ഷോൺ മാർഷിന് സെഞ്ച്വറി; ആസ്ട്രേലിയ 442 ഡിക്ലയർ
text_fieldsഅഡ്ലെയ്ഡ്: ഷോൺ മാർഷിെൻറ അപരാജിത സെഞ്ച്വറി മികവിൽ (124 നോട്ടൗട്ട്) ആഷസിലെ രണ്ടാം ടെസ്റ്റിൽ ഒാസീസിന് മികച്ച സ്കോർ. ഒന്നാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 442 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്ത് എതിരാളികളെ അമ്പരപ്പിച്ചു. എന്നാൽ, ക്യാപ്റ്റെൻറ തീരുമാനം ശരിവെച്ച് ബൗളർമാർ ഇംഗ്ലണ്ടിെൻറ വിക്കറ്റ് വീഴ്ത്തിത്തുടങ്ങി. ഒാപണർ മാർക്ക് സ്റ്റോൺമാനെ (18) മിച്ചൽ സ്റ്റാർക് വിക്കറ്റിനു മുന്നിൽ കുരുക്കി. രണ്ടാം ദിനം കളി അവസാനിക്കുേമ്പാൾ ഇംഗ്ലണ്ട് ഒന്നിന് 29 റൺസ് എന്ന നിലയിലാണ്. അലസ്റ്റർ കുക്കും (11) ജെയിംസ് വിൻസുമാണ് (0) ക്രീസിൽ. സ്കോർ: ആസ്ട്രേലിയ 448/8, ഇംഗ്ലണ്ട് 29/1.
നാലിന് 209 എന്ന നിലയിയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയക്ക് നെട്ടല്ലായത് മാർഷിെൻറ സെഞ്ച്വറി പ്രകടനമാണ്. ക്രീസിലുണ്ടായിരുന്ന പീറ്റർ ഹാൻസ്കോമ്പിനെ (36) ഒരു റൺസ് പോലും കൂട്ടിച്ചേർക്കുന്നതിനു മുേമ്പ ബ്രോഡ് പുറത്താക്കി. എന്നാൽ, വിക്കറ്റ് കീപ്പർ ടിം പെയ്നിനെയും (57) പാറ്റ് കമിൻസിനെയും (44) കൂട്ടുപിടിച്ച് മാർഷ് സെഞ്ച്വറി തികച്ചു. താരത്തിെൻറ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത്. എട്ടുവിക്കറ്റ് നഷ്ടത്തിൽ ടീം സ്കോർ 442 എത്തിനിൽക്കെയാണ് ആസ്േട്രലിയ ഡിക്ലയർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.