കോപ്പലാശാൻെറ തട്ടകത്തിലും ജയിക്കണം; ഹാട്രിക് ജയം തേടി മഞ്ഞപ്പട
text_fieldsജാംഷഡ്പൂർ: കളിപഠിച്ചുതന്ന കോപ്പലാശാെൻറ തട്ടകത്തിലും മഞ്ഞപ്പടക്ക് ജയിക്കണം. കോച്ച് മാറിയപ്പോൾ കളിയും മാറി. കേരള ബ്ലാസ്റ്റേഴ്സ് തുടർവിജയങ്ങളുമായി കുതിക്കുകയാണ്. െഎ.എസ്.എല്ലിലെ 11ാം മത്സരത്തിൽ ജാംഷഡ്പൂരിെൻറ തട്ടകത്തിൽ ബ്ലാസ്റ്റേഴ്സ് പന്തുതട്ടാനിറങ്ങുേമ്പാൾ, ലക്ഷ്യം തുടർച്ചയായ മൂന്നാം എവേ ജയം മാത്രം. ഡൽഹി ഡൈനാമോസിനെയും കരുത്തരായ മുംബൈ എഫ്.സിയെയും തോൽപിച്ചതിെൻറ ആത്മവിശ്വാസവുമായി ജാംഷഡ്പൂരിലെത്തുേമ്പാൾ, കരുത്തു െതളിയിക്കാനാവുമെന്നു തന്നെയാണ് ആരാധകർ കരുതുന്നത്. കൊച്ചിയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ, ഗോൾ രഹിത സമനിലയിലായിരുന്നു.
മഞ്ഞപ്പട നിലവിൽ ഏറെ പ്രതീക്ഷയിലാണ്. സ്വന്തം തട്ടകത്തിൽ പോലും ജയിക്കാനാവാതെ വിയർത്ത ബ്ലാസ്റ്റേഴ്സല്ല ഇപ്പോൾ.എതിർമടയിൽ പോയി ‘പുലി’യെ വേട്ടയാടാൻ കരുത്തുകാട്ടി തുടങ്ങിയിരിക്കുന്നു. റെനെ മ്യൂളസ്റ്റീൻ മടങ്ങിയശേഷം, കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഡേവിഡ് ജയിംസ് തിരിച്ചെത്തിയതോടെ ഉൗർജംെവച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് തോൽവിയറിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിലെ കോച്ച് സ്റ്റീവ് കോപ്പലിെൻറ തന്ത്രങ്ങൾക്ക് തിരിച്ചടികൊടുത്ത് ജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിെൻറ സെമി പ്രതീക്ഷക്ക് വീണ്ടും പുതുജീവനാകും. മുംബൈയോടൊപ്പം 14 പോയൻറുള്ള ബ്ലാസ്റ്റേഴ്സ് കളിജയിച്ചാൽ സീസണിൽ ആദ്യമായി ആദ്യ നാലിൽ ഇടംപിടിച്ചേക്കും. പിന്നീടുള്ള മത്സരങ്ങളിൽ താളംതെറ്റാതെ മുന്നേറാനായാൽ തുടച്ചയായ രണ്ടാം സീസണിലും സെമിയിലെത്താൻ മഞ്ഞപ്പടക്കാകും. ആരാധകരുടെ ഇൗ സ്വപ്നം പൂവണിയിപ്പിക്കുമെന്ന് തന്നെയാണ് കോച്ച് ജെയിംസിനും പറയാനുള്ളത്.
മുംബൈക്കെതിരെ പയറ്റിയ 4-4-2 ഫോർമേഷൻ തന്നെയായിരിക്കും ജെയിംസ് കളത്തിൽ പയറ്റുക. പ്രതിരോധത്തിൽ ക്യാപ്റ്റൻ സന്ദേശ് ജിങ്കാനോടൊപ്പം വെസ്ബ്രൗണും ഇരു വിങ്ങുകളിലുമായി റിനോ ആേൻറായും ലാൽരുവാതാരയും. മധ്യനിരയിൽ കിസിറ്റോ കെസിറോണിനും കറേജ് െപകൂസണിനും പിന്തുണയായി ഇന്ത്യൻ താരങ്ങളായ ജാകിചന്ദ് സിങ്ങും മിലാൻ സിങ്ങും. മുന്നേറ്റത്തിൽ കഴിഞ്ഞ രണ്ടു കളിയിലും മിന്നും പ്രകടനം കാഴ്ച്ചവെച്ച ഇയാൻ ഹ്യൂമും മാർക്ക് സിഫിനിയോസും. മുംബൈക്കെതിരെ വിജയിച്ച ഇൗ കെമിസ്ട്രി ഇന്നും കളത്തിൽ നടപ്പായാൽ എതിരാളികളെ എളുപ്പം മറികടക്കാനാവും. കഴിഞ്ഞ കളിയിൽ സിഫിനിയോസ് പരാജയമായതിനാൽ വിനീതിനെ ആദ്യ ഇലവനിൽ കോച്ച് പരിഗണിക്കാൻ സാധ്യതയേറെയാണ്.പത്ത് പോയൻറ് മാത്രമുള്ള ജാംഷഡ്പൂർ കഴിഞ്ഞ കളിയിൽ ഗോവയോട് തോറ്റതാണ്. മഞ്ഞപ്പടയുടെ വിജയത്തുടർച്ചക്ക് തടയിടാൻ എതിരാളികൾ ഒരുങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.