കീഴടങ്ങിയവർ പാർട്ടി ബന്ധുക്കൾ; പ്രതിരോധം തകർന്ന് സി.പി.എം
text_fieldsകണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ്, മട്ടന്നൂരിൽ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മും സംസ്ഥാനസർക്കാറും കൂടുതൽ പ്രതിരോധത്തിൽ. പൊലീസിൽ കീഴടങ്ങി കുറ്റമേറ്റുപറഞ്ഞ ആകാശ്, റിജിൻരാജ് എന്നിവർ സി.പി.എമ്മിെൻറ സജീവപ്രവർത്തകരാണ്. ഷുൈഹബ് വധവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന സി.പി.എം നേതാക്കളുടെ വാദം ഖണ്ഡിക്കുന്നതാണ് കീഴടങ്ങിയവരുടെ കുറ്റസമ്മതം. മാത്രമല്ല, ആകാശിന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനുമായി അടുത്തബന്ധവുമുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഇരുവരും കൂടെനിൽക്കുന്ന ചിത്രം ഉൾപ്പെടെ പുറത്തുവന്നിട്ടുമുണ്ട്.
ആർ.എസ്.എസ് പ്രവർത്തകൻ വിനീഷിെന കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആകാശിനും റിജിൻ രാജിനും നിയമസഹായം ചെയ്യുന്നത് പാർട്ടിയാണ്. സി.പി.എം പ്രാദേശികനേതാവിെൻറ മകനായ ആകാശ് ആർ.എസ്.എസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കുറച്ചുനാൾ തിരുവനന്തപുരത്തായിരുന്നു. അന്ന് പാർട്ടി കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരും പാർട്ടിയെ പ്രതിരോധിക്കാനും എതിരാളികളെ കടന്നാക്രമിക്കാനും രംഗത്തുവരാറുമുണ്ട്.
കീഴടങ്ങിയ പ്രതികൾക്ക് പാർട്ടിയും ജില്ല നേതൃത്വവുമായുള്ള ബന്ധം മറനീക്കിയതോടെ ഷുഹൈബ് വധത്തിൽ പങ്ക് നിഷേധിക്കാനാകാത്ത നിലയിലാണ് സി.പി.എം. ഷുഹൈബ് വധത്തിൽ പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുെണ്ടങ്കിൽ നടപടിയുണ്ടാകുമെന്ന് ജില്ല സെക്രട്ടറി പി. ജയരാജൻ നേരെത്ത വ്യക്തമാക്കിയിരുന്നു. എന്നാൽ, പാർട്ടിയുടെ രണ്ടു സജീവപ്രവർത്തകർ കീഴടങ്ങിയത് സംബന്ധിച്ച് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണം നടക്കെട്ട, ഗൂഢാലോചനയുണ്ടെങ്കിൽ പിടിച്ചുകൊള്ളൂവെന്നാണ് ഇതേക്കുറിച്ച് സി.പി.എം നേതാവ് എ.എൻ. ഷംസീർ എം.എൽ.എ പറഞ്ഞത്. ഷുഹൈബ് വധത്തിൽ പ്രതിരോധം പൂർണമായും തകർന്നനിലയിലാണ് സി.പി.എം.
കെ. സുധാകരെൻറ നിരാഹാരസമരം ഉൾപ്പെടെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നതോടെ, രണ്ടു പ്രതികളെ ഹാജരാക്കാൻ സി.പി.എം നിർബന്ധിതരാവുകയായിരുന്നു. കാര്യമായ പ്രകോപനമില്ലാതെയായിരുന്നു കൊല. ഷുഹൈബ് കാന്തപുരം സുന്നി വിഭാഗത്തിെൻറ സജീവ പ്രവർത്തകൻകൂടിയാണ്. അറസ്റ്റ് വൈകുന്നതിലുള്ള നീരസം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇൗ സാഹചര്യത്തിലാണ് രണ്ടുപേർ മാലൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റമേറ്റുപറഞ്ഞത്. എന്നാൽ, അറസ്റ്റ് ഉടൻ രേഖപ്പെടുത്താൻ തയാറാകാത്ത പൊലീസ് നിലപാട് പാർട്ടിക്ക് തിരിച്ചടിയായി. ഡമ്മി പ്രതികളെ വെച്ച് മുന്നോട്ടുപോകേണ്ടെന്ന പൊലീസിെൻറ തീരുമാനമാണ് അറസ്റ്റ് വൈകുന്നതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.