Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 8:54 AM GMT Updated On
date_range 13 Jan 2018 8:54 AM GMTകൺനിറയെ കണ്ടു, മനം നിറഞ്ഞ് മടങ്ങി
text_fieldsbookmark_border
കോഴിക്കോട്: കെ.പി. രാഹുലിെൻറ മാതാപിതാക്കൾക്ക് ഇത് ‘അരങ്ങേറ്റ’മായിരുന്നു. പ്രിയപുത്രെൻറ ടീമായ ഇന്ത്യൻ ആരോസിെൻറ വിജയമാഗ്രഹിച്ചെത്തിയ തൃശൂർ ഒല്ലൂക്കര കണ്ണോളി പ്രവീണിനും ഭാര്യ ബിന്ദുവിനും കുടുംബാംഗങ്ങൾക്കും മനംനിറഞ്ഞ മടക്കം. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ജഴ്സി വരെ അണിഞ്ഞ മകെൻറ മത്സരം ഗാലറിയിലിരുന്ന് നേരിട്ടുകാണുന്നത് ആദ്യമായായിരുന്നു. ലോകകപ്പ് സമയത്ത് ടീമംഗങ്ങളുടെ ബന്ധുക്കൾക്ക് മത്സരം കാണാൻ അവസരമൊരുക്കിയിരുന്നെങ്കിലും ബിസിനസ് തിരക്കുകൾ കാരണം പ്രവീണും കുടുംബവും പോയിരുന്നില്ല. നാല് വർഷമായി ഇന്ത്യൻ ക്യാമ്പിലായിരുന്ന രാഹുൽ ജില്ലതലത്തിൽ കളിച്ചമത്സരങ്ങൾപോലും കണ്ടിരുന്നില്ലെന്ന് അമ്മ ബിന്ദു പറഞ്ഞു.
രാഹുലിെൻറ അനിയത്തി നന്ദനയും അച്ഛമ്മ സുമതിയുമടക്കം 30ഒാളം പേരാണ് തൃശൂരിൽനിന്ന് കോഴിക്കോെട്ടത്തിയത്. തൃശൂർ മുക്കോട്ടുകര ബത്ലഹേം കോൺവെൻറ് സ്കൂളിൽ രാഹുലിനൊപ്പം പഠിച്ചിരുന്ന സ്േനഹയും ഇവർക്കൊപ്പമുണ്ടായിരുന്നു. ജന്മനാ ശരീരം തളർന്ന സ്നേഹ ജോബിയും അനിയത്തി ശലഭയും വീൽചെയറുകളിലാണ് മത്സരം കാണാനെത്തിയത്. കുടംബാംഗങ്ങളുടെയും ആരാധകരുടെയും പ്രതീക്ഷകൾ നിറവേറ്റിയാണ് മത്സരത്തിലുടനീളം രാഹുൽ കളിച്ചത്. വിജയ ഗോളിന് വഴിയൊരുക്കി മനംകവരുകയും ചെയ്തു.
രാഹുലിെൻറ അനിയത്തി നന്ദനയും അച്ഛമ്മ സുമതിയുമടക്കം 30ഒാളം പേരാണ് തൃശൂരിൽനിന്ന് കോഴിക്കോെട്ടത്തിയത്. തൃശൂർ മുക്കോട്ടുകര ബത്ലഹേം കോൺവെൻറ് സ്കൂളിൽ രാഹുലിനൊപ്പം പഠിച്ചിരുന്ന സ്േനഹയും ഇവർക്കൊപ്പമുണ്ടായിരുന്നു. ജന്മനാ ശരീരം തളർന്ന സ്നേഹ ജോബിയും അനിയത്തി ശലഭയും വീൽചെയറുകളിലാണ് മത്സരം കാണാനെത്തിയത്. കുടംബാംഗങ്ങളുടെയും ആരാധകരുടെയും പ്രതീക്ഷകൾ നിറവേറ്റിയാണ് മത്സരത്തിലുടനീളം രാഹുൽ കളിച്ചത്. വിജയ ഗോളിന് വഴിയൊരുക്കി മനംകവരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story