Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightവലയൊരുക്കി വന്മതിൽ

വലയൊരുക്കി വന്മതിൽ

text_fields
bookmark_border
വലയൊരുക്കി വന്മതിൽ
cancel
‘‘െഎ.പി.എൽ എല്ലാവർഷവും വരും, പക്ഷേ ഇങ്ങനെയൊരു അവസരം നിങ്ങൾക്ക് ഇനി ലഭിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ട്, കളിയിൽ ശ്രദ്ധിക്കുക’’ -അണ്ടർ 19 ലോകകപ്പിനിടെ നടന്ന െഎ.പി.എൽ ലേലംവിളിയിൽ പണം വാരിയെറിഞ്ഞ് ഗ്ലാമർ ക്ലബുകൾ ദ്രാവിഡിെൻറ കൗമാരതാരങ്ങളെ സ്വന്തമാക്കിയപ്പോൾ, പലരുടെയും ശ്രദ്ധയൊന്നു മാറിയതാണ്. ലോകകിരീടത്തിൽ മുത്തമിടാനുള്ള അവസരം പടിവാതിൽക്കൽ ഇത്തവണയും നഷ്ടമാവാതിരിക്കാൻ കോച്ച് രാഹുൽ ദ്രാവിഡിന് കൗമാര സംഘത്തോട് പറഞ്ഞുകൊടുക്കാനുണ്ടായത് ഇതു മാത്രമായിരുന്നു. ക്രിക്കറ്റ് എന്നാൽ ആസ്ട്രേലിയയാണെന്ന എതിരാളികളുടെ അഹങ്കാരത്തെ വെല്ലുവിളിച്ച്, നാലാം തവണയും കിരീടം ഇന്ത്യയിലേക്കെത്തിച്ചപ്പോൾ ക്രിക്കറ്റ്ലോകം കൈയടിക്കുന്നത് പരിശീലകൻ രാഹുൽ ദ്രാവിഡിനാണ്. 2016ൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം ദ്രാവിഡ് ഒരു തോൽവിേപാലും വഴങ്ങാതെ ‘പെർഫക്ട് വിന്നേഴ്സ്’ എന്ന ബഹുമതിയോടെ സ്വന്തമാക്കുകയായിരുന്നു.  

എന്നും യുവതാരങ്ങളോടൊപ്പമായിരുന്നു ദ്രാവിഡ്. ഭാവിയിലെ ടീം ഇന്ത്യയെ സ്വപ്നംകണ്ട് കൗമാര ക്രിക്കറ്റ് താരങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ക്രിക്കറ്റിനെക്കുറിച്ച് മാത്രം സ്വപ്നം കണ്ട്, കളത്തിലെ നീതിയുടെയും മാന്യതയുടെയും സമർപ്പണത്തിെൻറയും പര്യായമായി മാറിയ ഇൗ പരിശീലകനിൽനിന്ന് ആരാധകർ പ്രതീക്ഷിച്ചതും ഇതുതന്നെയാണ്. കൗമാര താരങ്ങൾക്ക് പറയാനുള്ളതും ഒാരോ മത്സരത്തിനുമുമ്പും കോച്ച് നൽകുന്ന ആത്മവിശ്വാസത്തെ കുറിച്ച് മാത്രമാണ്. ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ പട്ടികയിൽ വേറിട്ട ഇടം കണ്ടെത്തിയ കളിക്കളത്തിലെ മാന്യൻ പക്ഷേ, വിജയത്തിെൻറ െക്രഡിറ്റ് ഒന്നും ഏറ്റെടുത്തില്ല.
 

പതിറ്റാണ്ടുകാലം ഇന്ത്യക്കായി ബാറ്റേന്തിയിട്ടും ലോകകപ്പ് കിരീടം അകന്നുനിന്ന രാഹുൽ ദ്രാവിഡിന് ഒടുവിൽ കാവ്യനീതിയെന്നോണം ചരിത്രംതന്നെ  മറ്റൊരു ലോകകപ്പ് നൽകുകയായിരുന്നു. 2015ലാണ് ഇന്ത്യ ‘എ’ ടീമിെൻറയും അണ്ടർ 19 ടീമിെൻറയും േകാച്ചായി രാഹുൽ ദ്രാവിഡിനെ ബി.സി.സി.െഎ നിയമിക്കുന്നത്. അന്നു ദ്രാവിഡിെൻറ കുട്ടികളായിരുന്ന ഋഷഭ് പന്ത്, സർഫറാസ് ഖാൻ, വാഷിങ്ടൺ സുന്ദർ എന്നിവർ െഎ.പി.എൽ ലേലമാർക്കറ്റിൽ നിറഞ്ഞുനിന്നിരുന്നു. കഴിഞ്ഞ ഏഴു ടൂർണമെൻറിൽ ഏഴിലും ‘ദ്രാവിഡിെൻറ കുട്ടിച്ചെകുത്താന്മാർ’ ഫൈനലിലെത്തുകയും ചെയ്തു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് കൗമാരപ്പടയെ എത്തിച്ച് ഇന്ത്യൻ ക്രിക്കറ്റിെൻറ അഭിമാനമാകുേമ്പാഴും ക്രിക്കറ്റ് ലോകം വിനീത ഹൃദയത്തോടെ ഒാർക്കുന്നത് കളിക്കളത്തിലെ മാന്ത്രികെൻറ മറക്കാനാവാത്ത ഇൗ വാക്കുകളെയാണ്: ‘‘പകരം വീട്ടാനല്ല നിങ്ങൾ കളിക്കേണ്ടത്, മറിച്ച് അഭിമാനത്തിനും ആദരവിനും വേണ്ടിയായിരിക്കണം.’’  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahul dravidmalayalam newssports newsCricket NewsICC U19 World Cup
News Summary - Rahul Dravid: 'Wall' laid foundation -Sports news
Next Story