ആർ.എസ്.എസിെൻറ ഉമ്മാക്കി കേരളത്തിൽ നടക്കില്ല –കാനം
text_fieldsതിരുവനന്തപുരം: കേന്ദ്രത്തിെൻറ ബലത്തിൽ സംസ്ഥാനത്ത് ആർ.എസ്.എസ് ഉമ്മാക്കി നടക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രപതി ഭരണം വേണമെന്നും സർക്കാറിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാൽ ഇവിടെ ആരും ഭയപ്പെടില്ല.
സംസ്ഥാന സർക്കാർ നടത്തുന്ന സമാധാനശ്രമങ്ങളെ മനഃപൂർവം നശിപ്പിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആർ.എസ്.എസ് നേതാവിെൻറ അഭിപ്രായത്തെക്കുറിച്ച് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ചകൾ നടത്തിയാലും സമ്മേളനം നടന്നാലും തങ്ങളുടെ ലക്ഷ്യം ഇതാണെന്നും ഇങ്ങനേ പോകൂവെന്നും കാണിക്കാനാണ് ഡൽഹിയിൽ ആർ.എസ്.എസ് നേതാക്കൾ പത്രസമ്മേളനം നടത്തിയത്.
1959ൽ കേന്ദ്രഅധികാരം പ്രയോഗിച്ച സംസ്ഥാനമാണിത്. 1960ൽ നടന്ന തെരഞ്ഞെടുപ്പിൽ 57ൽ ഉള്ളതിനേക്കാൾ നാല് ശതമാനം വോട്ട് കമ്യൂണിറ്റിസ്റ്റ് സർക്കാറിന് കൂടുകയാണുണ്ടായത്. ഇക്കാര്യങ്ങൾ ആർ.എസ്.എസ് ഗവേഷകന്മാർ പരിശോധിക്കുന്നത് നല്ലതാണെന്ന് കാനം പറഞ്ഞു.
ആർ.എസ്.എസ് സാംസ്കാരിക സംഘടനയാണെന്നാണ് അവകാശപ്പെടുന്നത്. അവർ രാഷ്ട്രീയം പറയാൻ തുടങ്ങിയത് പുതിയ കാര്യമാണ്. കേന്ദ്രസർക്കാറിനെ ആർ.എസ്.എസ് നിയന്ത്രിക്കുകയാണെന്ന് പറഞ്ഞപ്പോൾ അതിൽ വാസ്തവമില്ലെന്നായിരുന്നു ചിലരുടെ വാദം.
ഇവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് അറിഞ്ഞാൽ കൊള്ളാം. ദേശീയതലത്തിൽ എന്ത് അഭിപ്രായം ഉണ്ടായാലും കേരളത്തിലെ ജനങ്ങൾക്ക് സർക്കാർ നടത്തുന്ന സമാധാനശ്രമങ്ങളെക്കുറിച്ച് അറിയാം. ഉഭയകക്ഷി ചർച്ച നടത്തിയ സർക്കാർ ഞായറാഴ്ച സർവകക്ഷി സമ്മേളനം നടത്തുകയാണ്. ഇത്തരം ശ്രമങ്ങളെ നശിപ്പിക്കാനാണ് ആർ.എസ്.എസ് നീക്കമെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.