Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2017 11:26 PM GMT Updated On
date_range 14 July 2017 11:26 PM GMTസാം ക്യുവറിയെ തോൽപിച്ചു; സിലിചിന് ഫൈനൽ
text_fieldsbookmark_border
ലണ്ടൻ: ആൻഡി മറെയും നൊവാക് ദ്യോകോവിച്ചും റഫേൽ നദാലും പാതിവഴിയിൽ മടങ്ങിയ പുരുഷ സിംഗ്ൾസിൽ ക്രൊയേഷ്യക്കാരൻ മരിൻ സിലിചിന് ഫൈനൽ ബർത്ത്. സെമിയിൽ അമേരിക്കയുടെ സാം ക്യുവറിയെ നാല് സെറ്റ് മത്സരത്തിൽ കീഴടക്കിയാണ് ഏഴാം സീഡുകാരനായ സിലിച് വിംബ്ൾഡണിലെ ആദ്യ ഫൈനലിനിറങ്ങുന്നത്. സ്കോർ: 6-7, 6-4, 7-6, 7-5. 2004ൽ യു.എസ് ഒാപൺ കിരീടമണിഞ്ഞ ശേഷം കരിയറിലെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടാവും സിലിച് ഞായറാഴ്ച സെൻറർ കോർട്ടിലിറങ്ങുന്നത്.
‘‘അവിശ്വസനീയമാണിത്. ടൂർണമെൻറിെൻറ തുടക്കം മുതൽ നന്നായി കളിച്ചിരുന്നു. സെമിയിൽ എതിരാളിയായ സാം ശക്തനായ എതിരാളിയായി. ഒാരോ ഇഞ്ചിലും അദ്ദേഹം പോരടിച്ചു. പക്ഷേ, ഇതെെൻറ ദിനമായിരുന്നു’’ -മത്സരശേഷം സിലിച് പറഞ്ഞു. ആദ്യ സെറ്റിൽ ഗംഭീരമായി കളിച്ച സാം ക്യുവറി ടൈബ്രേക്കറിൽ കളി പിടിച്ചുെകാണ്ടാണ് തുടങ്ങിയത്. എന്നാൽ, രണ്ടാം സെറ്റിൽ തിരിച്ചെത്തിയ സിലിച് മൂന്നാം സെറ്റ് ടൈബ്രേക്കറിൽ കീഴടക്കി.
‘‘അവിശ്വസനീയമാണിത്. ടൂർണമെൻറിെൻറ തുടക്കം മുതൽ നന്നായി കളിച്ചിരുന്നു. സെമിയിൽ എതിരാളിയായ സാം ശക്തനായ എതിരാളിയായി. ഒാരോ ഇഞ്ചിലും അദ്ദേഹം പോരടിച്ചു. പക്ഷേ, ഇതെെൻറ ദിനമായിരുന്നു’’ -മത്സരശേഷം സിലിച് പറഞ്ഞു. ആദ്യ സെറ്റിൽ ഗംഭീരമായി കളിച്ച സാം ക്യുവറി ടൈബ്രേക്കറിൽ കളി പിടിച്ചുെകാണ്ടാണ് തുടങ്ങിയത്. എന്നാൽ, രണ്ടാം സെറ്റിൽ തിരിച്ചെത്തിയ സിലിച് മൂന്നാം സെറ്റ് ടൈബ്രേക്കറിൽ കീഴടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story