്തീശ്വരൻ കോവിലിലേക്ക് ഇനിയും 55 കിലോമീറ്റർകൂടി പോകണം. കേരളം പോലെ പച്ചപ്പും വീടുകളും നിറഞ്ഞ ഇടത്തിലൂടെയാണ് യാത്ര.
വൈത്തീശ്വരൻ കോവിൽ പരിസരം
വളരെ ചെറിയ ടൗണാണ് വൈത്തീശ്വരൻ കോവിൽ. നാടീജോതിഷമാണ് ഇവിടത്തെ വ്യവസായം. ധാരാളം അന്യനാട്ടുകാർ വന്നുപോകുന്നു. ശിവെൻറ മറ്റൊരു ആരാധനാരൂപമാണ് വൈത്തീശ്വരൻ. നമ്മുടെ വൈദ്യർ എന്നതുപോലെ അസുഖം മാറ്റുന്ന ശിവനെ തമിഴർ ആരാധിക്കുന്നു. ഇവിടെ നിന്ന് ഏഴു കിലേമീറ്ററേ ഉള്ളൂ ശീർഗാഴിക്ക്. ഗാഢമായ തൻെറ ശബ്ദം കൊണ്ട് ഭക്തിഗാനങ്ങളെ രേഖപ്പെടുത്തിയ ശീർഗാഴി ഗോവിന്ദരാജൻ എന്ന പാട്ടുകാരെൻറ നാട്. അക്കാലത്ത് കേരളത്തിൽ ജൂനിയർ ശീർഗാഴിമാരുണ്ടായിരുന്നു.'പിള്ളൈയാർപട്ടിയിൽ ഇരുപ്പവനേ' എന്ന ശീർഗാഴിയുടെ പാട്ട് കാസെറ്റിൽ കേട്ടിട്ടുണ്ട്.
തമിഴിലെ പ്രാചീനകവി തിരുജ്ഞാനസംബന്ധർ ജനിച്ചതും ശീർഗാഴിയിലാണ്. ഇവിടെനിന്ന് 15 കിലോമീറ്റർമാത്രം ചിദംബരത്തേക്ക്. സപ്തസ്വരങ്ങൾ കേൾക്കുന്ന തൂണുകളുള്ള ചിദംബരം ക്ഷേത്രം. തഞ്ചാവൂരിനെക്കാൾ മനോഹരമെന്ന് തോന്നിക്കുന്ന ക്ഷേത്രം. ശിവൻ ആദ്യം താണ്ഡവംചെയ്ത സ്ഥലം എന്ന് വിശ്വസിക്കുന്ന ഇടം. തില്ലെ എന്ന് വിളിക്കുന്ന ഒരു കണ്ടൽചെടി നിറഞ്ഞ കാടായിരുന്നു ഇവിടം. ഇവിടെയായിരുന്നത്രെ ശിവെൻറ ആദിതാണ്ഡവം. അങ്ങനെ ഇവിടെ ക്ഷേത്രം വന്നു. താണ്ഡവം ചെയ്ത ഇടം തില്ലെസ്ഥാനം എന്നും അറിയപ്പെട്ടു.
പുതുമണ്ഡപത്തിൽ വെങ്കല ശിൽപങ്ങളിൽ പേര് കൊത്തുന്ന ആൾ
മുത്തുസ്വാമി ദീക്ഷിതരുടെ 'ആനന്ദനടനപ്രകാശം' എന്ന മനോഹരമായ കീർത്തനത്തിൽ അതെക്കുറിച്ച് വർണിക്കുന്നു. 'ഭൂതേശം ശാർദൂല ചർമാംബരം ചിദംബരം ഭൂസുരത്രിസഹസ്രമുനീശ്വരം വിശ്വേശ്വരം നവനീതഹൃദയം സദയ ഗുരുഗുഹ താതമാദ്യം വേദവേദ്യം വീതരാഗിണമപ്രമേയാദ്വൈതപ്രതിപാദ്യം സംഗീതവാദ്യ വിനോദ താണ്ഡവജാത ബഹുതരഭേദചോദ്യം...' തിരുവൈയാറിനടുത്ത് തില്ലൈസ്ഥാനം എന്നൊരു ചെറുഗ്രാമവുമുണ്ട്. ഇവിടെയും ഉണ്ട് ഒരു ശിവക്ഷേത്രം.
ത്യാഗരാജസ്വാമിയുടെ ശിഷ്യനായിരുന്ന തില്ലൈസ്ഥാനം രാമ അയ്യങ്കാർ ജീവിച്ചിരുന്നത് ഇവിടെയാണ്. അദ്ദേഹമാണ് ത്യാഗരാജകീർത്തനങ്ങൾ പിന്നീടുള്ള തലമുറക്ക് പകർന്നുകൊടുത്തത്. അങ്ങനെ തില്ലൈസ്ഥാനം ഒരു സംഗീതശൈലിയുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelvaitheeswaran koilthanjavur temple
Next Story