ടെസ്റ്റ് പാസാവാൻ അഫ്ഗാനും അയർലൻഡും
text_fields
ലണ്ടൻ: രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (െഎ.സി.സി) വാർഷിക യോഗത്തിന് ലണ്ടൻ വേദിയാകുേമ്പാൾ പ്രതീക്ഷയോടെ അഫ്ഗാനിസ്താനും അയർലൻഡും. ടെസ്റ്റ് ക്രിക്കറ്റ് പദവിയെന്ന സ്വപ്നനേട്ടത്തിലേക്ക് പാഡണിഞ്ഞു കാത്തിരിക്കുന്ന രണ്ട് രാജ്യങ്ങളുടെയും വിധി ലണ്ടനിലെ െഎ.സി.സി സമ്മേളനം വോെട്ടടുപ്പിലൂടെ തീരുമാനിക്കും. കളിച്ച് മിടുക്കരെന്ന് തെളിയിച്ച അയർലൻഡിനും അഫ്ഗാനും ഇനി വേണ്ടത് വാർഷിക യോഗത്തിെൻറ പിന്തുണ മാത്രം.
വോെട്ടടുപ്പ് കടമ്പ കടന്നാൽ, 2000ത്തിൽ ബംഗ്ലാദേശ് ടെസ്റ്റ് പദവി നേടിയശേഷം െഎ.സി.സി ടെസ്റ്റ് ടീമാവുന്ന ആദ്യ രാജ്യമാകാനുള്ള കാത്തിരിപ്പിലാണ് ഇരുവരും. കഴിഞ്ഞ ഫെബ്രുവരിയിലെ െഎ.സി.സി ബോർഡ് യോഗത്തിൽ ടെസ്റ്റ് രാജ്യങ്ങളുടെ എണ്ണം പത്തിൽനിന്ന് 12 ആയി ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇതിെൻറ തുടർ നടപടിയെന്ന നിലയിലാണ് വാർഷിക യോഗത്തിലെ വോെട്ടടുപ്പ്. അംഗീകാരം ലഭിച്ചാൽ ഇരുവരും അടുത്ത വർഷം മുൻനിര രാജ്യങ്ങൾ ഉൾപ്പെടെയുള്ള ടീമുകൾക്കെതിരെ ടെസ്റ്റ് കളിക്കും.
രാജ്യാന്തര ക്രിക്കറ്റിലേക്ക് ഏറ്റവും വൈകി ഇടംപിടിച്ച അഫ്ഗാൻ അത്ഭുതകരമായ കുതിപ്പിലൂടെയാണ് ടെസ്റ്റ് രാജ്യമാകാനൊരുങ്ങുന്നത്. 13 വർഷം മുമ്പ് മാത്രം ആദ്യ രാജ്യാന്തര മത്സരം കളിച്ച അഫ്ഗാൻ, 2010ൽ ട്വൻറി20 ലോകകപ്പിലും അഞ്ചു വർഷത്തിനുശേഷം ആദ്യ ഏകദിന ലോകകപ്പിലും കളിച്ചു.
സോവിയറ്റ് യൂനിയെൻറ അധിനിവേശകാലത്ത് പാകിസ്താനിൽ അഭയാർഥികളായവർ വഴി 1980കളുടെ അവസാനമാണ് അഫ്ഗാനിൽ ക്രിക്കറ്റ് എത്തുന്നത്. രാജ്യത്തെ ക്രിക്കറ്റ് വളർച്ചയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് അഫ്ഗാൻ താരങ്ങൾ കളിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.