റഷ്യ ലോകകപ്പ്: ഉദ്ഘാടന മൽസരത്തിൽ റഷ്യ സൗദിഅറേബ്യയെ നേരിടും
text_fieldsമോസ്കോ: പോരാട്ടത്തിെൻറ ചിത്രം തെളിഞ്ഞു. ഇനി പന്തുരുളും നാളിനായുള്ള കാത്തിരിപ്പ്. പെലെയും ഡീഗോ മറഡോണയും മുതൽ ഫോർലാനും പുയോളും വരെയുള്ള സൂപ്പർതാരങ്ങൾ സാക്ഷികളായ പ്രൗഢഗംഭീര ചടങ്ങിൽ റഷ്യ 2018 ഫിഫ ലോകകപ്പ് ഗ്രൂപ് റൗണ്ടിലെ ടീമുകൾ ആരൊക്കെയെന്ന് വ്യക്തമായി.
ഇനി 21ാമത് ലോകകപ്പിന് കിക്കോഫ് കുറിക്കുന്ന ജൂൺ 14 വരെയുള്ള കാത്തിരിപ്പ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യക്ക് ഏഷ്യൻ ശക്തിയായ സൗദി അറേബ്യ എതിരാളിയാവും. മോസ്കോയുടെ പ്രതാപത്തിെൻറ അടയാളമായ ക്രെംലിൻ കൊട്ടാരമായിരുന്നു ലോകം കാത്തിരുന്ന നറുക്കെടുപ്പിെൻറ വേദി. ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫൻറിനോയും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും ചടങ്ങിെൻറ ആതിഥേയരായപ്പോൾ നറുക്കെടുക്കാൻ മറഡോണയുടെ നേതൃത്വത്തിൽ മുൻകാല താരങ്ങളെത്തി.
ആതിഥേയരായ റഷ്യ മത്സരിക്കുന്ന ഗ്രൂപ് ‘എ’ തുല്യശക്തികളുടെ പോരിടമാവും. ഏഷ്യൻ കരുത്തരായ സൗദി അറേബ്യയും ഇൗജിപ്തും ഉൾക്കൊള്ളുന്ന ഗ്രൂപ്പിൽ ഏറ്റവും പ്രബലർ ലൂയി സുവാരസിെൻറ ഉറുഗ്വായ്. അതേസമയം, ഗ്രൂപ് റൗണ്ടിൽ സ്പെയിനിനെ പേടിച്ചിരുന്ന അർജൻറീനയും ബ്രസീലും ജർമനിയും ഫ്രാൻസുമെല്ലാം രക്ഷപ്പെട്ടു. എന്നാൽ, പോർചുഗലിനാണ് ആദ്യ ഘട്ടത്തിൽതന്നെ സ്പെയിനിനെ എതിരാളിയായി ലഭിച്ചത്. എങ്കിലും മരണഗ്രൂപ് എന്ന് വിളിക്കാവുന്ന വെല്ലുവിളി ആർക്കുമില്ല. അതേസമയം, ഒാരോ ഗ്രൂപ്പിലും രണ്ട് ശക്തരായ എതിരാളികൾ മാറ്റുരക്കം. പോർചുഗൽ, സ്പെയിൻ, മൊറോക്കോ, ഇറാൻ എന്നിവർ മത്സരിക്കുന്ന ‘ബി’യാണ് കൂട്ടത്തിൽ ശക്തമായ പോരാട്ടം നടക്കുന്നത്. ‘ജി’യിൽ ബെൽജിയത്തെ വിരട്ടാൻ ഇംഗ്ലണ്ടുണ്ട്. ‘എഫി’ൽ ജർമനിക്ക് വെല്ലുവിളിയായി മെക്സികോയും.
വീണ്ടും അർജൻറീന ^ നൈജീരിയ
അർജൻറീനയും നൈജീരിയയും ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ ഏറ്റുമുട്ടുന്നത് അഞ്ചാം തവണ. 1994 മുതൽ ആറ് ലോകകപ്പ് യോഗ്യത നേടിയ നൈജീരിയക്ക് ഒരു തവണ മാത്രമേ(1998) അർജൻറീനയെ ഒഴിവായി കിട്ടിയിട്ടുള്ളൂ. നേരത്തെ നാല് തവണ ഗ്രൂപ് റൗണ്ടിൽ ഏറ്റുമുട്ടിയപ്പോഴും അർജൻറീനക്കായിരുന്നു ജയം. ഗ്രൂപ് ‘ഡി’യിൽ അട്ടിമറിസംഘമായ െഎസ്ലൻഡാണ് മറ്റൊരു ടീം. ബ്രസീലിന് ഗ്രൂപ് ‘ഇ’യിൽ സ്വിറ്റ്സർലൻഡ്, കോസ്റ്ററീക, സെർബിയ എന്നിവരാണ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.