സ്വകാര്യരേഖകൾ പൊതു കമ്പ്യൂട്ടറുകളിൽ ഉപേക്ഷിക്കരുത്
text_fieldsതിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യക്തികളുടെ സ്വകാര്യവിവരങ്ങളും രേഖകളും പൊതു കമ്പ്യൂട്ടറിൽ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള പൊലീസ് ഹൈടെക് ൈക്രം എൻക്വയറി സെൽ അറിയിച്ചു. നിരവധിപേർ ആധാർ രേഖകൾ, ഇലക്ടറൽ കാർഡുകൾ തുടങ്ങി അവരവരുടെ തിരിച്ചറിയൽ രേഖകളും സർട്ടിഫിക്കറ്റുകളും മറ്റു പല രേഖകളും ഡി.ടി.പി സെൻററുകളിലും ഇൻറർനെറ്റ് കഫേകളിലും കൊണ്ടുപോയി സ്കാൻ ചെയ്ത് കോപ്പി എടുക്കുകയും പല അപേക്ഷകൾ ഇത്തരം സെൻററുകൾ വഴി അയക്കുകയും ചെയ്യാറുണ്ട്.
ഇത്തരത്തിൽ സ്കാൻ ചെയ്യപ്പെടുന്ന ഡോക്യുമെൻറുകൾ ആ സെൻററുകളിലെ പൊതു കമ്പ്യൂട്ടറുകളിൽതന്നെ ഉപേക്ഷിക്കെപ്പടുന്നത് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം ഡോക്യുമെൻറുകൾ ഉപയോഗിച്ച് മൊബൈൽ ഫോൺ കണക്ഷനുകൾ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവ വ്യാജമായി എടുത്ത് തട്ടിപ്പുകൾ നടത്താൻ സാധിക്കുമെന്ന് ഹൈടെക് സെൽ അറിയിച്ചു.
ഇത്തരത്തിൽ സ്കാനിങ് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിൽ സ്കാൻ ചെയ്ത് കോപ്പി ചെയ്യുന്നത് സ്വന്തം പെൻൈഡ്രവുകളിൽ ആണെന്നും സെൻററുകളിലെ കമ്പ്യൂട്ടറിെൻറ ഹാർഡ് ഡിസ്ക്കുകളിൽ അല്ലെന്നും ഉറപ്പുവരുത്തണം. അഥവ അങ്ങനെ സെൻററുകളിലെ കമ്പ്യൂട്ടറുകളിൽ കോപ്പി ചെയ്യേണ്ടി വന്നാൽ അവ ആവശ്യം കഴിഞ്ഞാൽ ഉടനെതന്നെ പൂർണമായും (റീസൈക്കിൾ ബിന്നിൽ നിന്നുൾപ്പെടെ) ഡിലീറ്റ് ചെയ്തു എന്ന് ഉറപ്പുവരുത്തണം.
അപേക്ഷകളോ മറ്റോ അയക്കേണ്ടതിലേക്കായി ഇ-മെയിൽ അക്കൗണ്ടുകളോ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ മറ്റ് യൂസർ അക്കൗണ്ടുകളോ ലോഗിൻ ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിൽ അവ ആവശ്യം കഴിഞ്ഞാൽ ലോഗ്ഔട്ട് ചെയ്തെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സെൻറർ വിട്ടുപോകണം. വ്യക്തികളുടെ സ്വകാര്യരേഖകൾ മറ്റുള്ളവരുടെ കൈകളിൽ അകപ്പെടാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.