Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന അത്‌ലറ്റിക് മീറ്റ്: കിരീടത്തിലേക്ക് കേരളം

text_fields
bookmark_border
inter state senior athletic meet kerala team
cancel
camera_alt???????????????????? 4x100 ???????? ?????????? ???????? ??????? ?????? ???????????????? ?????????????, ??. ????????, ????????? ????????, ??????? ?????? ??????????

ഗുണ്ടൂർ: കോരിച്ചൊരിഞ്ഞ മഴ വില്ലനായ ദേശീയ അന്തർ സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിെൻറ മൂന്നാം ദിനത്തിൽ രണ്ടു സ്വർണവും ഒരു വെങ്കലവുമായി നിലവിലെ ജേതാക്കളായ കേരളം കിരീടത്തിലേക്ക്. അവസാനദിനമായ ചൊവ്വാഴ്ച അട്ടിമറികളില്ലെങ്കിൽ ഗുണ്ടൂരും കീഴടക്കി കേരളം മടങ്ങും. ഏഴു സ്വർണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവുമായി 89 പോയേൻറാടെയാണ് കേരളം ഒന്നാം സ്ഥാനത്തുള്ളത്. 61 പോയൻറ് സംഭാവന ചെയ്ത വനിതകളുടെ കരുത്തിലാണ് കേരളത്തിെൻറ കുതിപ്പ്.  77 പോയൻറുമായി ഹരിയാനയും 69 പോയൻറുമായി പഞ്ചാബും പിന്നാലെയുണ്ട്. 

വനിതകളുടെ ട്രിപ്ൾ ജംപിൽ എൻ.വി. ഷീന, വനിതകളുടെ 4x100 മീറ്റർ റിലേ എന്നിവയിലാണ് കേരളം തിങ്കളാഴ്ച സ്വർണം നേടിയത്. പുരുഷന്മാരുടെ 4x100 മീ. റിലേയിൽ വെങ്കലം നേടാനേ കഴിഞ്ഞുള്ളൂ. രാവിലെ മുതൽ തിമിർത്തുപെയ്ത മഴ മത്സരക്രമങ്ങളെയും താരങ്ങളുടെ പ്രകടനത്തെയും സാരമായി ബാധിച്ചു. പരിക്കുപറ്റുമെന്ന ഭയത്താൽ പലരും തങ്ങളുടെ മികച്ച പ്രകടനത്തിനായി ശ്രമിക്കാതെ പിന്മാറി.

എതിർദിശയിൽനിന്നുള്ള കാറ്റിനെയും മഴയെയും വെല്ലുവിളിച്ചാണ് എൻ.വി. ഷീന ട്രിപ്ൾ ജംപിൽ സ്വർണം നേടിയത്. തെൻറ മികച്ച പ്രകടനമായ 13.58 മീറ്ററിെൻറ അടുത്തുപോലുമെത്താൻ ശ്രമിക്കാതെ ഷീന പിന്മാറുകയായിരുന്നു. 12.72 മീറ്റർ ചാടിയാണ് ഷീന സ്വർണം നേടിയത്. വനിതകളുടെ 4x100 മീ. റിലേയിൽ ശ്രുതിരാജ്, എം. സുഗിന, രമ്യ രാജൻ, മെർലിൻ ജോസഫ് എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. അവസാന 100 മീറ്റർ വരെ ഒന്നാമതെത്തുമോയെന്ന ആശങ്ക നിലനിന്നുവെങ്കിലും അവസാനം ഓടിയ മെർലിൻ അനായാസം കേരളത്തെ ഒന്നാമതെത്തിച്ചു (46.75 സെക്കൻഡ്). പുരുഷവിഭാഗം റിലേയിൽ കെ.ആർ. അജിത്, കെ.പി. അശ്വിൻ, ടി.എൻ. അൽത്താഫ്, അനുരൂപ് ജോൺ എന്നിവരടങ്ങിയ ടീം 41.51 സെക്കൻഡിൽ ഒാടി വെങ്കലം നേടി. അവസാന ലാപ്പിൽ ബാറ്റൺ കൈമാറുന്നതിൽ വന്ന പാളിച്ച സ്വർണം നഷ്ടപ്പെടുത്തി. ഈ ഇനത്തിൽ തമിഴ്നാടും മഹാരാഷ്ട്രയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയത്. 

വനിതകളുടെ 20 കി.മീ. നടത്തത്തിൽ ഡൽഹിക്കു വേണ്ടിയിറങ്ങിയ മലയാളി താരം എ.ബി. സൗമ്യ സ്വർണം നേടി. തിരുവനന്തപുരം സ്വദേശിനിയായ സൗമ്യ ഡൽഹിയിൽ സി.ആർ.പി.എഫ് ജീവനക്കാരിയാണ്. കേരളത്തിനായി മത്സരിച്ച മേരി മാർഗരറ്റ് അഞ്ചും  ടെസ്ന ജോസഫ് എട്ടും സ്ഥാനങ്ങൾ നേടി. മൂന്നാം ദിനത്തിൽ കേരളത്തിെൻറ മെഡൽപ്രതീക്ഷയുമായി ഇറങ്ങിയ പല താരങ്ങളും നിരാശപ്പെടുത്തി. സ്റ്റീപ്ൾ ചേസിൽ ഏയ്ഞ്ചൽ ജയിംസ്, എം.എസ്. ശ്രുതി, ബിബിൻ ജോർജ് എന്നിവർക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. പുരുഷന്മാരുടെ ഹൈജംപിൽ 2.23 മീറ്റർ ചാടി ഡൽഹിയുടെ തേജസ്വിൻ ശങ്കർ നേടിയ റെക്കോഡാണ് പിറന്നത്. ഇന്ന് നടക്കുന്ന 1500 മീറ്ററിൽ പി.യു. ചിത്ര, 4x400 മീ. റിലേകളിലാണ് കേരളം മെഡൽപ്രതീക്ഷ പുലർത്തുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticssports newssenior athletic meetinter statekerala tea
News Summary - inter state senior athletic meet: kerala team to victory -sports news
Next Story