Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 10:57 PM GMT Updated On
date_range 21 Aug 2017 10:57 PM GMTലാ ലിഗയിൽ റയൽ മഡ്രിഡിനും ബാഴ്സലോണക്കും ജയം
text_fieldsbookmark_border
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയും റയൽ മഡ്രിഡും വിജയത്തോടെ കിരീട പോരാട്ടത്തിന് തുടക്കംകുറിച്ചു. ഡിപോർട്ടിവോ ലാ കൊറൂണയെ 3-0ത്തിന് റയൽ മഡ്രിഡ് തോൽപിച്ചപ്പോൾ, റയൽ ബെറ്റിസിനെ 2-0ത്തിനാണ് ബാഴ്സലോണ മറികടന്നത്. ഗാരെത് ബെയ്ൽ, കാസ്മിറോ, ടോണി ക്രൂസ് എന്നിവർ റയലിനായി വലകുലുക്കി. സെർജിയോ റോബർേട്ടായാണ് ബാഴ്സലോണക്കായി ഗോൾ നേടിയത്. മറ്റൊന്ന് എതിരാളിയുടെ ബൂട്ടിലൂടെ പിറന്നു.
താരമായി ഡിലോഫു
14 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമൊന്നും ബാഴ്സലോണയിലെ ഫുട്ബാൾ ആരാധകരെ ഭയപ്പെടുത്തിയിട്ടില്ല. തങ്ങളുടെ മേൽവിലാസമായ ടീമിെൻറ ആദ്യ ലീഗ് പോരാട്ടം കാണാൻ എല്ലാ ഭീഷണിയെയും വെല്ലുവിളിച്ച് അവരെത്തി നൂകാംപിലെ ഗാലറികൾ നിറച്ചു. ക്ലബ് വിട്ട നെയ്മറും പരിക്കേറ്റ ലൂയിസ് സുവാരസും കളത്തിലില്ലാതെ ലാ ലിഗയിലെ ആദ്യ കളിക്കിറങ്ങിയ കറ്റാലന്മാരുടെ പ്രതീക്ഷ മുഴുവൻ ലയണൽ മെസ്സിയിലായിരുന്നു. എന്നാൽ, റയൽ ബെറ്റിസിനെതിരെ ഗ്രൗണ്ടിലുടനീളം നിറഞ്ഞുകളിച്ച മെസ്സിയേക്കാൾ ശ്രദ്ധേയനായത് െജറാഡ് ഡിലോഫു എന്ന പുതുമുഖക്കാരനായിരുന്നു. ബാഴ്സയുടെ ഇരുഗോളുകൾക്കും ചുക്കാൻ പിടിച്ചത് എവർട്ടനിൽനിന്നെത്തിയ ഇൗ 23കാരൻ. മൂന്നു മിനിറ്റ് വ്യത്യാസത്തിലാണ് രണ്ടു ഗോളുകളും പിറന്നത്. 36ാം മിനിറ്റിൽ മെസ്സി നെയ്തെടുത്ത മുന്നേറ്റത്തിൽനിന്നും വലതുവിങ്ങിലൂടെ കുതിച്ചെത്തിയ ഡിലോഫു സ്വീകരിച്ച പന്ത് െഞാടിയിടയിൽ ബോക്സിനകത്തേക്ക് മെസ്സിയെ ലക്ഷ്യമിട്ട് തിരിച്ചു നൽകി. പക്ഷേ, ബെറ്റിസ് താരം ടോസ്കയുടെ കാലിൽ തട്ടി വലകുലുക്കാനായിരുന്നു യോഗം. രണ്ടു മിനിറ്റിനകം ഡിലോഫുവിെൻറ തന്നെ മനോഹര ക്രോസ് സെർജി റോബർേട്ടാ വലയിൽ കയറ്റിയേതാടെ ബാഴ്സലോണ കളിപിടിച്ചു. രണ്ട് ഗോളിെൻറ മികച്ച ലീഡ്. പിന്നീട് സ്കോർ ചെയ്യാനായില്ലെങ്കിലും ആദ്യ മത്സരം ജയത്തോടെ തുടങ്ങാനായ ആശ്വാസം. മെസ്സിയുടെ അരഡസൻ ഗോൾ ശ്രമങ്ങൾ തലനാരിഴക്കാണ് വഴുതിമാറിയത്.
റയലിന് ചാമ്പ്യൻ തുടക്കം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം ക്ലബിന് ക്ഷീണമേ അല്ലായെന്ന് റയൽ മഡ്രിഡ് ഒരിക്കൽകൂടി തെളിയിച്ചു. സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണയെ 5-1ന് േതാൽപിച്ച് കിരീടം ചൂടിയ റയൽ പൂർണ ആത്മവിശ്വാസത്തിലായിരുന്നു ഡിപോർട്ടിവോ ലാ കൊറൂണക്കെതിരെ അവരുടെ തട്ടകത്തിൽ കളിച്ചത്. 20ാം മിനിറ്റിൽ തന്നെ ഗാരത് ബെയ്ലിലൂടെ റയൽ മുന്നിലെത്തി. ബെൻസേമയുടെ പാസിൽനിന്നാണ് ബെയ്ലിെൻറ ഗോൾ. പിന്നാലെ 27ാം മിനിറ്റിൽ കാസ്മിറോയും സ്കോർ ചെയ്തു.
മാഴ്സലോയുടെ ക്രോസിൽനിന്നായിരുന്നു അനായാസ ഗോൾ. 62ാം മിനിറ്റിൽ ഗാരത് ബെയ്ലിെൻറ സൂപ്പർ പാസിൽ ടോണി ക്രൂസും ഗോളടിച്ചതോടെ ഡിപോർട്ടിവോ യൂറോപ്പിലെ രാജാക്കന്മാരുടെ മുന്നിൽ തോൽവി സമ്മതിച്ചു. ലാ കൊറൂണക്ക് 89ാം മിനിറ്റിൽ ലഭിച്ച െപനാൽറ്റി റയൽ ഗോളി കെയ്ലർ നവാസ് ഇടത്തോട്ട് ചാടി വഴിതിരിച്ചുവിട്ടു. ചുവപ്പുകാർഡ് വാങ്ങൽ ശീലമാക്കിയ റാമോസ് ആദ്യ മത്സരത്തിൽതെന്ന കാർഡ് വാങ്ങിയതിനും മത്സരം സാക്ഷിയായി. 92ാം മിനിറ്റിലാണ് റാമോസിെൻറ ചുവപ്പുകാർഡ്. ഇതോടെ ലാ ലിഗയിൽ ഏറ്റവും കൂടുതൽ ചുവപ്പുകാർഡ് വാങ്ങിയവരുടെ ‘റെക്കോഡ്’ പട്ടികയിൽ റാമോസുമെത്തി. റാമോസിെൻറ 18ാം ചുവപ്പുകാർഡാണിത്.
താരമായി ഡിലോഫു
14 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമൊന്നും ബാഴ്സലോണയിലെ ഫുട്ബാൾ ആരാധകരെ ഭയപ്പെടുത്തിയിട്ടില്ല. തങ്ങളുടെ മേൽവിലാസമായ ടീമിെൻറ ആദ്യ ലീഗ് പോരാട്ടം കാണാൻ എല്ലാ ഭീഷണിയെയും വെല്ലുവിളിച്ച് അവരെത്തി നൂകാംപിലെ ഗാലറികൾ നിറച്ചു. ക്ലബ് വിട്ട നെയ്മറും പരിക്കേറ്റ ലൂയിസ് സുവാരസും കളത്തിലില്ലാതെ ലാ ലിഗയിലെ ആദ്യ കളിക്കിറങ്ങിയ കറ്റാലന്മാരുടെ പ്രതീക്ഷ മുഴുവൻ ലയണൽ മെസ്സിയിലായിരുന്നു. എന്നാൽ, റയൽ ബെറ്റിസിനെതിരെ ഗ്രൗണ്ടിലുടനീളം നിറഞ്ഞുകളിച്ച മെസ്സിയേക്കാൾ ശ്രദ്ധേയനായത് െജറാഡ് ഡിലോഫു എന്ന പുതുമുഖക്കാരനായിരുന്നു. ബാഴ്സയുടെ ഇരുഗോളുകൾക്കും ചുക്കാൻ പിടിച്ചത് എവർട്ടനിൽനിന്നെത്തിയ ഇൗ 23കാരൻ. മൂന്നു മിനിറ്റ് വ്യത്യാസത്തിലാണ് രണ്ടു ഗോളുകളും പിറന്നത്. 36ാം മിനിറ്റിൽ മെസ്സി നെയ്തെടുത്ത മുന്നേറ്റത്തിൽനിന്നും വലതുവിങ്ങിലൂടെ കുതിച്ചെത്തിയ ഡിലോഫു സ്വീകരിച്ച പന്ത് െഞാടിയിടയിൽ ബോക്സിനകത്തേക്ക് മെസ്സിയെ ലക്ഷ്യമിട്ട് തിരിച്ചു നൽകി. പക്ഷേ, ബെറ്റിസ് താരം ടോസ്കയുടെ കാലിൽ തട്ടി വലകുലുക്കാനായിരുന്നു യോഗം. രണ്ടു മിനിറ്റിനകം ഡിലോഫുവിെൻറ തന്നെ മനോഹര ക്രോസ് സെർജി റോബർേട്ടാ വലയിൽ കയറ്റിയേതാടെ ബാഴ്സലോണ കളിപിടിച്ചു. രണ്ട് ഗോളിെൻറ മികച്ച ലീഡ്. പിന്നീട് സ്കോർ ചെയ്യാനായില്ലെങ്കിലും ആദ്യ മത്സരം ജയത്തോടെ തുടങ്ങാനായ ആശ്വാസം. മെസ്സിയുടെ അരഡസൻ ഗോൾ ശ്രമങ്ങൾ തലനാരിഴക്കാണ് വഴുതിമാറിയത്.
ഗോൾനേടിയ ബാഴ്സലോണ താരം സെർജി റോബർേട്ടായെ അഭിനന്ദിക്കുന്ന ജെറാഡ് ഡിലോഫു
റയലിന് ചാമ്പ്യൻ തുടക്കം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം ക്ലബിന് ക്ഷീണമേ അല്ലായെന്ന് റയൽ മഡ്രിഡ് ഒരിക്കൽകൂടി തെളിയിച്ചു. സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്സലോണയെ 5-1ന് േതാൽപിച്ച് കിരീടം ചൂടിയ റയൽ പൂർണ ആത്മവിശ്വാസത്തിലായിരുന്നു ഡിപോർട്ടിവോ ലാ കൊറൂണക്കെതിരെ അവരുടെ തട്ടകത്തിൽ കളിച്ചത്. 20ാം മിനിറ്റിൽ തന്നെ ഗാരത് ബെയ്ലിലൂടെ റയൽ മുന്നിലെത്തി. ബെൻസേമയുടെ പാസിൽനിന്നാണ് ബെയ്ലിെൻറ ഗോൾ. പിന്നാലെ 27ാം മിനിറ്റിൽ കാസ്മിറോയും സ്കോർ ചെയ്തു.
ലാ ലിഗയിൽ റയലിെൻറ ഗോൾനേടിയ ടോണി ക്രൂസും ഗാരെത് ബെയ്ലും പരസ്പരം ആേശ്ലഷിക്കുന്നു
മാഴ്സലോയുടെ ക്രോസിൽനിന്നായിരുന്നു അനായാസ ഗോൾ. 62ാം മിനിറ്റിൽ ഗാരത് ബെയ്ലിെൻറ സൂപ്പർ പാസിൽ ടോണി ക്രൂസും ഗോളടിച്ചതോടെ ഡിപോർട്ടിവോ യൂറോപ്പിലെ രാജാക്കന്മാരുടെ മുന്നിൽ തോൽവി സമ്മതിച്ചു. ലാ കൊറൂണക്ക് 89ാം മിനിറ്റിൽ ലഭിച്ച െപനാൽറ്റി റയൽ ഗോളി കെയ്ലർ നവാസ് ഇടത്തോട്ട് ചാടി വഴിതിരിച്ചുവിട്ടു. ചുവപ്പുകാർഡ് വാങ്ങൽ ശീലമാക്കിയ റാമോസ് ആദ്യ മത്സരത്തിൽതെന്ന കാർഡ് വാങ്ങിയതിനും മത്സരം സാക്ഷിയായി. 92ാം മിനിറ്റിലാണ് റാമോസിെൻറ ചുവപ്പുകാർഡ്. ഇതോടെ ലാ ലിഗയിൽ ഏറ്റവും കൂടുതൽ ചുവപ്പുകാർഡ് വാങ്ങിയവരുടെ ‘റെക്കോഡ്’ പട്ടികയിൽ റാമോസുമെത്തി. റാമോസിെൻറ 18ാം ചുവപ്പുകാർഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story