സിക്സറുകൾ എെൻറ ‘ഹോബി’ -ഹാർദിക് പാണ്ഡ്യ
text_fields
ഇന്ദോർ: ബാറ്റുമായി ഹാർദിക് പാണ്ഡ്യ ക്രീസിലെത്തിയാൽ പിന്നെ ഗാലറിയിൽ ‘സിക്സ്-സിക്സ്’ എന്ന ബാനറുകൾ മാത്രമായിരിക്കും. ആസ്േട്രലിയക്കെതിരെ മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോഴേക്കും ഇന്ത്യൻ ഒാൾറൗണ്ടർ പറപ്പിച്ചത് ഒമ്പത് സിക്സുകളാണ്. ഇന്ദോറിലെ മൂന്നാം ഏകദിനത്തിനുശേഷം സിക്സർ വീരനെ മാധ്യമങ്ങൾ വളഞ്ഞപ്പോൾ, ആ കഴിവിനു പിന്നിലെ രഹസ്യം ഒടുവിൽ ഹാർദിക് പറഞ്ഞു -‘‘ അടുത്തിടെ പരിശീലിച്ചെടുത്ത കഴിവൊന്നുമല്ല, ചെറുപ്പംതൊേട്ട ഇതെനിക്കൊരു ശീലമാണ്’’.
ചെൈന്നയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തകർന്നടിയുേമ്പാൾ, ആദം സാപയെ സിക്സറിന് പറത്തിയായിരുന്നു ഹാർദികിെൻറ തുടക്കം. പാണ്ഡ്യയുടെ 83 റൺസ് നൽകിയ ആത്മവിശ്വാസത്തിൽ ഇന്ത്യ മികച്ച സ്കോർ കണ്ടെത്തുകയും കളി ജയിക്കുകയും ചെയ്തു. രണ്ടാം ഏകദിനത്തിൽ 20 റൺസിന് പുറത്തായെങ്കിലും പരമ്പര നിർണയിച്ച മൂന്നാം ഏകദിനത്തിൽ വീണ്ടും ‘ഗെയിം ചെയ്ഞ്ചർ’ റോളിലെത്തി. അഞ്ച് ഫോറും നാല് സിക്സറുമടക്കം മൂന്നാം ഏകദിനത്തിൽ 78 റൺസ് അടിച്ചുകൂട്ടിയാണ് കളം വിട്ടത്.
‘‘ ഒാസീസ് ബൗളർമാരെ സിക്സറിന് പറത്തണമെന്ന് കരുതിയല്ല പന്ത് അതിർത്തി കടത്തിയത്. ആ സമയത്ത് കളിയുെട ദിശ മനസ്സിലാക്കി ബാറ്റുവീശുകയായിരുന്നു. എെൻറ ബാറ്റിങ് ശൈലിയിൽ ഒരിക്കലും മാറ്റംവരാനും പോകുന്നില്ല -പാണ്ഡ്യ പറഞ്ഞു.
വ്യാഴാഴ്ച ബംഗളൂരുവിലാണ് നാലാം മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.