Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഇ.പി. ജയരാജന്...

ഇ.പി. ജയരാജന് മന്ത്രിയായി മടങ്ങിവരാൻ കടമ്പകളേറെ 

text_fields
bookmark_border
ഇ.പി. ജയരാജന് മന്ത്രിയായി മടങ്ങിവരാൻ കടമ്പകളേറെ 
cancel

തിരുവനന്തപുരം: ബന്ധുവിവാദം സംബന്ധിച്ച കേസ് അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചാലും ഇ.പി. ജയരാജന് മന്ത്രിയായി  മടങ്ങി വരാൻ കടമ്പകളേറെ. മുഖ്യമന്ത്രി പിണറായി വിജയെൻറയും പാർട്ടി സമ്മേളനങ്ങളിലെയും നിലപാടുകളാകും നിർണായകമാകുക. ഇതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ജയരാജൻ പറയുന്നുണ്ടെങ്കിലും വേങ്ങര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹം മന്ത്രിയായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളുടെ പ്രതീക്ഷ. എന്നാൽ, അതത്ര എളുപ്പമാകില്ലെന്ന സൂചനയും പാർട്ടി വൃത്തങ്ങൾതന്നെ നൽകുന്നുണ്ട്. 

ഇക്കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന സൂചനയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയത്. എതിർപ്പില്ലെന്നനിലയിലുള്ള പ്രതികരണമാണ് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരും നൽകുന്നത്. എന്നാൽ, കുറ്റമുക്തനാക്കിയുള്ള റിപ്പോർട്ട് ഇതുവരെ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടില്ല. വിജിലൻസിെൻറ ഇൗ നിലപാട് കോടതി അംഗീകരിക്കുമോയെന്നതും കാത്തിരുന്ന് കാണണം. വിജിലൻസ് നടപടിയെ ചോദ്യം ചെയ്ത് ആരെങ്കിലും മേൽകോടതിയെ സമീപിക്കുമോയെന്ന കാര്യവും നിർണായകമാണ്. രാഷ്ട്രീയ താൽപര്യത്തിെൻറ അടിസ്ഥാനത്തിലാണ് ഇൗ കേസ് അവസാനിപ്പിക്കുന്നതെന്ന വാദവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറും ഇതിനോടകം രംഗത്തെത്തിയിട്ടുമുണ്ട്. സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ഇൗ വിഷയത്തിൽ നടക്കുന്ന ചർച്ചകളും നിർണായകമാണ്. മടങ്ങിവരവിന് എതിർപ്പൊന്നുമില്ലെന്ന് പാർട്ടി സമ്മേളനങ്ങളിൽ വ്യക്തമായാൽ മാത്രമാകും മടങ്ങിയെത്താനാകുക. 

ജയരാജൻ രാജിെവച്ച ഒഴിവിൽ എം.എം. മണിയെ മന്ത്രിയാക്കി. ഇനി ഇ.പിയെ വീണ്ടും കൊണ്ടുവരുകയാണെങ്കിൽ ഏതെങ്കിലുമൊരു മന്ത്രി രാജിെവക്കേണ്ടിവരും. മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗ മന്ത്രിസഭയാകാമെന്നുള്ളതിനാൽ ജയരാജനെ മന്ത്രിയാക്കാനുള്ള സാധ്യതയുണ്ട്. ബന്ധുനിയമന വിവാദം പാർട്ടിക്ക് പൊതുജനമധ്യത്തിൽ ദോഷം ചെയ്െതന്ന പൊതുവികാരമാണ് സി.പി.എമ്മിലുണ്ടായിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ep jayarajanmalayalam newspolitical news
News Summary - Return of EP Jayarajan has many Hurdles - Political News
Next Story