Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറയലിെൻറ ലക്ഷ്യം...

റയലിെൻറ ലക്ഷ്യം ഹാട്രിക് കിരീടം;ക്രിസ്റ്റ്യാനോ കളിക്കും

text_fields
bookmark_border
റയലിെൻറ ലക്ഷ്യം ഹാട്രിക് കിരീടം;ക്രിസ്റ്റ്യാനോ കളിക്കും
cancel
മഡ്രിഡ്: യൂറോപ്യൻ ക്ലബ് ഫുട്ബാൾ ചരിത്രത്തിൽ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ബയേൺ മ്യൂണിക് (1974-76) മാത്രമാണ്. നാലു പതിറ്റാണ്ടു മുമ്പുള്ള ആ റെക്കോഡിനൊപ്പമെത്താൻ പിന്നീടാർക്കും കഴിഞ്ഞിട്ടില്ല. ഇന്നലെ പന്തുരുണ്ട് തുടങ്ങിയ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ് ‘എച്ചി’ൽ റയൽ മഡ്രിഡ് ഇന്നിറങ്ങുേമ്പാൾ ലക്ഷ്യം സുന്ദര സ്വപ്നം മാത്രമാണ്. ആദ്യ അങ്കത്തിൽ സൈപ്രസ് ക്ലബ് അപോയൽ നികോഷ്യക്കെതിരെ സാൻറിയാഗോ ബെർണബ്യൂവിലാണ് ബൂട്ടുകെട്ടുന്നതെങ്കിലും റയൽ കണ്ണുവെക്കുന്നത് 2018 മേയ് 26ന് യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ സ്വപ്നരാവിലേക്ക്. അന്നാണ് ചാമ്പ്യൻസ് ലീഗിെൻറ കിരീടപ്പോരാട്ടം. തുടർച്ചയായി രണ്ടു കിരീടം ചൂടിയവർ അരയും തലയും മുറുക്കി ചരിത്രക്കുതിപ്പിനിറങ്ങുകയായി. 

സാൻറിയാഗോ ബെർണബ്യൂവിൽ രണ്ടു ലാ ലിഗ മത്സരങ്ങൾ പൂർത്തിയായെങ്കിലും നിലവിലെ ചാമ്പ്യന്മാർക്ക് സ്വന്തം തട്ടകത്തിൽ ഒന്നിലും വിജയിക്കാനായിട്ടില്ല. ഫിനിഷിങ്ങിലെ പാളിച്ചകൾ വൻ ദുരന്തമാകുേമ്പാൾ, കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സമനിലയായിരുന്നു വിധി. എന്നാൽ, റയലിന് ആശ്വാസമാകുന്ന ഒരു കാര്യമുണ്ട്. ലാ ലിഗയിൽ അഞ്ചു മത്സരങ്ങളിൽ സസ്പെൻഷനിലായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളത്തിലിറങ്ങും. ആഭ്യന്തര ലീഗിലെ വിലക്ക് യുവേഫ പോരാട്ടങ്ങളിൽ ബാധിക്കില്ലെന്ന ഇളവിലാണ് ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേരുന്നത്. എന്നാൽ, പരിക്കേറ്റ ഫ്രഞ്ച് താരം കരീം ബെൻസേമയുടെ സാന്നിധ്യം ഉറപ്പായിട്ടില്ല. ഇൗ ഒഴിവ് വസ്ക്വസും യുവതാരം മാർകോ അസെൻസിയോയും നികത്തും. മധ്യനിരയിൽ ഇസ്കോയും ടോണി ക്രൂസും കരുത്താർജിച്ചാൽ പുതുനിരയെ മഡ്രിഡുകാർ ഗോളിൽ മുക്കുമെന്നുറപ്പ്.

കുഞ്ഞന്മാരല്ല അപോയൽ
2011-12 സീസണിൽ ക്വാർട്ടർ വരെ എത്തിയവരാണ് അപോയൽ നികോഷ്യ. നീണ്ട പരിശ്രമത്തിനൊടുവിലാണ് സൈപ്രസിൽനിന്ന് അപോയൽ ഇക്കുറി ചാമ്പ്യൻസ് ലീഗിൽ പോരിനെത്തുന്നത്. കഴിഞ്ഞ വർഷം പ്ലോഒാഫിൽ പുറത്തായ സൈപ്രസ് സംഘം തെറ്റുതിരുത്തി പ്ലേഒാഫ് അതിജയിച്ചുതന്നെയാണ് ഗ്ലാമർ പോരാട്ടത്തിന് യോഗ്യത നേടിയത്. എന്നാൽ, ആദ്യ മത്സരത്തിൽ തന്നെ യൂറോപ്പിലെ അതികായരെ നേരിടാനാണ് ടീമിെൻറ യോഗം. എന്നിരുന്നാലും പോരാടാനുറച്ചാണ് ഗ്രീക് മാനേജർ ജിയോർഗസ് ഡോണിസ്, സാൻറിയാഗോ ബെർണബ്യൂവിലേക്ക് പറന്നത്. ‘‘എതിരാളികൾ ആരാണെന്ന് നന്നായി അറിയാം. എന്നാൽ, ഇത് ഫുട്ബാളാണ്. മികച്ച നിലയിൽ പന്തുതട്ടുന്നവർ വിജയിക്കും’’ -ആത്മവിശ്വാസം നിറഞ്ഞ വാക്കുകളോടെ ഡോണിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 
ഒറ്റത്തവണ മാത്രമാണ് ഇരുവരും നേർക്കുനേർ എത്തിയത്. അന്ന് ക്വാർട്ടർ ഫൈനലിൽ ഇരു പാദങ്ങളിലുമായി 8-2ന് തോൽക്കാനായിരുന്നു സൈപ്രസ് സംഘത്തിെൻറ വിധി.

മറ്റു മത്സരങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാം ഹോട്സ്പർ ജർമൻ സംഘം ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടുേമ്പാൾ, പ്ലേ ഒാഫിലൂടെ ടിക്കറ്റുറപ്പിച്ച ലിവർപൂൾ സ്പാനിഷ് കരുത്തരായ സെവിയ്യയെ നേരിടും. ഗ്രൂപ് ‘എഫി’ൽ മാഞ്ചസ്റ്റർ സിറ്റി ഫെയ്നൂർദിനോട് ഏറ്റുമുട്ടും. നാപോളി ഷാക്തറിനെ നേരിടും. രാത്രി 12.15നാണ് മത്സരങ്ങൾ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballmalayalam newssports news
News Summary - Cristiano Ronaldo ready for Real Madrid return - Zinedine Zidane- Sports news
Next Story