Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊച്ചി...

കൊച്ചി ടസ്കേഴ്സിന് 1080 കോടി  നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

text_fields
bookmark_border
കൊച്ചി ടസ്കേഴ്സിന് 1080 കോടി  നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
cancel
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു സീസൺ മാത്രം കളിച്ചശേഷം പുറത്താക്കിയ കൊച്ചി ടസ്കേഴ്സിന് നഷ്ടപരിഹാരമായി 1080 കോടി രൂപ നൽകാൻ ആർബിേട്രറ്ററുടെ ഉത്തരവ്. െഎ.സി.സിയുടെ സാമ്പത്തിക പരിഷ്കരണ നടപടിയിൽ തിരിച്ചടിയേറ്റതിനു പിന്നാലെയാണ് ബി.സി.സി.െഎക്ക് ഇരട്ട ആഘാതമായി ആർബിട്രേറ്ററുടെ ഉത്തരെവത്തുന്നത്. ആർബിട്രേറ്റർ നടപടിയിൽ ബി.സി.സി.െഎ പരാജയപ്പെട്ടതായി കഴിഞ്ഞ ദിവസത്തെ പ്രത്യേക ജനറൽ ബോഡി യോഗത്തിലണ് ജോയൻറ് സെക്രട്ടറി അമിതാബ് ചൗധരി അറിയിച്ചത്. അതേസമയം, ഇൗ അവസരം മുതലെടുത്ത് െഎ.പി.എല്ലിലേക്ക് തിരിച്ചെത്താനാണ് കൊച്ചി ടസ്കേഴ്സ് ഉടമസ്ഥരായ േറാൺഡിവൂ കൺസോർട്യത്തിെൻറ നീക്കം. ആർബിട്രേറ്റർ ഉത്തരവിനെതിരെ ബി.സി.സി.െഎ അപ്പീലിന് പോവാതെ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് സമീപിക്കുേമ്പാൾ വരും സീസണില ടീമിനെ തിരിച്ചെടുക്കണമെന്ന നിർദേശം മുന്നോട്ടുവെക്കാനാവും ഉടമകളുടെ ശ്രമം. 

എന്നാൽ, എട്ട് ടീമുകളിൽ തന്നെ ടൂർണമെൻറ് നിലനിർത്താനാണ് ബി.സി.സി.െഎ തീരുമാനം. നിലവിൽ സസ്പെൻഷനിലുള്ള രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർകിങ്സും അടുത്ത സീസണിൽ തിരിച്ചെത്തുേമ്പാൾ പുണെ, ഗുജറാത്ത് ടീമുകൾ വരും സീസണിൽ പുറത്താവും. ടീമുകളുടെ എണ്ണം കൂട്ടിയാൽ ചാമ്പ്യൻഷിപ് ദൈർഘ്യമേറുമെന്നതാണ് ബോർഡിന് മുന്നിലെ വെല്ലുവിളി. അതുകൊണ്ട്, നഷ്ടപരിഹാരത്തുക ചർച്ചയിലൂടെ കുറക്കാനാവും ബോർഡിെൻറ ശ്രമം.2011 സീസണിൽ കളിച്ച െകാച്ചി ടസ്കേഴ്സിനെ ബാങ്ക് ഗാരൻറി നൽകാത്തതിെൻറ പേരിലാണ് ബി.സി.സി.െഎ പിരിച്ചുവിട്ടത്. അതിനിടെ, കരാർലംഘനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിെൻറ കത്ത് ബി.സി.സി.െഎ തള്ളി. 6.9 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പാകിസ്താൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് കത്തെഴുതിയത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIKochi Tuskers
News Summary - Kochi Tuskers wins arbitration proceedings against BCCI
Next Story