Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2018 10:47 PM GMT Updated On
date_range 12 Jan 2018 10:47 PM GMTഏഷ്യൻ അത്ലറ്റിക്സ്: ഇന്ത്യൻ ടീമിൽ 11 മലയാളികൾ
text_fieldsbookmark_border
ന്യൂഡൽഹി: ഏഷ്യൻ ഇൻഡോർ മീറ്റിനും ഏഷ്യൻ ഗെയിംസ് സന്നാഹ മത്സരങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിൽ മലയാളിത്തിളക്കം. ഫെബ്രുവരി ഒന്ന് മുതൽ മൂന്നു വരെ തെഹ്റാനിൽ നടക്കുന്ന ഏഷ്യൻ ഇൻഡോർ മീറ്റിനും ജകാർത്ത വേദിയാവുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള പരീക്ഷണ മീറ്റിനുമുള്ള ടീമിൽ 11 മലയാളി അത്ലറ്റുകൾ ഇടംനേടി. അതേസമയം, ദേശീയ ക്യാമ്പിൽ പെങ്കടുക്കാത്തതിെൻറ പേരിൽ ഒളിമ്പ്യന്മാർ ഉൾപ്പെടെയുള്ള താരങ്ങളെ ഒഴിവാക്കി. ദേശീയ ക്യാമ്പിൽ ഭാഗമായവരെ മാത്രമേ പരിഗണിക്കൂവെന്ന് ഇന്ത്യൻ കോച്ച് ബഹദൂർ സിങ് പറഞ്ഞു. മുഹമ്മദ് അനസ്, അനിൽഡ തോമസ്, ആർ. അനു എന്നീ മലയാളികൾക്കു പുറെമ രാജ്യാന്തര താരങ്ങളായ എം.ആർ. പൂവമ്മ, ആരോക്യ രാജീവ്, നിർമല ഷിയോറൺ എന്നിവരെയാണ് ഒഴിവാക്കിയത്.
എൻ.വി. ഷീന (ട്രിപ്ൾജംപ്), നയന ജെയിംസ്, വി. നീന (ലോങ്ജംപ്) എന്നിവരാണ് ഇൻഡോർ മീറ്റിനുള്ള ടീമിൽ ഇടംനേടിയ മലയാളികൾ. ജകാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് പരീക്ഷണ മത്സരത്തിൽ കൂടുതൽ പേർ ഇടംപിടിച്ചു. അനുരൂപ് ജോൺ (4x100 മീ. റിലേ), കുഞ്ഞുമുഹമ്മദ്, ജിതു ബേബി (4x400 മീ റിലേ), എം.പി ജാബിർ (400, 4x100 മീ റിലേ), ജിൻസൺ േജാൺസൺ (800 മീ), എം. ശ്രീശങ്കർ(ലോങ്ജംപ്), ജിസ്ന മാത്യൂ (400, (4x400 മീ റിലേ), ചിത്ര പി.യു (1500 മീ), എൻ.വി. ഷീന (ട്രിപ്ൾജംപ്), നയന ജെയിംസ്, വി. നീന (ലോങ്ജംപ്). സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായാണ് അതേ വേദിയിൽ ഫെബ്രുവരി 11 മുതൽ 14 വരെയാണ് പരീക്ഷണ മീറ്റ്.
എൻ.വി. ഷീന (ട്രിപ്ൾജംപ്), നയന ജെയിംസ്, വി. നീന (ലോങ്ജംപ്) എന്നിവരാണ് ഇൻഡോർ മീറ്റിനുള്ള ടീമിൽ ഇടംനേടിയ മലയാളികൾ. ജകാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് പരീക്ഷണ മത്സരത്തിൽ കൂടുതൽ പേർ ഇടംപിടിച്ചു. അനുരൂപ് ജോൺ (4x100 മീ. റിലേ), കുഞ്ഞുമുഹമ്മദ്, ജിതു ബേബി (4x400 മീ റിലേ), എം.പി ജാബിർ (400, 4x100 മീ റിലേ), ജിൻസൺ േജാൺസൺ (800 മീ), എം. ശ്രീശങ്കർ(ലോങ്ജംപ്), ജിസ്ന മാത്യൂ (400, (4x400 മീ റിലേ), ചിത്ര പി.യു (1500 മീ), എൻ.വി. ഷീന (ട്രിപ്ൾജംപ്), നയന ജെയിംസ്, വി. നീന (ലോങ്ജംപ്). സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായാണ് അതേ വേദിയിൽ ഫെബ്രുവരി 11 മുതൽ 14 വരെയാണ് പരീക്ഷണ മീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story