Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഓടിയെത്താത്ത...

ഓടിയെത്താത്ത നേട്ടങ്ങളിലേക്ക് സാന്ദ്ര നടക്കുന്നു 

text_fields
bookmark_border
ഓടിയെത്താത്ത നേട്ടങ്ങളിലേക്ക് സാന്ദ്ര നടക്കുന്നു 
cancel
വഡോദര: ഓടി നേടാനാവാതെപോയ നേട്ടങ്ങളിലേക്ക് നല്ലനടപ്പുമായി കുതിക്കുകയാണ് കല്ലടി കുമരംപുത്തൂർ സ്കൂളിെൻറ സാന്ദ്ര സുരേന്ദ്രൻ. നടത്തമത്സരത്തിലേക്ക് തിരിഞ്ഞിട്ട് ഇത് രണ്ടാം വർഷം മാത്രം. അപ്പോഴേക്കും അലമാരയിൽ രണ്ടു ദേശീയ മെഡലുകളുടെ സ്വർണത്തിളക്കവും. കോഴിക്കോട് ദേശീയ സ്കൂൾ മീറ്റിൽ പുത്തൻതാരമായി അവതരിച്ച് ഏവരെയും അമ്പരപ്പിച്ച് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ സാന്ദ്ര സുരേന്ദ്രൻ മഞ്ചൽപ്പൂരിലും അതേ നേട്ടം ആവർത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന പെൺകുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തത്തിൽ 15.02.22 മിനിറ്റിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. 


100 മീറ്റർ, 200 മീറ്റർ ഓട്ടത്തിലായിരുന്നു സാന്ദ്ര മത്സരിച്ചത്. സെൻറ് തോമസ് പെരുമാനൂരിൽ ആറ്, ഏഴു ക്ലാസുകളിൽ പഠിക്കുമ്പോഴായിരുന്നു ഇത്. സംസ്ഥാനതലം വരെ എത്തിയിരുെന്നങ്കിലും മെഡൽപ്പട്ടികയിലൊന്നും ഇടംനേടാനായില്ല. എന്നാൽ, പരിശീലകൻ വി.ടി. മനീഷാണ് സാന്ദ്രയിലെ നടത്തക്കാരിയെ തിരിച്ചറിഞ്ഞത്.മഞ്ചൽപ്പൂരിലെ കടുത്ത മത്സരവും വരണ്ട കാലാവസ്ഥയും മത്സരത്തെ ബാധിെച്ചന്ന് സാന്ദ്ര പറഞ്ഞു. മികച്ച താരങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.പാലക്കാട് പഴതറ കളത്തിൽ ഹൗസിൽ സുരേന്ദ്രെൻറയും സരസ്വതിയുടെയും മകളാണ്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandra surendran
News Summary - sandra surendran
Next Story