Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightക്വാറി ടൂറിസം;...

ക്വാറി ടൂറിസം; നൂതന പദ്ധതിയുമായി യുവാക്കൾ

text_fields
bookmark_border
ക്വാറി ടൂറിസം; നൂതന പദ്ധതിയുമായി യുവാക്കൾ
cancel
camera_alt????????????????????? ????????

പുൽപള്ളി: വയനാടൻ വിനോദസഞ്ചാര മേഖലക്ക് പുതിയ മുഖം നൽകി മരക്കടവിലെ ഒരുപറ്റം യുവാക്കൾ. മരക്കടവിലെ ഉപയോഗശൂന്യമായിക്കിടന്നിരുന്ന കരിങ്കൽ ക്വാറി തടാകമാക്കിയാണ് ഇവർ ബോട്ട് സർവിസും മറ്റും നടത്തുന്നത്. മീൻ പിടിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബോട്ടിലിരുന്ന് സന്ദർശകർക്ക് ചൂണ്ടയിൽ മീൻ പിടിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഏറെ മനോഹരമായ രീതിയിലാണ് ക്വാറിയുടെ ചുറ്റുവട്ടങ്ങൾ ഒരുക്കിയിരിക്കുന്നത്. ക്വാറിയിൽ നിറഞ്ഞുകിടക്കുന്ന വെള്ളത്തിൽ താറാവുകൂട്ടങ്ങളും ഉലാത്തുന്നത് മനോഹര കാഴ്ചയാണ്. സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഒരുക്കിയിട്ടുമുണ്ട്. ബോട്ടിൽ കയറുന്നവർക്കെല്ലാം ലൈഫ് ജാക്കറ്റ് നിർബന്ധമാണ്. ഇവിടെനിന്ന് പിടിക്കുന്ന മീൻ ഇവിടത്തന്നെ ൈഫ്ര ചെയ്യാനുള്ള സൗകര്യവും സന്ദർശകർക്ക് ഒരുക്കിക്കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇത് തുറന്നുകൊടുത്തത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആറു യുവാക്കൾ ചേർന്നാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്. പെരിക്കല്ലൂരിലെ തൊമ്മിപ്പറമ്പിൽ ബിജുവിെൻറ നേതൃത്വത്തിലാണ് ഇതിെൻറ പ്രവർത്തനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arakkadavu quary tourism
News Summary - arakkadavu quary tourism
Next Story