ദ്വീപ് നാട്ടിലെ മലയാളി വിപ്ലവം
text_fieldsവിജയവാഡ: ലോകത്തിെൻറ ഏതു കോണിലെത്തിയാലും അവിടെയൊരു മലയാളിയുണ്ടാവും. എത്തുന്നിടം അവനൊരു മേൽവിലാസവും കുറിക്കും. ഇൗ മലയാള മിടുക്ക് അനുഭവിച്ചറിഞ്ഞ് കായിക ഇന്ത്യയുടെ വിരിമാറിൽ ചരിത്രം കുറിക്കുകയാണ് അന്തമാൻ -നികോബാറിൽ നിന്നുള്ള കൗമാരപ്പട. ദ്വീപ് നാടിെൻറ ചരിത്രത്തിലെ ആദ്യ ദേശീയ ജൂനിയർ മീറ്റിൽ 23 അംഗസംഘം സ്പൈക്കണിയുേമ്പാൾ അവർ നൂറുവട്ടം നന്ദിചൊല്ലുന്നത് കെ.പി. മമ്മു എന്ന മലയാളിക്ക്.
ദ്വീപിലെ പൊലീസ് ഫയർ സർവിസ് ഉദ്യോഗസ്ഥനായ മമ്മുവിെൻറ കുടുംബം ദശാബ്ദങ്ങൾക്ക് മുമ്പ് വയനാട്ടിൽ നിന്നും അന്തമാനിലേക്ക് കുടിയേറിയതാണ്. നാട്ടിലെ വേരുകൾ എവിടെയെന്നോ, ആരൊക്കെയെന്നോ അറിയില്ല. എങ്കിലും മാതാപിതാക്കളിലൂടെ കേട്ടുപഠിച്ച മലയാളം സുന്ദരമായി പറയും. കേരളത്തിെൻറ രുചിയും പെരുത്തിഷ്ടം. പിന്നെ കൂടെകൂട്ടിയത് മലയാളിയുടെ രക്തത്തിലലിഞ്ഞ കായിക ആവേശം. അത്ലറ്റായി തിളങ്ങിയ കെ.പി. മമ്മു പിന്നീട് അത്ലറ്റിക്സ് കോച്ചും സംഘാടകനുമായാണ് കടലിനുനടുവിൽ പൊന്നുവിളയിക്കാനൊരുങ്ങുന്നത്. സർക്കാറും ഭരണസംവിധാനങ്ങളും കൈവിട്ട അത്ലറ്റിക്സിനെ സ്വന്തം തോളിലേറ്റി മമ്മു ദേശീയ മീറ്റുവരെയെത്തിച്ചു.
ഏെറ പ്രതിസന്ധികൾക്കിടയിലാണ് ടീമിെൻറ വരവ്. ഇതരടീമുകൾക്കെല്ലാം യാത്രാബത്തയും മെഡലടിച്ചാൽ കൈനിറയെ കാശും സർക്കാറുകൾ നൽകുേമ്പാൾ അന്തമാനിലെ കുട്ടികൾ സ്വന്തം പോക്കറ്റിൽനിന്ന് ചെലവാക്കിയാണ് വരുന്നത്. ഇൗ ഒറ്റയാൻ വിപ്ലവം പൊന്നാവെട്ടയെന്ന് ആശംസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.