Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 11:42 PM GMT Updated On
date_range 18 July 2017 11:42 PM GMTെഎ ലീഗ് കളിക്കാൻ എവർഗ്രീൻ എഫ്.സി വരുന്നു
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാനം ആസ്ഥാനമായി പുതിയ പ്രഫഷനൽ ഫുട്ബാൾ ക്ലബ് വരുന്നു. സിംഗപ്പൂരിലെ മൈസ്പോർട്സ് മാനേജ്മെൻറാണ് എവർഗ്രീൻ എഫ്.സി എന്ന പുതിയ ക്ലബിെൻറ ഉടമസ്ഥർ. ഈ സീസണിലെ ഐ ലീഗിൽ കളിക്കാൻ ലക്ഷ്യമിട്ട് ടീം രൂപവത്കരണം അടക്കമുള്ളവ വേഗത്തിൽ പുരോഗമിക്കുകയാണ്. ക്ലബിെൻറ ഔദ്യോഗിക ലോഞ്ചും ലോഗോ പ്രകാശനവും ചൊവ്വാഴ്ച ഹോം ഗ്രൗണ്ടായ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നു. പൂർണമായും വിദേശ ഉടസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യ പ്രഫഷനൽ ഫുട്ബാൾ ടീമാണ് എവർഗ്രീനെന്ന് മൈസ്പോർട്സ് സി.ഇ.ഒ ജിറി സെർണി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
യൂറോപ്പിൽ നിന്നുള്ളവരായിരിക്കും ഔദ്യോഗികതലത്തിലും പരിശീലനം നൽകാനും ഉണ്ടാവുക. യൂറോപ്പിൽ നിന്നുള്ള കളിക്കാരും ഉണ്ടാകുമെങ്കിലും കേരളത്തിൽനിന്നുള്ള താരങ്ങൾക്കാവും മുൻഗണന. ഈവർഷം 30 കളിക്കാരെയാണ് െതരഞ്ഞെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള കളിക്കാർക്ക് പ്രഫഷനൽ പരീശീലനം നൽകി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ഫുട്ബാൾ അക്കാദമിയും സ്ഥാപിക്കും. കേരളത്തിെൻറ ഔദ്യോഗിക പക്ഷിയായ വേഴാമ്പലാണ് ടീമിെൻറ ലോഗോ. മഹാത്മാഗാന്ധി തിരുവനന്തപുരത്തെ എവർഗ്രീൻ നഗരം എന്നാണ് വിശേഷിപ്പിച്ചത്. ഇതാണ് എവർഗ്രീൻ എന്ന പേര് കണ്ടെത്താനുള്ള പ്രചോദനമായതെന്നും ടീം അധികൃതർ പറഞ്ഞു. മൈസ്പോർട്സ് ഡയറക്ടർ സിജിൻ, ഫുട്ബോൾ അസോസിയേഷൻ ജില്ല സെക്രട്ടറി ഗീവർഗീസ്, വൈസ് പ്രസിഡൻറ് ലെഡ്ഗർ ബാവ എന്നിവർ ലോഞ്ചിങ് പരിപാടിയിൽ പങ്കെടുത്തു.
യൂറോപ്പിൽ നിന്നുള്ളവരായിരിക്കും ഔദ്യോഗികതലത്തിലും പരിശീലനം നൽകാനും ഉണ്ടാവുക. യൂറോപ്പിൽ നിന്നുള്ള കളിക്കാരും ഉണ്ടാകുമെങ്കിലും കേരളത്തിൽനിന്നുള്ള താരങ്ങൾക്കാവും മുൻഗണന. ഈവർഷം 30 കളിക്കാരെയാണ് െതരഞ്ഞെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള കളിക്കാർക്ക് പ്രഫഷനൽ പരീശീലനം നൽകി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ഫുട്ബാൾ അക്കാദമിയും സ്ഥാപിക്കും. കേരളത്തിെൻറ ഔദ്യോഗിക പക്ഷിയായ വേഴാമ്പലാണ് ടീമിെൻറ ലോഗോ. മഹാത്മാഗാന്ധി തിരുവനന്തപുരത്തെ എവർഗ്രീൻ നഗരം എന്നാണ് വിശേഷിപ്പിച്ചത്. ഇതാണ് എവർഗ്രീൻ എന്ന പേര് കണ്ടെത്താനുള്ള പ്രചോദനമായതെന്നും ടീം അധികൃതർ പറഞ്ഞു. മൈസ്പോർട്സ് ഡയറക്ടർ സിജിൻ, ഫുട്ബോൾ അസോസിയേഷൻ ജില്ല സെക്രട്ടറി ഗീവർഗീസ്, വൈസ് പ്രസിഡൻറ് ലെഡ്ഗർ ബാവ എന്നിവർ ലോഞ്ചിങ് പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story