Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅന്തർ...

അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ്: മൂന്നാം ദിനം പിറന്ന മൂന്ന് റെക്കോഡും മലയാളി താരങ്ങൾക്ക്

text_fields
bookmark_border
അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ്: മൂന്നാം ദിനം പിറന്ന മൂന്ന് റെക്കോഡും മലയാളി താരങ്ങൾക്ക്
cancel
camera_alt110 ???????? ?????????????? ???????? ????????? ???????????? ??????????

വിജയവാഡ: ആചാര്യ നാഗാർജുന സ്റ്റേഡിയത്തിൽ അരങ്ങേറുന്ന 78ാമത് അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിൽ മൂന്നാം ദിനം പിറന്നത് മൂന്ന് റെക്കോഡുകൾ. ഒരു റെക്കോഡിനൊപ്പമെത്തുന്ന പ്രകടനത്തിനും ആചാര്യ നാഗാർജുന യൂനിവേഴ്സിറ്റി സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. കേരളത്തിൽനിന്നുള്ള സർവകലാശാലകളുടെ അക്കൗണ്ടിലേക്ക് വ്യാഴാഴ്ച ഒരു സ്വർണമേ എത്തിയുള്ളൂവെങ്കിലും മറ്റു സർവകലാശാലകളുടെ ബാനറിൽ ഇറങ്ങിയ മൂന്ന് മലയാളി താരങ്ങൾകൂടി സ്വർണം നേടി. ഇതിൽ രണ്ടും മീറ്റ് റെക്കോഡോടെയാണെന്നത് ഇരട്ടി മധുരമായി. ഡൽഹിയുടെ മലയാളി താരം അമോജ് ജേക്കബാണ് 400 മീറ്ററിന് പിറകെ 800 മീറ്ററിലും റെക്കോഡ് ഡബ്ൾ തികച്ചത്. പോൾവാൾട്ടിൽ ബാംഗ്ലൂർ ജൈൻ വാഴ്സിറ്റിയുടെ മലയാളി അത്ലറ്റ് മരിയ ജെയ്സണും റെക്കോഡോടെ സ്വർണം മാറിലണിഞ്ഞപ്പോൾ ജാവലിൻത്രോയിൽ മാംഗ്ലൂരിെൻറ അരുൺ ബേബി മൂന്നാം ദിനം സ്വർണം നേടുന്ന മൂന്നാമത്തെ മറുനാടൻ മലയാളിയായി. കാലിക്കറ്റിെൻറ മെയ്മോൻ പൗലോസാണ് 110 മീ. ഹർഡ്ൽസിൽ റെക്കോഡോടെ മൂന്നാം ദിനം കേരളത്തിൽനിന്നുള്ള സർവകലാശാലകളുടെ ഏക സ്വർണം നേടിയത്. ലോങ്ജംപിൽ കാലിക്കറ്റിെൻറ മുഹമ്മദ് അനീസ്, 110 മീ. ഹർഡ്ൽസിൽ എം.ജിയുടെ സചിൻ ബിനു, 3000 മീ. സ്റ്റീപ്ൾ ചേസിൽ കാലിക്കറ്റിെൻറ ബിബിൻ ജോർജ് എന്നിവർ വെള്ളി നേടിയപ്പോൾ പോൾവാൾട്ടിൽ കേരളയുടെ അഞ്ജലി ഫ്രാൻസിസ് വെങ്കലം സ്വന്തമാക്കി. 

മുന്നിൽ മാംഗ്ലൂർ തന്നെ; കാലിക്കറ്റും എം.ജിയും ഒപ്പത്തിനൊപ്പം
74 പോയേൻറാടെ നിലവിലെ ചാമ്പ്യന്മാരായ മാംഗ്ലൂർ തന്നെയാണ് രണ്ടു ദിനം ശേഷിക്കെ ബഹുദൂരം മുന്നിൽ. മൂന്നാം ദിനത്തിലെ മികച്ച പ്രകടനവുമായി കാലിക്കറ്റ് 37 പോയേൻറാടെ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ 36 പോയൻറുമായി എം.ജി തൊട്ടുപിറകിലുണ്ട്. പുരുഷ വിഭാഗത്തിൽ മാംഗ്ലൂരിന് (52) പിറകിൽ കാലിക്കറ്റ് (24) രണ്ടാമതുണ്ട്. എം.ജി ആദ്യ അഞ്ച് സ്ഥാനത്തില്ല. വനിതകളിൽ എം.ജിയാണ് (24) മുന്നിൽ. മാംഗ്ലൂർ (22) രണ്ടാമതുണ്ട്. പുണെ സാവിത്രി ബായി ഫൂലെക്കൊപ്പം മൂന്നാമതാണ് കാലിക്കറ്റ് (13).

റെക്കോഡ് മെയ്മോൻ
മീറ്റ് റെക്കോഡും തെൻറ മികച്ച സമയവും കെണ്ടത്തിയതിെൻറ സന്തോഷത്തിലായിരുന്നു കാലിക്കറ്റിെൻറ മെയ്മോൻ പൗലോസ്. 110 മീ. ഹർഡ്ൽസിൽ 14. 19 സെക്കൻഡിൽ ഫിനിഷ്ലൈൻ തൊട്ട മെയ്മോൻ 2001ൽ മദ്രാസിെൻറ എം.എസ്. ശ്രീധരൻ സ്ഥാപിച്ച 14.20 സെക്കൻഡ് സമയമാണ് മറികടന്നത്. തെൻറ മികച്ച സമയമായ 14.30 സെക്കൻഡും മെച്ചപ്പെടുത്തി തൃശൂർ സെൻറ് തോമസ് കോളജ് വിദ്യാർഥിയായ മെയ്മോൻ. 14.30 സെക്കൻഡിൽ എം.ജിയുടെ സചിൻ ബിനു വെള്ളി നേടിയപ്പോൾ കാലിക്കറ്റിെൻറ എൻ.വി. സഹദ് (14.74) അഞ്ചാമതായി.

റെക്കോഡിനോട് പോരടിച്ച് മരിയ
പോൾവാൾട്ടിൽ ബാംഗ്ലൂരിെൻറ മരിയ ജെയ്സെൻറ പോരാട്ടം സ്വന്തത്തോടു തന്നെയായിരുന്നു. ഒപ്പമുള്ളവരുടെ മത്സരം 3.30 മീറ്ററിൽ അവസാനിച്ചപ്പോൾ ഒറ്റക്ക് ചാടാൻ നിർബന്ധിതയായ മരിയ 3.65 മീറ്റർ മറികടന്ന് 2013ൽ എസ്.വി. ഖ്യാതി കുറിച്ച 3.60 മീറ്റർ റെക്കോഡ് ബുക്കിൽനിന്ന് മാറ്റി.  

ഉറച്ച സ്വർണങ്ങൾ നഷ്ടമായി കാലിക്കറ്റ്
പുരുഷ ലോങ്ജംപിൽ കാലിക്കറ്റിെൻറ സുവർണ പ്രതീക്ഷയായിരുന്ന മുഹമ്മദ് അനീസ് രണ്ടാമതായപ്പോൾ വനിതകളുടെ 800 മീറ്ററിൽ അബിത മേരി മാനുവലും 100 മീ. ഹർഡ്ൽസിൽ എം. സുഗിനയും മെഡലില്ലാതെ പിന്തള്ളപ്പെട്ടത് കനത്ത തിരിച്ചടിയായി. അബിത നാലാമതായപ്പോൾ കാലിക്കറ്റിെൻറതന്നെ തെരേസ് ജോസഫ് എട്ടാമതായി. സുഗിന അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. മദ്രാസിെൻറ പി.എസ്. വിഷ്ണുവിന് (7.68 മീ.) പിറകിൽ 7.49 മീറ്റർ ചാടിയാണ് അനീസ് വെള്ളി നേടിയത്.  പുരുഷ ജാവലിനിൽ 72.91 മീറ്റർ ദൂരമെറിഞ്ഞാണ് മാംഗ്ലൂരിെൻറ മലയാളിതാരം അരുൺ ബേബി സ്വർണം നേടിയത്. 

താരമായി അമോജ്
വിജയവാഡ: മൂന്നു ദിനം പിന്നിട്ടപ്പോൾതന്നെ മീറ്റിലെ താരം ആരെന്നതിൽ ആർക്കും സംശയമില്ല. ഇഷ്ട ഇനമായ 400 മീറ്ററിന് പിന്നാലെ 800 മീറ്ററിലും അനായാസ വിജയത്തോടെ റെക്കോഡ് ഡബ്ൾ കുറിച്ച ഡൽഹിയുടെ മലയാളി താരം അമോജ് ജേക്കബ് അടുത്തിടെ ഇന്ത്യൻ അത്ലറ്റിക്സിൽ ഉദിച്ചുയർന്ന ഭാവി വാഗ്ദാനമെന്ന വിശേഷണം ശരിവെക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 1:49.70 സെക്കൻറിൽ കുതിച്ചെത്തിയ 19കാരൻ 2001ൽ എം.ജിയുടെ പി.എസ്. പ്രിമേഷ് സ്ഥാപിച്ച 1:50.30 സെ. എന്ന സമയമാണ്  തിരുത്തിയത്. അടുത്ത വർഷം നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് സ്വർണമാണ് തെൻറ ലക്ഷ്യമെന്ന് ഡൽഹിയിലെ ഖൽസ കോളജ് രണ്ടാം വർഷ ബികോം വിദ്യാർഥിയായ അമോജ് പറഞ്ഞു. പാല രാമപുരം സ്വദേശിയായ പി.എ. ജേക്കബ് - മേരിക്കുട്ടി ദമ്പതികളുടെ മകനാണ് അമോജ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmalayalam newssports newsinter university athletic meet 2017
News Summary - inter university athletic meet 2017 -Sports news
Next Story