Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസചിനോ,...

സചിനോ, കോഹ്ലിയോ ആരാണ് കേമൻ?

text_fields
bookmark_border
സചിനോ, കോഹ്ലിയോ ആരാണ് കേമൻ?
cancel
സചിൻ ടെണ്ടുൽകറോ, അതോ വിരാട് കോഹ്ലിയോ. ആരാണ് കേമൻ?. പെലെ-മറഡോണ, ലയണൽ മെസ്സി- ക്രിസ്റ്റ്യാനോ റൊണാൾഡോ താരതമ്യങ്ങൾ പോലെ ഒറ്റവാക്കിൽ ഉത്തരമില്ലാത്ത ചോദ്യം. കായികലോകത്തിന് ഉത്തരമില്ലാകാലത്തോളം ഇൗ ചോദ്യം ആവർത്തിക്കപ്പെടും. രണ്ടു കാലങ്ങളുടെ പ്രതിനിധികളാണെങ്കിലും സചിൻ ടെണ്ടുൽകർ കുറിച്ചിട്ട വഴികളെ അതിവേഗത്തിൽ പിന്തുടരുന്ന തിരക്കിലാണ് വിരാട് കോഹ്ലി. ക്രീസിലെ മാസ്റ്റർ ബ്ലാസ്റ്റർ കുറിച്ചിട്ട റെക്കോഡുകളെല്ലാം വിരാട് ഒാരോ ചുവടിലും മായ്ച്ച് കളയുേമ്പാൾ തന്നെ സചിൻ സചിനായും, വിരാട് വിരാടായും തുടരും. അപ്രാപ്യമെന്ന് കരുതിയ നേട്ടങ്ങളിലേക്ക് സചിൻ ബാറ്റ് വീശിയപ്പോൾ അതൊന്നും തിരുത്തപ്പെടില്ലെന്നായിരുന്നു ആരാധക ലോകത്തിെൻറ വിശ്വാസങ്ങൾ. പക്ഷേ, സചിനേക്കാൾ വേഗവും ആക്രമണോത്സുകതയും ബാറ്റിൽ ആവാഹിച്ച് വിരാട് കുതിക്കുേമ്പാൾ ആരാധകരും വിശ്വാസം തിരുത്താൻ നിർബന്ധിക്കപ്പെടുകയാണ്. 

200 ഏകദിനം കടന്ന്, കരിയറിലെ 32ാം സെഞ്ച്വറി കൂടി സ്വന്തം പേരിലാക്കി വിരാട് നടുനിവർത്തുേമ്പാൾ മുന്നിലുള്ളത് സചിൻ കുറിച്ച നാഴികക്കല്ലുകൾ മാത്രം. ഇന്ത്യ ന്യൂസിലൻഡ് പരമ്പരയിൽ മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിലായിരുന്നു കോഹ്ലിയുടെ 200ാം ഏകദിനം. ഏതൊരു താരത്തിെൻറയും കരിയറിലെ നാഴികക്കല്ല്. മുംബൈയിൽ ഇന്ത്യ തോറ്റെങ്കിലും 121 റൺസെടുത്ത് ശതകനേട്ടത്തോടെ വിരാട് ഇരട്ടസെഞ്ച്വറി ആഘോഷമാക്കി. ഇന്ത്യൻ നായകെൻറ നേട്ടത്തിൽ ഏറെ സന്തോഷത്തോടെ ട്വീറ്റ് ചെയ്തത് സചിൻ ടെണ്ടുൽകർ തന്നെയായിരുന്നു. 200 ഏകദിനം കളിക്കുേമ്പാൾ സചിൻ ടെണ്ടുൽകറുടെ ബാറ്റിൽ നിന്നും പിറന്നത് 18 സെഞ്ച്വറിയോടെ 7305 റൺസ്. ശരാശരി 41.74. വിരാട് കോഹ്ലിയാവെട്ട 200ലെത്തിയപ്പോൾ റൺവേട്ട 8888 എന്ന മാന്ത്രിക നമ്പറിലെത്തിച്ചു. പിന്നാലെ, പുണെയിലും (29), കാൺപുരിലും (113) ബാറ്റ് ചെയ്യുേമ്പാഴേക്കും അതിവേഗത്തിൽ 9000 റൺസ് എന്ന നേട്ടവും മറികടന്നു. ഇവയിൽ 5200 റൺസും 18 സെഞ്ച്വറികളും വിദേശ മണ്ണിലായിരുന്നുവെന്നത് ഇരട്ടി മധുരമാവുന്നു. സചിനാവെട്ട 130 എവേ മത്സരങ്ങളിൽ 4618 റൺസും നേടി. ഇവയിൽ 10 സെഞ്ച്വറി മാത്രം. 

മാച്ച് വിന്നർ
സചിനോ, കോഹ്ലിയോ. കളിയുടെ ഫലം മാറ്റിമറിക്കുന്ന ഇന്നിങ്സിനുടമ ആരാണ്. ഇതു ആരാധകർക്കിടയിൽ ഭിന്നതയുള്ള ചോദ്യം തന്നെ. സ്ഥിതിവിവര കണക്കുകളിൽ ഒപ്പത്തിനൊപ്പമെങ്കിലും കോഹ്ലിക്കാണ് മുൻതൂക്കം. കരിയറിെൻറ ആദ്യ കാലങ്ങളിൽ സമ്മർദങ്ങളില്ലാതെയായിരുന്നു സചിൻ ബാറ്റ് വീശിയതെങ്കിൽ, ഇക്കാലയളവിൽ ടീമിെൻറ ഭാരം വിരാട് കോഹ്ലിയുടെ ചുമലിലായിരുന്നു.  200 ഏകദിനം പൂർത്തിയാക്കും മുേമ്പ താരം നായക ചുമതലയും ഏറ്റെടുത്തു. വിരാട് 25 തവണ മാൻ ഒാഫ് ദി മാച്ചായപ്പോൾ 29 തവണയാണ് സചിൻ മാൻ ഒാഫ് ദി മാച്ച് പുരസ്കാരം നേടിയത്. മാൻ ഒാഫ് ദി സീരീസ് പട്ടം സചിന് അഞ്ചും വിരാടിന് നാലും. കളിയിലെ നിയമങ്ങളും എതിരാളിയുടെ കരുത്തും ഇരുവരുടെയും ഇന്നിങ്സുകളെ സ്വാധീനിച്ചുവെന്ന വാദവുമുണ്ട്. ഒൗട്ട് ഫീൽഡിലെ ഫീൽഡിങ് നിയന്ത്രണം, അമ്പയർ റിവ്യൂ, നോബാളിന് ഫ്രീഹിറ്റ് തുടങ്ങിയ ബാറ്റ്സ്മാനെ തുണക്കുന്ന നൂതന നിയമങ്ങളൊന്നുമില്ലാത്ത കാലത്തായിരുന്നു സചിെൻറ ഇന്നിങ്സുകൾ. വസിം അക്രം, വഖാർ യൂനുസ് മുതൽ ശുെഎബ് അക്തർ, ഗ്ലെൻ മക്ഗ്രാത് തുടങ്ങിയ ലോകോത്തര ബൗളർമാർക്കെതിരെയുമായിരുന്നു മാസ്റ്റർ ബ്ലാസ്റ്റർ നാഴികക്കല്ലുകൾ. ഇതെല്ലാം സചിെൻറ മാറ്റ് കൂട്ടുന്നു. 

സചിനെ മറികടക്കുമോ?
സചിൻ ഏകദിനത്തിൽ അരങ്ങേറുേമ്പാൾ പ്രായം 16. വിരാടിെൻറ അരങ്ങേറ്റ പ്രായം 20. ഒമ്പതു വർഷത്തെ കരിയറിനുള്ളിലാണ് ഇരുവരും 200 ഏകദിനം പൂർത്തിയാക്കിയത്. ഫോമും സ്ഥിരതയും പ്രതിഭയും വിരാട് നിലനിർത്തുേമ്പാഴും പ്രായമാണ് മുന്നിലെ വെല്ലുവിളി. മാറുന്ന കളിയിൽ ഇതേ മികവ് നിലനിർത്തിയാൽ സചിൻ പടുത്തുയർത്തിയ നാഴികക്കല്ലുകളെല്ലാം വിരാടിെൻറ ജൈത്രയാത്രയിൽ മങ്ങും എന്നുറപ്പ്. ഹാഷിം ആംല, എബി ഡിവില്ല്യേഴ്സ് തുടങ്ങിയ സമകാലികരെ ബഹുദൂരം പിന്തള്ളിയ കോഹ്ലി ഒാരോ ചുവടിലും മായ്ക്കുന്നത് സചിെൻറ നേട്ടങ്ങളെയാണ്. 

200ൽ സചിനും കോഹ്ലിയും

സചിൻ ടെണ്ടുൽകർ 
വയസ്സ്: 25 
വർഷം: 1998 
മത്സരം: 200 
ഇന്നിങ്സ് 193 
റൺസ്: 7305 
ശരാശരി: 41.74% 
സ്ട്രൈക് റേറ്റ്: 85.61 
ഉയർന്ന സ്കോർ: 143 
50s: 43  100s: 18 
മാൻ ഒാഫ് ദി മാച്ച്: 29 
മാൻ ഒാഫ് ദി സീരീസ്: 5 
ഏകദിന അരങ്ങേറ്റം 
1989 ഡിസം.18     
(ഇന്ത്യ - പാകിസ്താൻ)


വിരാട് കോഹ്ലി
 വയസ്സ്: 28
 വർഷം: 2017
 മത്സരം: 200
 ഇന്നിങ്സ്: 192
 റൺസ്: 8888
 ശരാശരി: 55.55%
 സ്ട്രൈക് റേറ്റ്: 91.54
 ഉയർന്ന സ്കോർ: 183
 100s: 31  50s: 45
 മാൻ ഒാഫ് ദി മാച്ച്: 25
 മാൻ ഒാഫ് ദി സീരീസ്: 4
 ഏകദിന അരങ്ങേറ്റം
2008 ആഗസ്റ്റ് 18
(ഇന്ത്യ -ശ്രീലങ്ക)

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarmalayalam newssports newsCricket NewsRecordVirat Kohli
News Summary - Virat Kohli breaks Sachin's 20-year record in ODIs - Sports news
Next Story