വോളിബാൾ അസോസിയേഷൻ തർക്കം: സർട്ടിഫിക്കറ്റിന് സാധുതയില്ല; താരങ്ങൾക്ക് തിരിച്ചടി
text_fieldsതലശ്ശേരി: ദേശീയ വോളിബാൾ അസോസിയേഷനിലെ വടംവലി വോളിബാൾ താരങ്ങളുടെ ഭാവിക്ക് ഭീഷണിയാകുന്നു. അസോസിയേഷൻ പ്രസിഡൻറ് അവദേഷ് കുമാർ ചൗധരിയും സെക്രട്ടറി രാം അവതാറും രണ്ടു വിഭാഗമായി ചേരിതിരിഞ്ഞതാണ് പ്രശ്നം. ദേശീയമത്സരങ്ങളിലെ വിജയികൾക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ അസോസിയേഷൻ പ്രസിഡൻറും സെക്രട്ടറിയും ഒപ്പിട്ടാൽ മാത്രമേ അതിന് സാധുതയുള്ളൂ. എന്നാൽ, ഇപ്പോൾ മത്സരം സംഘടിപ്പിക്കുന്ന വിഭാഗത്തിൽപെട്ട പ്രസിഡേൻറാ സെക്രട്ടറിയോ മാത്രമാണ് ഒപ്പിടുന്നത്. ഈ സാഹചര്യത്തിൽ വോളിതാരങ്ങൾക്ക് നിയമനം നൽകുന്നതിൽ റെയിൽവേ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തിൽ കേരളത്തിലെ 46 താരങ്ങൾക്ക് ദേശീയതലത്തിൽ കിട്ടിയ സർട്ടിഫിക്കറ്റിന് വിലയില്ലാതായി.
കഴിഞ്ഞവർഷം ജയ്പൂരിൽ നടന്ന ദേശീയ യൂത്ത് വോളി ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം സായി സെൻററിലെ നാലും തലശ്ശേരി സായി സെൻററിലെ ആറും താരങ്ങൾ ഉൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. ഈ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയത് കേരള ടീം ആണ്. സെക്രട്ടറി രാം അവതാറിെൻറ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ഇദ്ദേഹം മാത്രമാണ് സർട്ടിഫിക്കറ്റിൽ ഒപ്പിട്ടത്. പ്രസിഡൻറിെൻറ ഒപ്പില്ലാത്തതിനാൽ ഇവ അംഗീകാരമില്ലാതായി.
കഴിഞ്ഞ ഡിസംബറിൽ ചെന്നൈയിൽ നടന്ന സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിെൻറ പുരുഷ ടീമിനും രണ്ടാം സ്ഥാനം നേടിയ കേരളത്തിെൻറ വനിതാ ടീമിനും ലഭിച്ച സർട്ടിഫിക്കറ്റുകൾക്കും ഇതേ സ്ഥിതിയാണ്. രണ്ടു ടീമിലായി 24 താരങ്ങളാണുള്ളത്. ഇവർക്ക് ലഭിച്ച സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിലവിൽ റെയിൽവേയിൽ ജോലിക്ക് അപേക്ഷിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.