Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅട്ടിമറിക്കാൻ...

അട്ടിമറിക്കാൻ ഗിനിയൻവരവ്

text_fields
bookmark_border
അട്ടിമറിക്കാൻ ഗിനിയൻവരവ്
cancel

നാലുതവണ കൗമാര ലോകകപ്പിൽ പങ്കാളികളായ ആഫ്രിക്കൻ ടീമായ ഗിനിയ പ്രഥമ ലോകകപ്പിലെ സെമിഫൈനലിസ്റ്റായിരുന്നു. ചൈന വേദിയായി 1985ൽ പന്തുതട്ടാൻ യോഗ്യത നേടിയവർ തുടക്കം തന്നെ ഗംഭീരമാക്കി. പക്ഷേ, പിന്നീടൊരിക്കലും ആ നേട്ടം ആവർത്തിക്കാനായില്ല. മൂന്നുവട്ടവും ഗ്രൂപ് റൗണ്ടിൽ മടങ്ങി. 1995ന് ശേഷം 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിലിയിലേക്ക് യോഗ്യത നേടിയവർ തുടർച്ചയായി രണ്ട്  ലോകകപ്പ് കളിക്കുന്നത് ആദ്യമായാണ്. 

റോഡ് ടു ഇന്ത്യ
ഗാബോണിൽ നടന്ന അണ്ടർ-17 ആഫ്രിക്കൻ നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനക്കാരായിരുന്നു ഗിനിയ. സെമിയിൽ മാലിയോട് തോറ്റവർ, മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നൈജറിനെ 3-1ന് വീഴ്ത്തി മികവ് കാണിച്ചു. ആഫ്രിക്കൻ നേഷൻസിനുള്ള യോഗ്യത റൗണ്ടിൽ മൊറോക്കോേയാട് സമനില വഴങ്ങിയശേഷം പെനാൽറ്റി ഷൂട്ടൗട്ടിെൻറ ഭാഗ്യ പരീക്ഷണം കടന്നാണ് മുന്നേറിയത്. മൂന്നാം റൗണ്ടിൽ സെനഗാളിനെ വീഴ്ത്തി ഗാബോണിലേക്ക് ടിക്കറ്റുറപ്പിച്ചു. അതുവഴി ഇന്ത്യയിലേക്കും. 

കോച്ച്:  മുൻ താരമായ സുലൈമാനെ കാമറ. നിരവധി ക്ലബുകളെ പരിശീലിപ്പിച്ച കാമറയുടെ കീഴിൽ അട്ടിമറി സംഘമാവാനുള്ള ഒരുക്കത്തിലാണ് ഗിനിയ. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfifaunder 17 world cupmalayalam newssports news
News Summary - Under 17 Fifa World Cup -Giniya - Sports News
Next Story