ആറ് മാസം മുേമ്പ അടി തുടങ്ങി
text_fieldsന്യൂഡൽഹി: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പരിശീലകനായിരുന്ന അനിൽ കുംെബ്ലയും തമ്മിലുള്ള തർക്കം രൂക്ഷമായത് ആറു മാസം മുമ്പ്. ഇംഗ്ലണ്ടിനെതിരെ ഡിസംബറിൽ നടന്ന പരമ്പര മുതൽ ഇരുവരും തമ്മിൽ കാര്യമായ ആശയവിനിമയം നടന്നിട്ടില്ലെന്ന് മുതിർന്ന ബി.സി.സി.െഎ അംഗം വെളിപ്പെടുത്തി.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനോട് തോറ്റ ശേഷം ഇന്ത്യൻ ടീം താമസിച്ച േഹാട്ടലിൽ മൂന്ന് യോഗങ്ങൾ ചേർന്നിരുന്നു. ആദ്യം ഉപദേശക സമിതി അംഗങ്ങളുമായും ബി.സി.സി.െഎ നേതൃത്വവുമായും കുംെബ്ല ചർച്ച നടത്തി. പിന്നാലെ കോഹ്ലിയും ഇവരുമായി ചർച്ച നടത്തി. ഇതിന് ശേഷം ഇരുവരെയും ഒരുമിച്ചിരുത്തി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒത്തുപോകാനാവില്ലെന്ന് ഇരുവരും വെളിപ്പെടുത്തി.
എന്താണ് പ്രശ്നമെന്ന് കുംെബ്ലയോട് ചോദിച്ചെങ്കിലും തനിക്ക് കോഹ്ലിയോട് ഒരു പ്രശ്നവുമില്ലെന്നായിരുന്നു മറുപടി. ക്യാപ്റ്റനെന്ന നിലയിൽ തെൻറ അധികാര മേഖലകളിൽ കുംെബ്ല ഇടപെടുന്നുവെന്നായിരുന്നു കോഹ്ലിയുടെ പരാതി. വെസ്റ്റിൻഡീസിലേക്ക് േപാകാൻ കുംെബ്ലയും ഭാര്യയും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, യോഗത്തിന് ശേഷം കുംെബ്ല തീരുമാനം മാറ്റുകയായിരുന്നുവെന്നും ബി.സി.സി.െഎ വൃത്തങ്ങൾ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.