ചെൽസിക്ക് ജയം (2-1), ആഴ്സനലിന് തോൽവി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ചെൽസി വരുന്നു. കരുത്തരായ ടോട്ടൻഹാമിെൻറ മൈതാനത്ത് നടന്ന മത്സരത്തിൽ ചാമ്പ്യന്മാർക്ക് 2-1െൻറ തകർപ്പൻ ജയം. സ്പാനിഷ് താരം മാർകോ അലോൻസോ നേടിയ രണ്ടു ഗോളുകാളണ് ചെൽസിക്ക് വിജയമൊരുക്കിയത്. കളിയുടെ 24, 88 മിനിറ്റിലായിരുന്നു അലോൻസോ സ്കോർ ചെയ്തത്. മൊറാറ്റയുടെ പകരക്കാരനായി അവസാനനിമിഷം ഇറങ്ങിയ മിഷി ബാറ്റ്ഷുഹായുടെ പിഴവിൽ നിന്നാണ് ടോട്ടൻഹാമിെൻറ ഗോൾ പിറക്കുന്നത്. ആദ്യ മത്സരത്തിൽ ബേൺലിയോട് 2-3ന് ചെൽസി തോറ്റിരുന്നു.
ലീഗിലെ രണ്ടാം മത്സരത്തിൽതന്നെ എഫ്.എ കപ്പ് ചാമ്പ്യന്മാരായ ആഴ്സനലിന് തോൽവി. കഴിഞ്ഞ സീസണിൽ 13ാം സ്ഥാനക്കാരായിരുന്ന സ്റ്റോക് സിറ്റി ഒരു ഗോൾ ജയവുമായി പീരങ്കിപ്പടെയ നാണംകെടുത്തി. പ്രീമിയർ ലീഗ് കിരീടം സ്വപ്നം കണ്ട് സീസൺ തുടങ്ങയ ആഴ്സൻ വെങ്ങർക്ക് ഇൗ തോൽവി തുടക്കത്തിൽതന്നെ കല്ലുകടിയായി. മുൻ റയൽ മഡ്രിഡ് താരം ജെസെ റോഡ്രിഗസ് 47ാം മിനിറ്റിൽ നേടിയ ഏക േഗാളിനാണ് സ്റ്റോക് സിറ്റിയുടെ ജയം. തിരിച്ചടിക്കാൻ ആഴ്സനൽ താരങ്ങൾ കിണഞ്ഞുശ്രമിച്ചിട്ടും ഫലം കണ്ടില്ല. ലാകസെറ്റയെ മുന്നിൽനിർത്തി 3-4-2-1 േഫാർമാറ്റിലായിരുന്നു ആഴ്സൻ വെങ്ങർ തന്ത്രം നെയ്തത്. അലക്സി സാഞ്ചസ് ഒഴികെയുള്ള മുഴുവൻ താരങ്ങളും അണിനിരന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.