Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്ട്രേലിയൻ...

ആസ്ട്രേലിയൻ ഒാപൺ: നദാലും ദിമിത്രോവും പ്രീക്വാർട്ടറിൽ

text_fields
bookmark_border
ആസ്ട്രേലിയൻ ഒാപൺ: നദാലും ദിമിത്രോവും പ്രീക്വാർട്ടറിൽ
cancel

മെൽബൺ: ആസ്ട്രേലിയൻ ഒാപണിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലും മൂന്നാം സ്വീഡ് ഗ്രിഗർ ദിമിത്രോവും പ്രീക്വാർട്ടറിൽ. ബോസ്നിയയുടെ ദാമിയർ സുമ്ഹുറിനെ 6-1, 6-3, 6-1 സ്കോറിന് തോൽപിച്ചാണ് സ്പാനിഷ് താരത്തിെൻറ കുതിപ്പ്.

ഒരു മണിക്കൂറും 50 മിനിറ്റും നീണ്ടുനിന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ അനായാസമായാണ് സ്പാനിഷ് താരം എതിരാളിയെ മുട്ടുകുത്തിച്ചത്. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചാണ് നദാലിെൻറ എതിരാളി. അമേരിക്കയുടെ റിയാൻ ഹാരിസണിനെ 7-6, 6-3, 7-6ന് തോൽപിച്ചാണ് സിലിച്ച് പ്രീക്വാർട്ടറിലെത്തിയത്. 

മൂന്നാം സീഡ് ഗ്രിഗർ ദിമിത്രോവ് റഷ്യയുടെ യുവതാരം ആന്ദ്രെ റുബേൽവിനെ തോൽപിച്ചാണ് പ്രീക്വാർട്ടറിലേക്ക് കുതിച്ചത്. സ്കോർ: 6-3,4-6, 6-4,6-4. ആസ്ട്രേലിയയുടെ നിക്ക് കിർകിയോസ് ജോ വിൽഫ്രഡ് സോങ്കയെ 7-6,4-6,7-6,7-6ന് തോൽപിച്ച്  അടുത്ത റൗണ്ടിലേക്ക് മുന്നേറി. 

വനിതകളിൽ രണ്ടാം സീഡ് കരോലിന വോസ്നിയാക്കിയും അവസാന 16ൽ ഇടം പിടിച്ചു. ഡച്ച് താരം കികി ബെർട്ടിനസിനെ 6-4, 3-6നാണ് തോൽപിച്ചത്. കൗമാര താരം മാർത്ത കോസ്റ്റിയക്കിനെ 6-2,6-2ന് തോൽപിച്ച് യുക്രെയ്നിെൻറ ലോക നാലാം നമ്പർ എലീന സ്വിറ്റോലിന പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. 

ഇന്ത്യൻ താരങ്ങൾക്ക് ജയം
പുരുഷ ഡബ്ൾസിൽ ഇന്ത്യൻ താരങ്ങളടങ്ങിയ സഖ്യത്തിന് ജയം. രോഹൻ ബൊപ്പണ്ണ-റോജർ വാസ്ലിൻ സഖ്യം സോസ-മേയർ സഖ്യത്തെ 6-2, 7-6ന് തോൽപിച്ചു. രജീവ് റാം^ശരൺ സഖ്യം സ്പാനിഷ് ഇറ്റാലിയൻ ജോടികളായ ഗ്രനോലേഴ്സ്-ഫോഗ്നിനി സംഖ്യത്തെ 6-4, 6-7, 2-6ന് തോൽപിച്ചു മുന്നേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadaltennisaustralian openmalayalam newssports news
News Summary - australian open -Sports news
Next Story