യോഗി തുടങ്ങി; മോദിയുടെ ഭാവിക്ക് വെല്ലുവിളി
text_fieldsന്യൂഡൽഹി: യു.പി മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് ഭാവി വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയവൃത്തങ്ങളിൽ സജീവ ചർച്ച. നരേന്ദ്ര മോദിയുടെ അപ്രമാദിത്വം വകവെക്കാത്ത കിഴക്കൻ യു.പിയിലെ തീവ്രഹിന്ദുത്വമുഖമായ ആദിത്യനാഥിെൻറ കൈപ്പിടിയിലേക്ക് യു.പി ഭരണവും പാർട്ടിയും നീങ്ങുന്നതോടെ, അദ്ദേഹത്തിന് വഴിപ്പെട്ടുനിൽക്കാൻ മോദി നിർബന്ധിതമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാനമന്ത്രിയായശേഷം മോദിയെന്ന ഒറ്റ അച്ചുതണ്ടിലാണ് ബി.ജെ.പി^സംഘ്പരിവാർ രാഷ്ട്രീയം കറങ്ങിയത്. എന്നാൽ, യു.പിയിൽ വൻജയം നേടിയപ്പോൾതന്നെ, ഉദ്ദേശിച്ചയാളെ പ്രധാനമന്ത്രിയാക്കാൻ മോദിക്ക് കഴിയാത്ത ചുറ്റുപാടാണ് ഉണ്ടായത്. മോദിയെ ഭയഭക്തിയോടെ സമീപിക്കുന്ന ബി.ജെ.പിയുടെ മറ്റു മുഖ്യമന്ത്രിമാരിൽനിന്ന് വ്യത്യസ്തനാണ് യോഗി. മോദിയെപ്പോലെതന്നെ ഹിന്ദുത്വത്തിൽ തേൻറതായ അനുയായികൾ യോഗിക്കുണ്ട്. ആ സ്വാധീനമാണ് ഇനിയങ്ങോട്ട് യോഗി വർധിപ്പിക്കാൻ പോകുന്നത്.
ഉടനടി മോദിക്ക് ഒരു ഭീഷണി യോഗിയിൽനിന്ന് ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല. എന്നാൽ, 80 ലോക്സഭ മണ്ഡലങ്ങളുള്ള പ്രധാന സംസ്ഥാനമായ യു.പിയിൽ ആദിത്യനാഥിെൻറ താൽപര്യങ്ങൾ കണക്കിലെടുക്കാതെ മുന്നോട്ടുപോകാൻ പറ്റാത്ത സ്ഥിതിയിലേക്കാണ് പൊടുന്നനെ മോദി എത്തിപ്പെട്ടത്. വാജ്പേയി^അദ്വാനിമാരുടെ പ്രതാപകാലത്ത് ഗാന്ധിനഗറിൽനിന്ന് അദ്വാനിക്ക് ജയിക്കാൻ മോദിയെ ആശ്രയിക്കേണ്ടിയിരുന്നു. അതിെൻറ മറ്റൊരു പതിപ്പാണ് രൂപപ്പെടുന്നത്. യു.പിയിലെ ജയം മോദിയുടെ രണ്ടാമൂഴത്തിൽ നിർണായകമാണ്. അതിനു മുന്നിൽ ആദിത്യനാഥിെൻറ താൽപര്യങ്ങൾ പ്രധാനമാകും. വിശ്വസ്തവിധേയനെ മുഖ്യമന്ത്രിയായി വാഴിക്കുന്ന മോദി^അമിത് ഷാമാരുടെ പതിവുരീതി അട്ടിമറിക്കുന്നവിധമാണ് ആർ.എസ്.എസിെൻറ അപ്രതീക്ഷിത നീക്കം നടന്നത്. സംഘ്പരിവാറിെൻറ ഹിന്ദുരാഷ്ട്ര നിർമിതി തടയാൻ പ്രതിപക്ഷത്തിന് കഴിയാതെവന്നാൽ മോദിക്കുശേഷം ഭാവി പ്രധാനമന്ത്രി സ്ഥാനാർഥിയായി യോഗി മാറിയെന്നിരിക്കും.
അഞ്ചിൽ നാലു ഭൂരിപക്ഷം നൽകിയ നിയമസഭ തെരഞ്ഞെടുപ്പ് ഫലമാണ് യു.പിയിൽ കിട്ടിയതെങ്കിലും, ഒരാഴ്ചക്കുശേഷമാണ് മന്ത്രിസഭ രൂപവത്കരിക്കാൻ ബി.ജെ.പിക്ക് സാധിച്ചത്. പാർട്ടിക്കുള്ളിലെ പടനീക്കങ്ങളാണ് ഇതിന് കാരണമായത്. ‘മോദി, മോദി’ മുദ്രാവാക്യങ്ങൾ മാത്രം അലയടിച്ച മൂന്നു വർഷത്തിനുശേഷം യു.പിയിൽ വെള്ളിയാഴ്ച മുതൽ ഉയർന്നുേകൾക്കുന്നത് യോഗിക്കുള്ള ജയ്വിളികളാണ്. ‘അബ് കി ബാർ മോദി സർക്കാർ’ എന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ മുദ്രാവാക്യം യു.പിയിൽ ‘അബ് കി ബാർ യോഗി സർക്കാർ’ ആയി മാറിയതാണ് കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. നിയമസഭ തെരഞ്ഞെടുപ്പിൽ േമാദിയും േയാഗിയും ഒന്നിച്ചുപെങ്കടുത്ത ഒറ്റ പ്രചാരണയോഗംപോലും യു.പിയിൽ നടന്നില്ലെന്നത് ശ്രദ്ധേയമാണ്. മോദിക്കൊപ്പം വേദി പങ്കിടാൻ ബി.ജെ.പി സ്ഥാനാർഥികൾ ഉൗഴം കാത്തപ്പോൾ തന്നെയാണിത്. മോദിയും രാജ്നാഥ് സിങ്ങും കഴിഞ്ഞാൽ ബി.ജെ.പി സ്ഥാനാർഥികൾക്കുവേണ്ടി സംസ്ഥാനത്തു ചുറ്റിക്കറങ്ങിയ ഒരേയൊരു നേതാവായിരുന്നു യോഗി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.