കെ.എസ്.യു തെരഞ്ഞെടുപ്പ് ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: ഒത്തുതീർപ്പ് ധാരണ ഏറക്കുറെ പൊളിഞ്ഞ അവസ്ഥയിൽ കെ.എസ്.യു തെരഞ്ഞെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. കാസർകോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. 24 വരെയാണ് ജില്ലകളിലെ വോെട്ടടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. 25ന് തിരുവനന്തപുരത്ത് േവാെട്ടണ്ണൽ നടക്കും.
കോൺഗ്രസിലെ പ്രബലവിഭാഗങ്ങൾ തമ്മിെല ധാരണക്ക് വിരുദ്ധമായി മിക്കവാറും എല്ലാ ജില്ലകളിലും മത്സരത്തിന് കളമൊരുങ്ങി. എല്ലാ ജില്ലകളിലേക്കും പ്രസിഡൻറ് സ്ഥാനത്തേക്ക് എ, െഎ ഗ്രൂപ്പുകളും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഗ്രൂപ് വീതംെവക്കുന്നതിനെതിരെയും ഒരു വിഭാഗം രംഗത്തെത്തി. മത്സരിച്ച് ജയിക്കെട്ട എന്ന അഭിപ്രായ പ്രകടനം ചില യുവനേതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. എ ഗ്രൂപ്പിന് എട്ടും െഎ ഗ്രൂപ്പിന് ആറും എന്ന നിലക്കാണ് ജില്ലകൾ പങ്കിെട്ടടുക്കാൻ ധാരണയായിരുന്നത്.
ഏതൊക്കെ ജില്ലകൾ എന്നതിലായിരുന്നു തർക്കം. തിരുവനന്തപുരം പോലെ ചില ജില്ലകളിൽ വിട്ടുവീഴ്ചക്ക് ഇരുകൂട്ടരും തയാറായില്ല. സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിൽ കെ.എം. അഭിജിത്തും െഎ ഗ്രൂപ്പിൽ അബ്ദുൽ റഷീദുമാണ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.