സഖ്ലൈൻ, മഞ്ഞിൽ വിരിഞ്ഞ താരം
text_fieldsകോഴിക്കോട്: ഷെല്ലാക്രമണവും ഏറ്റുമുട്ടലുകളും പതിവായ ഇന്ത്യ-പാക് അതിർത്തിയിലെ പൂഞ്ചിൽനിന്ന് രാജ്യാന്തര താരമായി ഉയർന്ന് ചരിത്രം സൃഷ്ടിക്കുകയാണ് സഖ്ലൈൻ മുഷ്താഖ് എന്ന 21കാരൻ. ജമ്മു-കശ്മീരിൽനിന്ന് ഇന്ത്യൻ വോളിബാൾ ടീമിൽ ഇടംനേടിയ ആദ്യ താരമെന്ന അനുപമനേട്ടമാണ് ‘മഞ്ഞിൽ വിരിഞ്ഞ’ ഇൗ പോരാളിയുടെ പേരിലുള്ളത്. 2014ൽ െകാളംബോയിൽ നടന്ന ഏഷ്യൻ സീനിയർ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിെൻറ ജഴ്്സിയണിഞ്ഞ സഖ്ലൈൻ യൂത്ത്, ജൂനിയർ, യൂനിവേഴ്സിറ്റി തലത്തിലും രാജ്യാന്തര താരമാണ്. വോളിബാളിൽ കളിച്ചുവളരാനുള്ള സാഹചര്യമില്ലാത്തതിനാൽ പഞ്ചാബ് ടീമിനുവേണ്ടിയാണ് 66ാമത് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കളത്തിലിറങ്ങിയത്. പാട്യാലയിലെ പഞ്ചാബി യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന ആറടി മൂന്നിഞ്ചുകാരൻ സെറ്റർ പൊസിഷനിലാണ് കളിക്കുന്നത്.
ജമ്മു-കശ്മീർ സംസ്ഥാന വോളിബാൾ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗവും എൺപതുകളിലെ താരവുമായിരുന്ന മുഹമ്മദ് താരിഖ് ഖാെൻറ മകനാണ് സഖ്ലൈൻ. കശ്മീർ ടീമിനൊപ്പം താരിഖും കോഴിക്കോെട്ടത്തിയിട്ടുണ്ട്. വർഷത്തിൽ ആറുമാസത്തിലേറെക്കാലം മഞ്ഞും തണുപ്പുമായതിനാൽ തുറസ്സായ സ്ഥലങ്ങളിൽ വോളിബാൾ കളിക്കുകയെന്നത് കശ്മീരിൽ ദുഷ്കരമാെണന്ന് താരിഖ് പറഞ്ഞു. പൂഞ്ചിലെ ശഹീദ് മഞ്ജിത് സിങ് വോളിബാൾ ക്ലബിൽ നിന്നാണ് സഖ്ലൈൻ കളിപഠിച്ചത്.
പാക് അതിർത്തിയിൽനിന്ന് നാല് കിലോമീറ്റർ അടുത്താണ് സഖ്ലൈെൻറ വീട്. വീടിെൻറ ടെറസിൽനിന്ന് നോക്കിയാൽ പല ദിവസങ്ങളിലും ഷെൽ വർഷം കാണാം. ‘ജാനു’ എന്ന വിളിപ്പേരുള്ള സഖ്ലൈൻ പഞ്ചാബിലെ ഖന്നയിലെ ആര്യ സമാജ് സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുേമ്പാഴാണ് ഇന്ത്യൻ സീനിയർ ടീമിൽ ഇടംപിടിച്ചത്. ഇൗ വർഷവും ക്യാമ്പിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.