Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2017 12:34 AM GMT Updated On
date_range 14 March 2017 12:34 AM GMTഐ ലീഗിൽ ഇല്ലെങ്കിലും ഇന്ത്യ വിടാതെ ഒകോലി
text_fieldsbookmark_border
പനാജി: റാൻറി മാർട്ടിൻസ്, ഒഡാഫ ഒകോലി, യൂസഫ് യാക്കൂബു... ഇന്ത്യൻ ദേശീയ ലീഗ് ഫുട്ബാളായ ഐ ലീഗിലെ ഗോൾവേട്ടയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നവർ. സ്വദേശ താരത്തിന് സ്വപ്നം കാണാൻപോലും കഴിയാത്തത്ര ദൂരെയാണ് ഇവരുടെ നേട്ടം. നൈജീരിയക്കാരായ മാർട്ടിൻസും ഒകോലിയും പക്ഷേ, ഇപ്പോൾ ഐ ലീഗിലില്ല. കളിയില്ലെങ്കിലും ഇന്ത്യ വിട്ടുപോയിട്ടില്ല ഒകോലി. പരിശീലനവുമായി ഗോവയിൽത്തന്നെയുണ്ട് താരം. ഘാനക്കാരനായ യാക്കൂബു മുംബൈ എഫ്.സിക്കുവേണ്ടി ഐ ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്നു.
179 ഗോൾ നേടി മാർട്ടിൻസിന് (214) പിന്നിൽ രണ്ടാമനാണ് ഒകോലി. 14 വർഷം മുമ്പ് ഇന്ത്യയിൽ വിമാനമിറങ്ങിയ ഈ സ്ൈട്രക്കർ 2005-^11 കാലയളവിൽ ചർച്ചിൽ ബ്രദേഴ്സിനുവേണ്ടി മാതം അടിച്ചുകൂട്ടിയത് 106 ഗോളാണ്. ഐ ലീഗിൽ 13 ഹാട്രിക് നേടിയും റെക്കോഡിട്ടു. 2011ൽ മൂന്നുകോടി രൂപക്കാണ് ഒകോലിയെ മോഹൻ ബഗാൻ സ്വന്തമാക്കിയത്. ഇത്രയും വിലപിടിപ്പുള്ള താരവും ഐ ലീഗിൽ വേറെയില്ലായിരുന്നു. മുഹമ്മദൻസ്, സ്പോർട്ടിങ് ഗോവ, ബംഗ്ലാദേശി ക്ലബ്ബായ മുക്തിജോധ എന്നിവക്കുവേണ്ടിയും ഒകോലി ബൂട്ടണിഞ്ഞു. കഴിഞ്ഞവർഷം ചർച്ചിലിൽനിന്ന് ലോണിലാണ് താരം സ്പോർട്ടിങ്ങിലേക്ക് പോയത്. പക്ഷേ, കൂടുതൽ കാലം അവിടെ നിന്നില്ല.
വിലക്കിനുശേഷം ചർച്ചിൽ ബ്രദേഴ്സ് ഇക്കുറി ഐ ലീഗിലേക്ക് തിരിച്ചുവന്നു. എന്നാൽ, സാമ്പത്തിക കാരണങ്ങളാൽ ഒകോലിയുമായുള്ള കരാർ അവസാനിപ്പിച്ചു ചർച്ചിൽ. ഐ ലീഗിൽ കളിക്കാൻ കഴിയാത്തതിെൻറ നിരാശ താരം മറച്ചുവെക്കുന്നില്ല. ഇതാണ് ഫുട്ബാളെന്നും ചിലപ്പാൾ നേരിടാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളുണ്ടാവുമെന്നും 31കാരൻ പറയുന്നു. കഠിനപരിശീലനവുമായി ഫിറ്റ്നസ് നിലനിർത്തുന്ന ഒകോലിക്ക് ഇന്ത്യയിൽത്തന്നെ തുടരാനാണ് താൽപര്യം. ഏതെങ്കിലുമൊരു ക്ലബ് വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഒകോലി കൂട്ടിച്ചേർത്തു.
മാർട്ടിൻസ് കഴിഞ്ഞവർഷം ഇന്ത്യ വിട്ടു. ഈസ്റ്റ് ബംഗാളിൽനിന്ന് നേരെ പോയത് മലേഷ്യൻ സൂപ്പർ ലീഗിലേക്കാണ്. 2004 മുതൽ നീണ്ട എട്ടുവർഷം ഗോവയിലെ ഡെംപോ സ്പോർട്സ് ക്ലബിെൻറ താരമായിരുന്നു. ഇവർക്കുവേണ്ടി നേടിയത് 147 ഗോളാണ്. യുനൈറ്റഡ് എഫ്.സി, റങ്ദജീദ് യുനൈറ്റഡ്, എഫ്.സി ഗോവ തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും കളിച്ചു. ഇപ്പോൾ യു.എസിലുള്ള 30കാരൻ അവിടെ ഏതെങ്കിലും ക്ലബിൽ ചേരാനുള്ള തയാറെടുപ്പിലാണ്. വയസ്സ് 40 ആയെങ്കിലും യൂസഫ് യാക്കൂബു കളത്തിൽ ചെറുപ്പക്കാരനാണ്. ഐ ലീഗിൽ ഇൗയിടെ മുംബൈ എഫ്.സിക്കുവേണ്ടി സ്കോർ ചെയ്ത ഇദ്ദേഹത്തിെൻറ പേരിൽ 147 ഗോളുണ്ട്.
179 ഗോൾ നേടി മാർട്ടിൻസിന് (214) പിന്നിൽ രണ്ടാമനാണ് ഒകോലി. 14 വർഷം മുമ്പ് ഇന്ത്യയിൽ വിമാനമിറങ്ങിയ ഈ സ്ൈട്രക്കർ 2005-^11 കാലയളവിൽ ചർച്ചിൽ ബ്രദേഴ്സിനുവേണ്ടി മാതം അടിച്ചുകൂട്ടിയത് 106 ഗോളാണ്. ഐ ലീഗിൽ 13 ഹാട്രിക് നേടിയും റെക്കോഡിട്ടു. 2011ൽ മൂന്നുകോടി രൂപക്കാണ് ഒകോലിയെ മോഹൻ ബഗാൻ സ്വന്തമാക്കിയത്. ഇത്രയും വിലപിടിപ്പുള്ള താരവും ഐ ലീഗിൽ വേറെയില്ലായിരുന്നു. മുഹമ്മദൻസ്, സ്പോർട്ടിങ് ഗോവ, ബംഗ്ലാദേശി ക്ലബ്ബായ മുക്തിജോധ എന്നിവക്കുവേണ്ടിയും ഒകോലി ബൂട്ടണിഞ്ഞു. കഴിഞ്ഞവർഷം ചർച്ചിലിൽനിന്ന് ലോണിലാണ് താരം സ്പോർട്ടിങ്ങിലേക്ക് പോയത്. പക്ഷേ, കൂടുതൽ കാലം അവിടെ നിന്നില്ല.
വിലക്കിനുശേഷം ചർച്ചിൽ ബ്രദേഴ്സ് ഇക്കുറി ഐ ലീഗിലേക്ക് തിരിച്ചുവന്നു. എന്നാൽ, സാമ്പത്തിക കാരണങ്ങളാൽ ഒകോലിയുമായുള്ള കരാർ അവസാനിപ്പിച്ചു ചർച്ചിൽ. ഐ ലീഗിൽ കളിക്കാൻ കഴിയാത്തതിെൻറ നിരാശ താരം മറച്ചുവെക്കുന്നില്ല. ഇതാണ് ഫുട്ബാളെന്നും ചിലപ്പാൾ നേരിടാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളുണ്ടാവുമെന്നും 31കാരൻ പറയുന്നു. കഠിനപരിശീലനവുമായി ഫിറ്റ്നസ് നിലനിർത്തുന്ന ഒകോലിക്ക് ഇന്ത്യയിൽത്തന്നെ തുടരാനാണ് താൽപര്യം. ഏതെങ്കിലുമൊരു ക്ലബ് വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഒകോലി കൂട്ടിച്ചേർത്തു.
മാർട്ടിൻസ് കഴിഞ്ഞവർഷം ഇന്ത്യ വിട്ടു. ഈസ്റ്റ് ബംഗാളിൽനിന്ന് നേരെ പോയത് മലേഷ്യൻ സൂപ്പർ ലീഗിലേക്കാണ്. 2004 മുതൽ നീണ്ട എട്ടുവർഷം ഗോവയിലെ ഡെംപോ സ്പോർട്സ് ക്ലബിെൻറ താരമായിരുന്നു. ഇവർക്കുവേണ്ടി നേടിയത് 147 ഗോളാണ്. യുനൈറ്റഡ് എഫ്.സി, റങ്ദജീദ് യുനൈറ്റഡ്, എഫ്.സി ഗോവ തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും കളിച്ചു. ഇപ്പോൾ യു.എസിലുള്ള 30കാരൻ അവിടെ ഏതെങ്കിലും ക്ലബിൽ ചേരാനുള്ള തയാറെടുപ്പിലാണ്. വയസ്സ് 40 ആയെങ്കിലും യൂസഫ് യാക്കൂബു കളത്തിൽ ചെറുപ്പക്കാരനാണ്. ഐ ലീഗിൽ ഇൗയിടെ മുംബൈ എഫ്.സിക്കുവേണ്ടി സ്കോർ ചെയ്ത ഇദ്ദേഹത്തിെൻറ പേരിൽ 147 ഗോളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story