Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേശീയ  ജൂനിയർ...

ദേശീയ  ജൂനിയർ അത്ലറ്റിക്സ്  ചാമ്പ്യൻഷിപ്പിന്  ഇന്ന് തുടക്കം 

text_fields
bookmark_border
National Junior Athletics
cancel
camera_alt?????????? ??????????? ???????????????? ????????????????????????????? ?????? ??? ???????????? ????????????? ???????? ????????????? ?????????????????? ?????????????????????? ????????????????????

വിജയവാഡ: തടാകങ്ങളുടെയും മുളകിെൻറയും സ്വന്തം നാടായ ഗുണ്ടൂരിനും കൃഷ്ണ നദി സമ്പന്നമാക്കിയ പുരാതന നഗരമായ വിജയവാഡക്കുമിടയിൽ അളന്നു മുറിച്ചെടുത്ത ദൂരത്തിൽ ആചാര്യ നാഗാർജുന വിശ്വവിദ്യാലയം. ആന്ധ്രയുടെ രണ്ടു വലിയ നഗരങ്ങൾക്കിടയിലെ സർവകലാശാല മുറ്റത്ത് ഇനിയുള്ള അഞ്ചുനാൾ ഇന്ത്യൻ കായിക കൗമാരത്തിെൻറ വസന്തോത്സവം. പുതിയ സമയവും ദൂരവും റെക്കോഡുകളും മാറ്റുരക്കുന്ന പോരിടം. 25ഒാളം സംസ്ഥാനങ്ങളിൽനിന്ന് 3000ത്തിലേറെ അത്ലറ്റുകൾ മാറ്റുരക്കുന്ന 33ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സിന് വ്യാഴാഴ്ച ആചാര്യ നാഗാർജുന സ്റ്റേഡിയത്തിൽ ട്രാക്കും ഫീൽഡും ഉണരും. തുടർച്ചയായ ആറാമത്തെയും ചരിത്രത്തിലെ 23ാമത്തെയും കിരീടം തേടി കേരളത്തിെൻറ 143 അംഗ സംഘമെത്തുേമ്പാൾ അട്ടിമറി ഉൗർജവുമായി അയൽക്കാരായ തമിഴ്നാടുണ്ട്. 
ഒപ്പം ആറുവർഷം മുമ്പ് കേരളത്തെ അട്ടിമറിച്ച് കിരീടമണിഞ്ഞ ഹരിയാനയും ശക്തരായ സംഘവുമായി രംഗത്തുണ്ട്. വ്യത്യസ്ത ഇനങ്ങളിൽ വെല്ലുവിളിയുമായി ഉത്തർപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാൾ ടീമുകളും കച്ചമുറുക്കി ഒരുങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് മീറ്റിെൻറ ഉദ്ഘാടനം. 

കച്ചമുറുക്കി കേരളം
രണ്ടു സംഘങ്ങളായാണ് കേരളം മത്സര നഗരിയിലെത്തിയത്. ഭോപാലിൽനിന്നും ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ കിരീടമണിഞ്ഞ 21 പേർ ചൊവ്വാഴ്ചയെത്തി. ശേഷിച്ചവർ ബുധനാഴ്ച രാവിലെയോടെ ഗുണ്ടൂരിൽ െട്രയിനിറങ്ങി. സ്റ്റേഷനിൽനിന്നും 18 കി.മീറ്റർ അകലെയുള്ള മത്സരവേദിയിെലത്തിയ താരങ്ങൾക്ക് സർവകലാശാല കോമ്പൗണ്ടിൽ തന്നെയാണ് താമസമൊരുക്കിയത്. പകൽ ആറുമണിക്കൂറോളം വിശ്രമിച്ച താരങ്ങൾക്ക് ബുധനാഴ്ച സായാഹ്നത്തിൽ പരിശീലനത്തിരക്കായിരുന്നു. നീലപ്പരവതാനി പോലെ പരന്നുകിടക്കുന്ന സിന്തറ്റിക് ട്രാക്കിൽ ഒാടിയും ചാടിയും അവർ സ്വർണ സ്വപ്നങ്ങൾ തേച്ച്മിനുക്കിയെടുത്തു. 70 ആൺകുട്ടികളും 73 പെൺകുട്ടികളുമാണ് ചാമ്പ്യൻ ടീമിലുള്ളത്. സചിൻ ബിനുവും സി. ബബിതയും ഇരു വിഭാഗങ്ങളുടെയും പടനായകർ. ചെഫ് ഡി മിഷനായി ഡോ. വി.സി. അലക്സും ടീം മാനേജറായി കെ. രാമചന്ദ്രനുമുണ്ട്. കോച്ചുമാരായി ടോമി ചെറിയാൻ, കെ. രാജീവൻ, കവിത, സഫിയ എന്നിവരും.

പൊന്നിൽ തുടങ്ങെട്ട
അഞ്ചുനാൾ നീളുന്ന മീറ്റിെൻറ ആദ്യ ദിനത്തിൽ 19 ഫൈനലുകൾ. അവയിൽ 14 ഇനങ്ങളിലും കേരളത്തിെൻറ സാന്നിധ്യമുണ്ട്. അലീഷ പി.ആർ (5000), ഗായത്രി ശിവകുമാർ, ജിഷ്ന മോഹൻ (ഹൈജംപ്), ബിബിൻ ജോർജ്, ബബിത സി. (1500),  സി. ചാന്ദിനി (2000 മീ) തുടങ്ങിയവരാണ് ഉദ്ഘാടന ദിനത്തിലെ കേരള പ്രതീക്ഷകൾ. 

പരിക്കും തിരിച്ചടി
നേരത്തെ പ്രഖ്യാപിച്ച 151 അംഗ സംഘത്തിൽനിന്നും എട്ടുപേരില്ലാതെയാണ് കേരളത്തിെൻറ പടപ്പുറപ്പാട്. ദേശീയ സ്കൂൾ മീറ്റിൽ സ്വർണവും വെള്ളിയും നേടിയ സാന്ദ്ര ബാബു ചിക്കൻപോക്സ് കാരണം വിട്ടുനിന്നപ്പോൾ മറ്റു ഏഴുപേർ പരിക്കിനെ തുടർന്ന് പിൻവാങ്ങി. 

വിവിധ പ്രായവിഭാഗങ്ങളിൽ മത്സരിക്കേണ്ടിയിരുന്ന കെ.എസ്. അനന്തു, കെ.എ. റുബീന, ആതിര സോമരാജ് എന്നിവർ ഉറച്ച മെഡലുകളായിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയും ദേശീയ ജൂനിയർ സ്കൂൾ മീറ്റും കഴിഞ്ഞാണ് ദേശീയ ജൂനിയർ പോരാട്ടമെന്ന പ്രത്യേകതയും ഇൗ സീസണിലെ അങ്കത്തിനുണ്ട്. അണ്ടർ 14, 16, 18, 20 എന്നീ നാല് പ്രായവിഭാഗങ്ങളിലായാണ് പോരാട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsNational Junior Athletics
News Summary - National Junior Athletics - Sports News
Next Story