Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 9:28 PM GMT Updated On
date_range 21 Nov 2017 9:28 PM GMTകോഴവാങ്ങിയ മൂന്ന് മുൻ ഒഫീഷ്യലുകൾക്ക് ഫിഫയുടെ ആജീവനാന്ത വിലക്ക്
text_fieldsbookmark_border
ജനീവ: കോഴക്കേസിൽ കുറ്റക്കാരെന്ന് തെളിഞ്ഞതിനെ തുടർന്ന് മൂന്ന് മുൻ ഒഫീഷ്യലുകൾക്ക് ഫിഫയുടെ വിലക്ക്. വെനിസ്വേല ഫുട്ബാൾ അസോസിയേഷൻ മേധാവിയായിരുന്ന റാഫേൽ എസ്ക്വിവൽ, ഫിഫ മുൻ ഡെവലപ്മെൻറ് ഒാഫിസർ നികരാഗ്വയുടെ ജൂലിയോ റോച്ച, ഫിഫ ഒാഡിറ്റിങ് സമിതി അംഗമായിരുന്ന ഗുവാമിലെ റിച്ചാർഡ് ലായി എന്നിവർക്കാണ് വിലക്കേർപ്പെടുത്തിയത്.
സംപ്രേഷണവകാശം നൽകുന്നതിനും ഫിഫ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനും കോഴ വാങ്ങിയെന്നാണ് കേസുകൾ. യു.എസ് കോടതിയിൽ നടന്ന വിചാരണയിൽ ഇവർ മൂന്നുപേരും കുറ്റം സമ്മതിച്ചിരുന്നു. തുടർന്നാണ്, ദേശീയ, അന്തർദേശീയ ഫുട്ബാളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിലക്കിയുള്ള ഫിഫയുടെ നടപടി.
സംപ്രേഷണവകാശം നൽകുന്നതിനും ഫിഫ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനും കോഴ വാങ്ങിയെന്നാണ് കേസുകൾ. യു.എസ് കോടതിയിൽ നടന്ന വിചാരണയിൽ ഇവർ മൂന്നുപേരും കുറ്റം സമ്മതിച്ചിരുന്നു. തുടർന്നാണ്, ദേശീയ, അന്തർദേശീയ ഫുട്ബാളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നും വിലക്കിയുള്ള ഫിഫയുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story