അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീം മൂന്നു വർഷംകൊണ്ട് പറന്നത് 18 രാജ്യങ്ങളിൽ
text_fieldsന്യൂഡൽഹി: ആദ്യ ലോകകപ്പിന് ഇന്ത്യൻ കൗമാരം പന്തുതട്ടാനൊരുങ്ങുേമ്പാൾ ചരിത്രത്തിലെ ഏറ്റവും മികച്ച തയാറെടുപ്പിലാണിവർ. ആദ്യ മൂന്നുവർഷംകൊണ്ട് മികച്ച ടീമിനെ അണിയറയിൽ ഒരുക്കിയെടുത്തു.
േശഷം, 2015 മുതൽ ലോകമാെക സഞ്ചരിച്ച് മത്സരങ്ങളും പരിശീലനവുമെല്ലാം. കൗമാരകാലത്ത് ഒരു ഇന്ത്യൻ ഫുട്ബാളർക്കും ലഭിക്കാത്ത അനുഗ്രഹവും പരിചയവുമായാവും അമർജിത് സിങ് കിയാമിെൻറ നേതൃത്വത്തിലുള്ള ടീം ഫിഫ ലോകകപ്പിൽ ചരിത്രംകുറിക്കാനായി വെള്ളിയാഴ്ച ബൂട്ടണിയുന്നത്. 2015 ജൂൈലയിൽ ജർമൻ പര്യടനത്തോടെ ആരംഭിച്ച വിദേശ ടൂറിൽ ടീം ഇതുവരെ യാത്രചെയ്തത് 18 രാജ്യങ്ങളിൽ. നികോളായ് ആഡമിനെ പരിശീലകനായി നിയമിച്ച ഫെബ്രുവരിക്കുശേഷമായിരുന്നു ടീമിെൻറ വിദേശ പര്യടനങ്ങളുടെ തുടക്കം. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക വൻകരകളിലും ഇതിനകം പരിശീലനത്തിനും മത്സരങ്ങൾക്കുമായി കൗമാരസംഘം പറന്നെത്തി.
14ഉം 16ഉം വയസ്സിനിടെയായിരുന്നു ഇവരിൽ ഏറെ പേരുടെയും തുടർച്ചയായ വിദേശ പര്യടനങ്ങൾ. ഇതിനകം പിന്നിട്ടത് രണ്ടു ലക്ഷത്തിലേറെ ൈമൽ ആകാശദൂരം. മൂന്നു വർഷംകൊണ്ട് കളിച്ചത് 89 മത്സരങ്ങൾ. ഇന്ത്യ സീനിയർ ടീമിെൻറ മൂന്നു മടങ്ങിലേറെ മത്സരങ്ങൾ. 2015 ജനുവരി മുതൽ ഇതുവരെയായി അവർ ആകെ കളിച്ചത് 26 മത്സരങ്ങൾ മാത്രം. കൗമാര ലോകകപ്പ് ടീമിെൻറ ഒരുക്കങ്ങൾക്കായി സർക്കാറും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും ചെലവഴിച്ചത് 15 കോടിയിലേറെ രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.