Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഒാൾഡ് ട്രാഫോർഡിൽ...

ഒാൾഡ് ട്രാഫോർഡിൽ നിന്നും ശുഭവാർത്തകളുണ്ട്

text_fields
bookmark_border
ഒാൾഡ് ട്രാഫോർഡിൽ നിന്നും ശുഭവാർത്തകളുണ്ട്
cancel

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആമുഖങ്ങൾ ആവശ്യമില്ല. 19 ാം നൂറ്റാണ്ടിലും 20 ാം നൂറ്റാണ്ടിെൻറ ആദ്യ ദശകങ്ങളിലും തുണിവ്യവസായത്തിന് പേരുകേട്ടിരുന്ന മാഞ്ചസ്റ്റർ നഗരം പിൽകാലത്ത് അറിയപ്പെട്ടത് മാഞ്ചസ്റ്റർ യുണൈറ്റഡിെൻറ  വിജയകഥകളിലൂടെയായിരുന്നു. 1878 ൽ ലങ്കാഷെയർ ആന്റ് യോർക്ഷെയർ റെയിൽവേയുടെ കീഴിൽ സ്ഥാപിക്കപ്പെട്ട മാഞ്ചസ്റ്റർയുണൈറ്റഡ് പ്രതിസന്ധികളുടെ തുടക്കകാലത്തിന് ശേഷം പതിയെ ലോകഫുട്ബോളിെൻറ നെറുകയിലേക്ക് പന്തുതട്ടിക്കയറി. യൂറോപ്പിലെ നിശാക്ളബുകൾ തൊട്ട് മലപ്പുറത്തെയും കോഴിക്കോെട്ടയും മൈതാനങ്ങളിൽ പന്ത്തട്ടിയിരുന്നവർ വരെ  ഇംഗ്ലണ്ടിലെ മൈതാനങ്ങളിലെ യുണൈറ്റഡിെൻറ കാൽപന്ത് ചലനങ്ങൾക്ക് ഇമചിമ്മാതെ കാത്തിരുന്നു. 1947 വരെ ഇംഗ്ലീഷ് ലീഗിലും എഫ്.എ കപ്പിലെയുമെല്ലാം ഏതാനും സീസണുകളിലെ മിന്നലാട്ടങ്ങൾ ഒഴിച്ചുനിർത്തിയാൽ യുണൈറ്റഡിന് പറയത്തക്ക നേട്ടങ്ങളൊന്നുമില്ലായിരുന്നു. അതിനുശേഷം ഇംഗ്ലീഷ് ലീഗിെല മുൻ നിര ക്ലബായി മാറിയ യുണൈറ്റഡ് 1986 ൽ സർ അലക്സ് ഫെർഗൂസൺ  കീഴിൽ ലോകത്തെതന്നെ ഒന്നാം നമ്പർ ക്ലബായി മാറി. പ്രീമിയർ ലീഗിലും എഫ്.എ. കപ്പിലുമെല്ലാം തുടർ വിജയങ്ങൾ ശീലമാക്കിയ യുണൈറ്റഡിനെ ലോകം ചുവന്നചെകുത്താന്മാരെന്ന് വിളിച്ചു. എന്നാൽ 2013 ൽ ഫെർഗൂസൺ സ്ഥാനമൊഴിഞ്ഞ ശേഷമുള്ള വർഷങ്ങളിൽ ഒാൾഡ്ട്രാഫോർഡിൽ നിന്നും വരുന്ന വാർത്തകൾ ശുഭകരമല്ലായിരുന്നു. ഏത് ദിവസവും ആർക്കുമുന്നിലും തോൽക്കുന്ന ശരാശരി ക്ലബ്ബായി യുണൈറ്റഡ് മാറി.

അലക്സ് ഫെർഗൂസൻ
 


അലക്സ് ഫെർഗൂസൺ..  ചെകുത്താൻമാരുടെ ദൈവം
ഫുട്ബാൾ ചരിത്രത്തില മികച്ച കളിക്കാരൻ ആരെന്ന് ചോദിച്ചാൽ പെലെ, മറഡോണ, യൊഹാൻ ക്രൈഫ്, പുഷ്കാസ് തൊട്ട് ലയണൽ മെസ്സിവരെയുള്ള ഉത്തരങ്ങളുണ്ടെങ്കിലും മികച്ച പരിശീലകനാരെന്ന ചോദ്യത്തിന് സർ അലക്സ് െഫർഗൂസണെന്നതിനേക്കാൾ കൃത്യമായ ഉത്തരമുണ്ടാവില്ല. 26 വർഷം ഫെർഗൂസെൻറ ചിറകിൽ മാഞ്ചസ്റ്റർ ലോകഫുട്ബോളിെല മുടിചൂടാമന്നൻമാരായി നിന്നു. ഫെർഗൂസണൊപ്പം 13 പ്രീമിയർലീഗ് കിരീടങ്ങളും അഞ്ച് എഫ്.എ കപ്പുകളും രണ്ട് ചാമ്പ്യൻസ്ലീഗ് കിരീടങ്ങളുമടക്കം യുണൈറ്റഡിെൻറ അലമാരയിെലത്തിയത് 38 കിരീടങ്ങളാണ്. തെൻറ മസ്തിഷ്കത്തിെൻറ കണക്കുകൂട്ടലുകളെ കളിക്കളത്തിൽ നടപ്പാക്കാൻ പോന്ന ഒരുപിടി താരങ്ങളെയും അദ്ദേഹം വാർത്തെടുത്തു.  തിരമാലകൾ പോലെ അക്രമിച്ചു കളിക്കുന്ന രീതിയിലും പാറപോലെ ഉറച്ചുനിൽക്കുന്ന പ്രതിരോധവും യുണൈറ്റഡിനുണ്ടായിരുന്നു. പോൾ സ്കോൾസ്, റ്യാൻ ഗിഗ്സ്, എറിക് കണ്ടോന, റോയ് കീൻ തുടങ്ങിയവരെ വളർത്തിയെടുത്ത് മാഞ്ചസ്റ്ററിെൻറ നെടുന്തൂണാക്കി ഫെർഗി മാറ്റി. ക്രിസ്റ്റ്യോനോ റൊണാൾഡോയെ 17ാം വയസ്സിൽ യുണൈറ്റഡിലെത്തിച്ച് ലോകോത്തരതാരമാക്കി വളർത്തിയതും ഫെർഗൂസണനായിരുന്നു. ഡേവിഡ് ബെക്കാം, ക്രിസ്റ്റ്യോനോ റൊണാൾഡോ, വെയ്ന് റൂണി തുടങ്ങീ ലോകോത്തരതാരങ്ങൾ ടീമിലുണ്ടായിട്ടും തീരുമാനങ്ങളും കളിരീതികളുമെല്ലാം ഫെർഗൂസൺറെ തീരുമാനങ്ങളായിരുന്നു. തെൻറ കളരിയിലെ പലരും പിൻകാലത്ത് മറ്റുടീമുകളിലേക്ക് കുടിയേറിയെങ്കിലും അതൊന്നും ടീമിനെ ബാധിക്കാത്ത വിധത്തിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ചും ഫെർഗൂസൺ തെൻറ അശ്വമേധം തുടർന്നു. 2013 ൽ മാഞ്ചസ്റ്ററിനെ ഒരിക്കൽ കൂടി പ്രീമിയർലീഗ് ചാമ്പ്യൻമാരാക്കി ഫെർഗി പടിയിറങ്ങിയതിനു ശേഷം യുണൈറ്റഡിെൻറയും നിറം മങ്ങി. 

2013ൽ പ്രീമിയർലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ ടീം
 


പാളിയ പരീക്ഷണങ്ങൾ, പിഴച്ച സീസണുകൾ
ഫെർഗിയുടെ പടിയിറക്കത്തിന് ശേഷം പിൻഗാമിയായി എത്തിയത് സകോട്ട്ലൻറ്കാരനായ ഡേവിഡ് മോയസായിരുന്നു. മാഞ്ചസ്റ്റിന് തൊട്ടതെല്ലാം പിഴച്ച 2013-2014 സീസണിൽ 64 പോയൻറുമായി യുണൈറ്റഡ് ഏഴാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. 1989-1990 സീസണുശേഷം ആദ്യമായാണ് യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യതനേടാതെ പോയത്. ഡേവിഡ്മോയസിൻറെ കീഴിൽ മുടന്തിക്കളിച്ച യുണൈറ്റഡ് എഫ്.എ കപ്പിൽ മൂന്നാം റൗണ്ടിലും ചാമ്പ്യൻസ്ലീഗിൽ ക്വാർട്ടർഫൈനലിലും പരാജിതരായി മടങ്ങി. സീസൺ അവസാനിക്കാൻ നാലു മത്സരം ബാക്കിയിരിക്കെ എവർട്ടണോട് രണ്ടുഗോളിന് പരാജയപ്പെട്ടതോടെ മോയസിനെ പുറത്താക്കി റയാൻ ഗിഗ്സീന് പകരം ചുമതല നൽകി മാനേജ്മെൻറ് തടിതപ്പുകയായിരുന്നു. മോയസിന് പകരം ഏറെ പ്രതീക്ഷയേടെ ഡച്ചുകാരൻ ലൂയീസ് വാൻഗാലിനെ കൊണ്ടുവന്നെങ്കിലും വലിയ ചലനമൊന്നും സൃഷ്ടിക്കാനായില്ല. 2014-15 സീസണിൽ നാലാം സ്ഥാനാക്കാരായി സീസൺ ഫിനിഷ് ചെയ്ത യുണൈറ്റഡ് ലീഗ് കപ്പിലും എഫ്.എ കപ്പിലുമെല്ലാം നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. 
 

ലൂയിസ് വാൻഗാൽ, ഡേവിഡ് മോയസ്
 


2015-2016 സീസണിലും വാൻഗാലിെൻറ കീഴിലിറങ്ങിയ യുണൈറ്റഡ് പ്രീമിയർലീഗിൽ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ലീഗ് കപ്പിലും ചാമ്പ്യൻസ്ലീഗിലുമെല്ലാം നാണംകെട്ട യുണൈറ്റഡിന് ആശ്വസികാനുണ്ടായിരുന്നത് ഏറെക്കാലത്തിനുശേഷം ഒാൾഡ്ട്രാഫോർഡിെലത്തിച്ച എഫ്.എ കപ്പ് മാത്രമായിരുന്നു. 1986 തൊട്ട് 2013 വരെയുള്ള കാലഘട്ടത്തിൽ ഫെർഗൂസൺ ട്രാൻസ്ഫർ മാർക്കറ്റിൽ ചിലവഴിച്ചത് 546.5 മില്ല്യൺ യൂറോ ആയിരുന്നെങ്കിൽ അതിനുശേഷമുള്ള നാലുവർഷങ്ങളിൽ യുണൈറ്റഡ് ട്രാൻസ്ഫർ മാർക്കറ്റിൽ മാത്രം പൊടിച്ചത് 587.6 മില്ല്യണാണ്. ജുവാൻമാട്ട, ഫെല്ലെയ്നി, ഫാൽക്കാവോ, സ്വൈൻഷ്റ്റൈഗർ തുടങ്ങി വമ്പൻമാരെയെല്ലാം ടീമിലെത്തിച്ചിട്ടും  നേട്ടമുണ്ടായില്ലെന്ന് മാത്രം. കളിക്കളത്തിൽ ആത്മവിശ്വാസമില്ലാത്ത ചിതറിക്കളിക്കുന്ന യുണൈറ്റഡിനെയാണ് കളിക്കളത്തിൽ കണ്ടത്. നാട്ടുകാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ഡെർബിയിലും പതറിയ യുണൈറ്റഡിന് ആരാധകരുടെ എണ്ണത്തിലും വലിയ ഇടിവുസംഭവിച്ചു. റയലും ബാഴ്സയും ചെൽസിയും ബയേണുമെല്ലാം നിറഞ്ഞുനിന്ന യൂറോപ്പിൽ യുണൈറ്റഡ് നിഴൽമാത്രമായിരുന്നു. 

മൊറീന്യാ വരുന്നു, കളിമാറിത്തുടങ്ങുന്നു

2016- 17 സീസണിനായി യുണൈറ്റഡ് ഒരുങ്ങിയത് സാക്ഷാൽ ഹോസെ മൗറിഞ്ഞോയെ പരിശീലകവേഷത്തിെലത്തിച്ചാണ്. മൗറിന്യോയുടെ തന്ത്രങ്ങൾ പ്രീമിയർലീഗിൽ അധികമേൽക്കാത്ത സീസണിൽ യുണൈറ്റഡ് ആറാം സ്ഥാനക്കാരായാണ് ഫിനിഷ്ചെയ്തത്. എങ്കിലും ഇ.എഫ്.എൽ കപ്പും കമ്മ്യൂണിറ്റിഷീൽഡും സ്വന്തമാക്കിയ യുണൈറ്റഡ് യുവേഫ യൂറോപ്പലീഗ് ജേതാക്കളായി ചാമ്പ്യൻസ്ലീഗിനുള്ള ടിക്കറ്റുമുറപ്പിച്ചു. പ്രീമിയർ ലീഗിെൻറ അവസാനമത്സരങ്ങൾ തൊട്ട് ഉൺവുപ്രകടമായ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതാപകാലത്തിെൻറ മിന്നലാട്ടങ്ങൾ പലമത്സരങ്ങളിലും പ്രകടിപ്പിച്ചു. 


പുതിയ സീസണിെൻറ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റിെൻറ എക്കാലത്തേയും മികച്ചഗോൾവേട്ടക്കാരനും സ്റ്റാർസ്ട്രൈക്കറുമായ വെയ്ൻ റൂണി എവർടണിലേക്ക് ചേക്കേറിയെങ്കിലും സീസണിൽ ഇതുവരെ യുണൈറ്റഡ് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ലുക്കാക്കു, വലൻസിയ, റാഷ്ഫോർഡ്, ബെയ്ലി, ആഷ്ലി യങ് തുടങ്ങിയവരെല്ലാം മികച്ചേഫോമിൽ പന്തുതട്ടുന്നു. റെക്കോർഡ് തുകക്ക് ടീമിലെത്തിയ പോഗ്ബയും ഇബ്രാഹിമോവിച്ചും പരിക്കിെൻറ പിടിയിലാണെന്നതും ടീമിനെ ബാധിച്ചിട്ടില്ല. ഏഴ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് ജയവും ഒരുസമനിലയുമടക്കം 19 പോയിൻറുമായി രണ്ടാമതാണിപ്പോൾ യുണൈറ്റഡ്. നാട്ടുകാർ തന്നെയായ സിറ്റിക്കും 19 പോയിൻറുണ്ടെങ്കിലും ഗോൾശരാശരിയുടെ നേരിയ വ്യത്യാസത്തിൽ സിറ്റി ആണ് ഒന്നാമത്. ഏഴ്മത്സരങ്ങളിൽ നിന്നായി 21 ഗോൾ അടിച്ചുകൂട്ടിയ യുണൈറ്റഡ് വഴങ്ങിയത് രണ്ട് ഗോൾ മാത്രമാണ്. ഇതുവരെയുള്ള പ്രകടനം വിലയിരുത്തുേമ്പാൾ അക്രമണവും പ്രതിരോധവുമെല്ലാം ഭദ്രമാണ്. വെസ്റ്റ്ഹാം യുണൈറ്റഡിനേയും സ്വാൻസീ സിറ്റിയെയും എവർട്ടണെയും ക്രിസ്റ്റൽ പാലസിനെയുമെല്ലാം എതിരില്ലാത്ത നാലുഗോളുകർക്കാണ് യുണൈറ്റഡ് തകർത്ത് വിട്ടത്. ചാമ്പ്യൻസ്ലീഗിൽ ഗ്രൂപ്പ് എയിൽ ഒന്നാമതാണ് യുണൈറ്റഡ്. ആദ്യമത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എഫ്.സി ബേസലിനെതകർത്തു വിട്ട യുണൈറ്റഡ് രണ്ടാംമത്സരത്തിൽ സി.എസ്.കെ. എ മോസ്കോയെ 4^1 നും തകർത്തുവിട്ടു. ഗോൾമുഖത്ത് ചോരാത്ത കൈകളുമായി വല കാകുന്ന ഡേവിഡ് ഡെഗേ യുണൈറ്റഡിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ഇബ്രാമോവിച്ച്, പോഗ്ബ
 


മുൻസീസണുകളെപ്പോലെ ആത്മവിശ്വാസമില്ലാത്ത യുണൈറ്റഡിനെയല്ല. ചെങ്കുപ്പായമിട്ട് ഇരമ്പിയാർക്കുന്ന യുണൈറ്റഡിനേയാണ് ഇതുവരേക്കും കാണാൻ സാധിക്കുന്നത്. ചെൽസിയിലും മാഡ്രിഡിലുമെല്ലാം വിജയിച്ച മൊറിന്യോയുടെ അടവുകൾ മാഞ്ചസ്റ്ററിലും ഫലിച്ച് തുടങ്ങുന്നു എന്ന് വേണം കരുതാൻ. നഷ്ടപ്പെട്ട ലോകത്തെ സമ്പന്ന ക്ളബെന്ന ഖ്യാതിയും ആരാധകപിന്തുണയുമെല്ലാം യുണൈറ്റഡ് തിരിച്ചുപിടിച്ചിട്ടുണ്ട്. പണക്കിലുക്കവും താരമൂല്യവും കൊണ്ട് റയലും ബാഴ്സയുമെല്ലാം വാഴുന്നതിനും മുേമ്പ ലോകത്തെ അടക്കിഭരിച്ചിരുന്ന യുണൈറ്റഡിെൻറ തിരിച്ചുവരവ് യൂറോപ്പ്യൻ  ഫുട്ബോളിനും പ്രീമിയർലീഗിനുമെല്ലാം നൽകുന്ന ഉണർവ് ചെറുതല്ല. അതെ..... അടുത്തിടെ ഒാൾഡ് ട്രാഫോർഡിൽ നിന്നും വരുന്ന വാർത്തകൾ ശുഭകരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldofootballJosé MourinhoeplLouis van GaalIbrahimovicmalayalam newssports newsdavid moyesalex fergusonrooney
News Summary - manchester united -Sports news
Next Story