Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 9:09 AM GMT Updated On
date_range 22 Nov 2017 9:10 AM GMTപുണെയും ഡൽഹിയും ഇന്നിറങ്ങും; അടിമുടി മാറി ഇരുടീമും
text_fieldsbookmark_border
പുണെ: രണ്ടുദിവസത്തെ ഇടവേളക്കുശേഷം െഎ.എസ്.എൽ മത്സരങ്ങൾക്ക് ഇന്ന് വീണ്ടും പന്തുരുളും. പുണെ സിറ്റിയും ഡൽഹി ൈഡനാമോസും തമ്മിലാണ് അങ്കം. പരിശീലകൻ മുതൽ കളിക്കാർവരെ അടിമുടി മാറിയാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. റോബർേട്ടാ കാർലോസിനും ജിയാൻലൂക സാംബ്രോട്ടക്കും പിൻഗാമിയായി മിഗ്വെൽ ഏഞ്ചൽ പോർചുഗലിനെയാണ് ഡൈനാമോസ് കൊണ്ടുവന്നത്.
റേങ്കാ പോപോവിച്ചാണ് പുണെ പരിശീലകൻ. കഴിഞ്ഞവർഷത്തെ ടോപ്സ്കോറർ ബ്രസീലുകാരൻ മാഴ്സലീന്യോ ഡൽഹി വിട്ട് പുണെയിലെത്തിയതാണ് ശ്രദ്ധേയം. നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിൽനിന്നെത്തിയ എമിലിയാനോ അൽഫാരോ ഒപ്പം ചേരുന്നതോടെ പുണെ മുന്നേറ്റനിരക്ക് പ്രഹരശേഷി കൂടും. മലയാളി മിഡ്ഫീൽഡർ ആഷിഖ് കരുണിയനും പുണെ ടീമിലുണ്ട്. വിദേശതാരങ്ങളായ കാലു ഉച്ചെ, ജറോൺ ലുമു, ഗയോൺ ഫെർണാസ്, പൗളീന്യോ ഡയസ് തുടങ്ങിയവരാണ് ഡൽഹിയുടെ പ്രതീക്ഷ.
റേങ്കാ പോപോവിച്ചാണ് പുണെ പരിശീലകൻ. കഴിഞ്ഞവർഷത്തെ ടോപ്സ്കോറർ ബ്രസീലുകാരൻ മാഴ്സലീന്യോ ഡൽഹി വിട്ട് പുണെയിലെത്തിയതാണ് ശ്രദ്ധേയം. നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിൽനിന്നെത്തിയ എമിലിയാനോ അൽഫാരോ ഒപ്പം ചേരുന്നതോടെ പുണെ മുന്നേറ്റനിരക്ക് പ്രഹരശേഷി കൂടും. മലയാളി മിഡ്ഫീൽഡർ ആഷിഖ് കരുണിയനും പുണെ ടീമിലുണ്ട്. വിദേശതാരങ്ങളായ കാലു ഉച്ചെ, ജറോൺ ലുമു, ഗയോൺ ഫെർണാസ്, പൗളീന്യോ ഡയസ് തുടങ്ങിയവരാണ് ഡൽഹിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story