രോഹിത് ട്രിപ്പ്ൾ
text_fieldsഹൈദരാബാദ്: ‘ഒറ്റക്കു കളിക്കുന്നതിലല്ല, ഒന്നിച്ചു കളിക്കുന്നതിലാണ് കാര്യം’-ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി പത്താം സീസണിൽ മുംബൈ ഇന്ത്യൻസിനെ കിരീടം ചൂടിച്ച രോഹിത് ശർമയെന്ന നായകെൻറ തീയറിയാണിത്. തിയറിയെ കളിക്കളത്തിൽ പ്രായോഗികവത്കരിച്ചപ്പോൾ ഇൗ നാഗ്പൂരുകാരെൻറ കീഴിൽ മുംബൈ ഇന്ത്യൻസ് കിരീടംചൂടുന്നത് മൂന്നാം തവണയാണ്. ഇതിഹാസ ബാറ്റ്സ്മാൻ സചിൻ ടെണ്ടുൽകർ മുതൽ ദക്ഷിണാഫ്രിക്കയുടെ ഷോൺ പൊള്ളോക്ക് വരെയുള്ള പ്രതിഭകളുണ്ടായിരുന്നിട്ടും നേടാനാവാത്ത െഎ.പി.എൽ കിരീടം മൂന്നുതവണയും മുംബൈക്ക് നേടിക്കൊടുത്തത് രോഹിത് ശർമയായിരുന്നു. 2009ൽ ഡക്കാൻ ചാർജേഴ്സിനോടൊപ്പവും കിരീടം നേടിയ രോഹിത് ഇതോടെ കരിയറിെല നാലാം െഎ.പി.എൽ ചാമ്പ്യൻ പട്ടമാണ് സ്വന്തം പേരിൽ കുറിക്കുന്നത്.
പത്താം സീസണിലും മുംബൈയിലേക്ക് കിരീടമെത്തിച്ചത് രോഹിതിെൻറ ചാണക്യതന്ത്രങ്ങളാണ്.
സീസണിെൻറ തുടക്കം മുതലേ സർവാധിപത്യം പുലർത്തിയായിരുന്നു മുംബൈയുടെ മുന്നേറ്റം. പുണെക്കെതിരായ കലാശപ്പോരിൽ ബാറ്റിങ് നിര തകർന്നടിഞ്ഞിട്ടും രോഹിതിെൻറ ആത്മവിശ്വാസമാണ് മുംബൈക്ക് ഒറ്റ റൺ വിജയവും കിരീടവും നേടിക്കൊടുത്തത്. ട്വൻറി20യെ സംബന്ധിച്ചിടത്തോളം 129 എന്നത് നിസ്സാര സ്കോറാണ്. പ്രത്യേകിച്ച്, സ്റ്റീവ് സ്മിത്തും ധോണിയും രഹാനെയുമടങ്ങുന്ന ടീമിനെതിരെ. എന്നിട്ടും, ആത്മവിശ്വാസത്തിെൻറ ആൾരൂപമായി രോഹിത് മുന്നിൽനിന്ന് നയിച്ചപ്പോൾ അവസാന നിമിഷം മുംബൈ കളം വീണ്ടെടുത്തു. അവസാന ഒാവറിലേക്ക് മത്സരം നീങ്ങുമെന്ന് മുൻകൂട്ടിക്കണ്ട് മിച്ചൽ ജോൺസണെ പോലെ അനുഭവസമ്പത്തുള്ള ബൗളറെ കരുതലായി വെച്ചതും പുണെ ബാറ്റ്സ്മാന്മാരുടെ ദൗർബല്യം മനസ്സിലാക്കി ഫീൽഡിങ് സെറ്റ് ചെയ്തതുമെല്ലാം രോഹിതിെൻറ തലയിലുദിച്ച ബുദ്ധിയാണ്.
തകർന്നടിഞ്ഞ മുംബൈ ബാറ്റിങ് നിരയിലും തലയുയർത്തിനിന്നത് രോഹിതാണ്. മൂന്നക്കം കടക്കുമോയെന്ന് സംശയിച്ചു നിന്ന ടീമിനെ പൊരുതാവുന്ന നിലയിലേക്കെത്തിച്ചത് രോഹിതിെൻറയും (24) ക്രുനാൽ പാണ്ഡ്യയുടെയും (47) പോരാട്ടവീര്യം. പുണെ നായകൻ സ്റ്റീവ് സ്മിത്ത് (51) അവസാന ഒാവറിൽ പുറത്തായതും ധോണിക്ക് (10) നിലയുറപ്പിക്കാനാകാതെ പോയതും മുംബൈയുടെ വഴി എളുപ്പമാക്കി.
പല മത്സരങ്ങളിലും നാല് സ്പെഷലിസ്റ്റ് ബൗളർമാരുമായാണ് മുംബൈ കളിക്കാനിറങ്ങിയത്. പൊള്ളാർഡിനെയും ഹർദിക് പാണ്ഡ്യയെയും പോലുള്ള ഒാൾറൗണ്ടർമാരെ ബൗളിങ്ങിന് ഉപയോഗിക്കുന്നതിലുള്ള അപകടം മുന്നിൽക്കണ്ടാണ് രോഹിത് ഇങ്ങനൊരു തീരുമാനമെടുത്തത്. ഇത് ഫലംചെയ്തെന്ന് ഫൈനലിലെ സ്കോർബോർഡ് നോക്കിയാൽ വ്യക്തമാകും. പൊള്ളാർഡിനും പാണ്ഡ്യക്കുമൊന്നും ഫൈനലിൽ ബോൾ എടുക്കേണ്ടി വന്നിട്ടില്ല. ആദ്യ സീസണിലൊഴികെ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ടീം കിരീടം നേടിയിട്ടില്ലെന്ന ചരിത്രംകൂടി തിരുത്തിയാണ് രോഹിത് കപ്പുമായി മുംബൈയിലേക്ക് മടങ്ങുന്നത്.
ഡക്കാൻ ചാർജേഴ്സിൽ മിന്നിക്കൊണ്ടിരിക്കെ ഇൗ വെടിക്കെട്ടു വീരനെ 12 കോടി രൂപക്ക് 2011ലാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുന്നത്. ഇതോടെയാണ് മുംബൈയുടെ ഭാഗ്യം തെളിയുന്നത്. 2013 സീസണിൽ ആസ്ട്രേലിയൻ താരം റിക്കിപോണ്ടിങ്ങിനു കീഴിൽ ടീം വൻതകർച്ചയിലേക്കു നീങ്ങുേമ്പാഴാണ് രോഹിതിനെ ടീമിനെ നയിക്കാൻ നിയോഗിക്കുന്നത്. ക്യാപ്റ്റൻസിയിൽ പരിചയക്കുറവുള്ള രോഹിതിനെ ടീമിെൻറ ചുമതലയേൽപിച്ചുകൊണ്ടുള്ള തീരുമാനത്തെ ആരാധകർ ആശങ്കയോടെ കണ്ടു. എന്നാൽ, തകർച്ചയിൽനിന്നു ഉയിർത്തെഴുന്നേറ്റ് പാറിപ്പറന്ന മുംബൈയെയാണ് പിന്നീട് കണ്ടത്. 2013ൽ കിരീടം നേടിയ മുംബൈ 2014ൽ പ്ലേ ഒാഫിലുമെത്തി. തൊട്ടടുത്ത വർഷം മുംബൈയെ കിരീടത്തിലെത്തിച്ച രോഹിത് കഴിഞ്ഞ സീസണിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. ഒടുവിൽ മൂന്നാം കിരീടവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.