Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാഞ്ചസ്റ്റര്‍ കീഴടക്കി...

മാഞ്ചസ്റ്റര്‍ കീഴടക്കി കുറുക്കന്മാര്‍

text_fields
bookmark_border
മാഞ്ചസ്റ്റര്‍ കീഴടക്കി കുറുക്കന്മാര്‍
cancel
camera_alt????????????? ??????????????? ?????????????? ????? ?????? ????? ???? ?????????? ???????????????????? ??????? ???????????

ലണ്ടന്‍: 132 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടം ആദ്യമായി ലെസ്റ്റര്‍ സിറ്റിയുടെ ഷെല്‍ഫിലേക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്സ്പറിനെ 2-2ന് ചെല്‍സി സമനിലയില്‍ തളച്ചതോടെ ലെസ്റ്റര്‍ ഇംഗ്ളീഷ് ഫുട്ബാളിന്‍െറ പുതിയ അവകാശികളായി.ഞായറാഴ്ച ഓള്‍ഡ്ട്രഫോഡില്‍ വിജയിച്ചാല്‍ കിരീടമുറപ്പിക്കാമെന്ന നിലയിലിറങ്ങിയ ലെസ്റ്ററിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനിയില്‍ തളച്ചതോടെയാണ് കിരീട നിര്‍ണയം സ്റ്റാംഫോഡ് ബ്രിഡ്ജിലെ പോരാട്ടത്തിലേക്ക് മാറിയത്.ഹാരി കെയ്നും (35ാം മിനിറ്റ്), സോങ് ഹ്യൂന്‍ മിങും (44) ടോട്ടന്‍ഹാമിനു വേണ്ടി വലകുലുക്കിയപ്പോള്‍ ഗാരി കാഹിലും (58), എഡന്‍ ഹസാഡും (83) ചെല്‍സിക്കായി സ്കോര്‍ ചെയ്തു.
മേയ് ഏഴിന് എവര്‍ട്ടനെതിരെ സ്വന്തം ഗ്രൗണ്ടിലും 15ന് ചെല്‍സിക്കെതിരെ ഓള്‍ഡ് ട്രഫോഡിലും കളി ബാക്കിനില്‍ക്കെയാണ് ലെസ്റ്ററിന് നേരത്തെ തന്നെ കിരീടമുറപ്പാവുന്നത്.  ആദ്യാവസാനം വരെ കൈയ്യാങ്കളിയും കൊമ്പുകോര്‍ക്കലും നിറഞ്ഞ പോരാട്ടത്തി നൊടുവിലായിരുന്നു ചെല്‍സി-ടോട്ടന്‍ഹാമിനെ പിടിച്ചുകെട്ടിയത്.

ഇംഗ്ളണ്ടിലെ രണ്ടു നഗരങ്ങളായ മാഞ്ചസ്റ്ററിനും ലെസ്റ്ററിനുമിടയില്‍ റോഡുമാര്‍ഗം 178 കിലോമീറ്റര്‍ ദൂരമുണ്ട്. ഓള്‍ഡ്ട്രഫോഡില്‍ പന്തുരുളുമ്പോള്‍ കിഴക്കന്‍ മിഡ്ലാന്‍ഡ് നഗരമായ ലെസ്റ്ററില്‍നിന്ന് കാഴ്ചക്കാരൊന്നും മാഞ്ചസ്റ്ററിലത്തൊറില്ല. പക്ഷേ, ഞായറാഴ്ച രാത്രിയില്‍ അപൂര്‍വതകളുടെയും മഹാസമ്മേളനമായിരുന്നു. ‘ദ ഫോക്സസ്’ എന്ന വിളിപ്പേരുകാരായ ലെസ്റ്ററിലെ കുട്ടിക്കുറുക്കന്മാര്‍ ലീഗിലെ നിര്‍ണായക അങ്കത്തില്‍ ഓള്‍ഡ്ട്രഫോഡിലത്തെിയപ്പോള്‍ ആരാധകരായ നീലപ്പട്ടാളവും അവിടെയത്തെി. യുനൈറ്റഡിന്‍െറ ചെമ്പട സ്ഥാനം പിടിക്കും മുമ്പേ ഇരിപ്പിടങ്ങളില്‍ പകുതിയും ലെസ്റ്റര്‍ ആരാധകര്‍ സ്വന്തമാക്കി. ‘അസാധ്യമായ സ്വപ്നം യാഥാര്‍ഥ്യമാവുന്നു’ എന്നെഴുതിയ കൂറ്റന്‍ പതാകയും ബാനറുകളുമായി ക്ളോഡിയോ റനേരിയെയും സംഘത്തെയും കാത്തിരുന്നു.

ലെസ്റ്ററിന് കിരീടത്തില്‍ മുത്തമിടാനുള്ള പോരാട്ടമായിരുന്നെങ്കില്‍, യുനൈറ്റഡിനിത് ചാമ്പ്യന്‍സ് ലീഗ് ടിക്കറ്റുറപ്പിക്കാനുള്ള കളിയായിരുന്നു.
ജാമിവാര്‍ഡിയെന്ന ഗോളടി യന്ത്രമില്ലാതെയിറങ്ങിയ ലെസ്റ്റര്‍ ഭയപ്പാടൊന്നുമില്ലാതെയാണ് കളിതുടങ്ങിയത്. ജപ്പാന്‍ താരം ഷിന്‍ജി ഒകസാക്കിയും വാര്‍ഡിക്ക് പകരം ഉലോവയും നയിച്ച മുന്നേറ്റം. മധ്യനിരയില്‍ റിയാദ് മെഹ്റസും കാന്‍െറയും. യുനൈറ്റഡിന്‍െറ മുന്നേറ്റം റാഷ്ഫോഡ് നയിച്ചപ്പോള്‍ റൂണിയും മാര്‍ഷലും ലിന്‍ഗാഡുമെല്ലാം തൊട്ടുപിന്നില്‍.പന്തുരുണ്ട് എട്ടാം മിനിറ്റില്‍ മാര്‍ഷലിന്‍െറ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ട് ലെസ്റ്റര്‍ വലക്കണ്ണി കീറിമുറിച്ചപ്പോള്‍ ഗാലറിയുടെ ഒരുഭാഗത്ത് ആര്‍പ്പുവിളിയും മറുപാതിയില്‍ കണ്ണീരുമായി. പക്ഷേ, മിനിറ്റുകളുടെ ആയുസ്സേ നീണ്ടുനിന്നുള്ളൂ. 17ാം മിനിറ്റില്‍ ഡ്രിങ്ക്വാട്ടറിന്‍െറ ഫ്രീകിക്ക് പോസ്റ്റിനുമുന്നില്‍ വെസ് മോര്‍ഗന്‍െറ തലപാകത്തിന് പറന്നിറങ്ങിയപ്പോള്‍ ചത്തെിയിട്ടപാടെ പന്ത് പോസ്റ്റിനകത്ത്. പതിവുതെറ്റിക്കാതെ ലെസ്റ്ററിന് സമനില.
ചില നിര്‍ണായക നീക്കങ്ങളും സേവുകളും ഇരു പക്ഷത്തും കണ്ടെങ്കിലും കളിയില്‍ ലെസ്റ്ററിനുതന്നെയായിരുന്നു മുന്‍തൂക്കം. ടീമെന്ന നിലയില്‍ സീസണിലുടനീളം പ്രകടിപ്പിക്കുന്ന ഒത്തിണക്കം അവര്‍ ഓള്‍ഡ്ട്രഫോഡിലും കാണിച്ചു. സമനിലക്കു പിന്നാലെ യുനൈറ്റഡ് താരം ലിന്‍ഗാഡ് ഗോളിലേക്കുറപ്പിച്ച നീക്കം നടത്തിയെങ്കിലും ബോക്സിന് പുറത്തേക്ക് അഡ്വാന്‍സ്ചെയ്ത് ഗോളി കാസ്പര്‍ ഷ്മിക്കല്‍ അടിച്ചുപറത്തി രക്ഷകനായി.

86ാം മിനിറ്റില്‍ റഫറിയുടെ അനാവശ്യ ധിറുതി ലെസ്റ്ററിന്‍െറ അംഗസംഖ്യ പത്തിലേക്ക് ചുരുക്കിയെങ്കിലും ആതിഥേയര്‍ക്ക് വലകുലുക്കാനായില്ല. ഡാനി ഡ്രിങ്ക്വാട്ടറിനെ രണ്ടാം മഞ്ഞ കാണിച്ച് റഫറി പുറത്താക്കിയത് വിവാദത്തിന് വഴിവെച്ചു. പക്ഷേ, പെനാല്‍റ്റി നല്‍കാനുള്ള ആതിഥേയ വാദം റഫറി തള്ളി.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ, സതാംപ്ടനും (4-2), ലിവര്‍പൂളിനെ സ്വാന്‍സീയും (3-1) തോല്‍പിച്ചു. ആഴ്സനല്‍ 1-0ത്തിന് നോര്‍വിചിനെ കീഴടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:English Premier League
Next Story