Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസോളാര്‍: അന്വേഷണം...

സോളാര്‍: അന്വേഷണം ചോദ്യംചെയ്ത് കോൺഗ്രസ് കോടതിയിലേക്ക്

text_fields
bookmark_border
oommen
cancel

തിരുവനന്തപുരം: രാഷ്ട്രീയ പ്രകമ്പനമായി മാറിയ സോളാര്‍ വിവാദം കൂടുതൽ നിയമക്കുരുക്കിലേക്ക്. റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അന്വേഷണ റിപ്പോര്‍ട്ട് പൂർണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കണമെന്ന പാർട്ടിയിലെ ഒരുവിഭാഗം നിലപാട് എടുത്തെങ്കിലും അതു പ്രായോഗികമാവില്ലെന്നാണ് നേതൃത്വത്തിന് ലഭിച്ച പ്രാഥമിക നിയമോപദേശം. അതിനാൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിെൻറ സാധുതയെ കോടതിയിൽ ചോദ്യംചെയ്യാനാണ് കോൺഗ്രസ് തയാറെടുക്കുന്നത്. 

അഴിമതി ആരോപണത്തെക്കാൾ ലൈംഗികാരോപണം ഏറെ വലയ്ക്കുന്നതിനാലാണ് റിപ്പോർട്ടിെൻറ ആധികാരികതയെ പാർട്ടി ഒന്നടങ്കം എതിർക്കുന്നത്. മാത്രമല്ല കമീഷെൻറ വിശ്വാസ്യതയും കോൺഗ്രസ് നേതൃത്വം േചാദ്യംചെയ്യുന്നു. പാർട്ടിയും മുന്നണിയും ഇക്കാര്യം െപാതുസമൂഹത്തിൽ കഴിയുന്നത്ര പ്രചരിപ്പിക്കും. സോളാർ വിഷയത്തിെൻറ തുടക്കത്തിൽ ഉയർന്ന ചില പേരുകൾ റിപ്പോർട്ടിൽനിന്ന് ഒഴിവായതിെല സാംഗത്യമില്ലായ്മയും അവർ മുന്നോട്ടുവെക്കും.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കമീഷന്‍ ചെയര്‍മാനുമായി മുഖ്യമന്ത്രിയുടെ ഓഫിസ് ബന്ധപ്പെട്ടതും ആഭ്യന്തര വകുപ്പിലെ ഒരുദ്യോഗസ്ഥൻ അദ്ദേഹത്തെ വസതിയിൽ സന്ദർശിച്ചതുമാണ് യു.ഡി.എഫ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. റിപ്പോര്‍ട്ട് തിരുത്തിയെന്ന ഗുരുതര ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഇതുവരെ തൃപ്തികരമായ വിശദീകരണം ഉണ്ടായിട്ടുമില്ല.. 

സരിതയുടെ കത്തിന് 21 പേജ് മാത്രമെന്ന് ജയിൽ സൂപ്രണ്ട് പറയുേമ്പാൾ 25 പേജുള്ള കത്ത് ഇടതുസർക്കാർ അധികാരമേറ്റശേഷം കമീഷന് കിട്ടിയതും അത് റിപ്പോർട്ടിെൻറ ഭാഗമാക്കിയതും നിയമവിരുദ്ധമാണെന്നാണ് യു.ഡി.എഫ് വാദം. മാത്രമല്ല ജയിലിൽനിന്ന് സരിത എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്ന് നിഷ്പക്ഷ സാക്ഷിയായിരുന്ന അന്നത്തെ ജയിൽ ഡി.ജി.പി നൽകിയ മൊഴി അവഗണിച്ചതും അവർ ആയുധമാക്കും. സ്വന്തംനിലയിൽ അന്വേഷണ വിഷയങ്ങൾ കൂട്ടിച്ചേർത്ത കമീഷൻ നടപടിയെയും യു.ഡി.എഫ് ചോദ്യംചെയ്യും. 

അതിനിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് ചില പുതിയ രാഷ്ട്രീയ ആരോപണങ്ങളും സരിത ഉയര്‍ത്തിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ പാർട്ടിയിലെ രണ്ട് പ്രമുഖ ഗ്രൂപ്പുകൾ സ്വന്തം നേട്ടങ്ങൾക്കായി സോളാർ റിപ്പോർട്ട് ഉപയോഗിക്കുമെന്ന് കരുതാനാവില്ല. പക്ഷേ, ഇരുഗ്രൂപ്പിലും ഉൾപ്പെടാത്ത വി.എം സുധീരനെപ്പോലുള്ളവരുടെ നിലപാട് അങ്ങനെയാകണമെന്നില്ല. പാർട്ടി പുനഃസംഘടനയിൽനിന്ന് കളങ്കിതരെ ഒഴിവാക്കണമെന്ന ആവശ്യം അവരിൽനിന്ന് ഉയർന്നാൽ ൈഹകമാൻഡിെൻറ നിലപാടിനായി കാത്തിരിക്കേണ്ടിവരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsPolitic's NewsSolar Commission Report1supreme court
News Summary - Solar Commission Report1, Congress to Supreme Court against Solar Commission Report -Kerala News
Next Story