Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഗുരുദാസ്പുരിലെ...

ഗുരുദാസ്പുരിലെ തെരഞ്ഞെടുപ്പ് ഫലം: ബി.ജെ.പി ആഘാതത്തിൽ

text_fields
bookmark_border
ഗുരുദാസ്പുരിലെ തെരഞ്ഞെടുപ്പ് ഫലം: ബി.ജെ.പി ആഘാതത്തിൽ
cancel

ചണ്ഡിഗഢ്: പഞ്ചാബിലെ ഗുരുദാസ്പുർ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിെൻറ വൻ വിജയം ദേശീയതലത്തിൽ പാർട്ടിക്ക് ആശ്വാസവും ആവേശവുമായി. അതേസമയം, ബി.ജെ.പി കേന്ദ്രങ്ങൾക്ക്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും തങ്ങളുടെ ശക്തികേന്ദ്രത്തിലെ വൻ പരാജയം കനത്ത തിരിച്ചടിയായി.
ബോളിവുഡ് താരവും നിലവിലെ എം.പിയുമായിരുന്ന ബി.ജെ.പിയിലെ വിനോദ് ഖന്നയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2009ലെ അട്ടിമറി ജയത്തിനുശേഷം ഇവിടെ കോൺഗ്രസ് ജയിക്കുന്നത് ആദ്യമായാണ്. 2009ൽ പരാജയപ്പെട്ടെങ്കിലും വിനോദ് ഖന്ന ഗുരുദാസ്പുരിൽനിന്ന് നാലു തവണ ലോക്സഭയിൽ എത്തി. 1998, 1999, 2004, 2014 വർഷങ്ങളിലാണ് അദ്ദേഹം ജയിച്ചത്. കഴിഞ്ഞതവണ 1,36,065 വോട്ടായിരുന്നു  ഭൂരിപക്ഷം. ഇതിനെ മറികടന്ന് കോൺഗ്രസ് രണ്ടുലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയതാണ് ബി.ജെ.പിക്ക് വൻ പ്രഹരമായത്. 

നോട്ട് നിരോധനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ജി.എസ്.ടി ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങളും വിപണിയിലെ തിരിച്ചടിയും മാന്ദ്യവും വ്യാപാര സമൂഹത്തിൽ കടുത്ത തോതിൽ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിനെതിരെ വ്യാപാരികളുടെ പ്രതിഷേധം തെരെഞ്ഞടുപ്പ് ഫലത്തിൽ  അലയടിച്ചു. പെേട്രാൾ വിലവർധനയും കോൺഗ്രസ് പ്രചാരണായുധമാക്കി. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരെ ഉയർന്ന ആരോപണങ്ങളും അവസാന ഘട്ടത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയായി.

‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ബി.െജ.പിയുടെയും പ്രധാനമന്ത്രി മോദിയുടെയും കാമ്പയിന് പഞ്ചാബ് നൽകിയ തിരിച്ചടി കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലോക്സഭ മണ്ഡലത്തിൽ നേടിയ വിജയവും  അഭൂതപൂർവമായ ജനപിന്തുണയും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ക്യാമ്പിനെ കൂടുതൽ സജീവമാക്കി. ബി.ജെ.പി നിരയിൽ കടുത്ത നിരാശയും പ്രകടമാണ്. ശിരോമണി അകാലിദളുമായുള്ള സഖ്യവും ബി.െജ.പിക്ക് തിരിച്ചടിയായി. 

ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുനിൽ ഝാക്കറുട  വിജയാവേശം സംസ്ഥാനത്തുമാത്രം ഒതുങ്ങുന്നില്ല. ബി.െജ.പി ശക്തികേന്ദ്രത്തിൽ കോൺഗ്രസ് നേടിയ തകർപ്പൻ ജയം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായിട്ടുണ്ട്. 56 ശതമാനം പോളിങ് നടന്ന മണ്ഡലത്തിൽ കോൺഗ്രസിെൻറ വൻ ഭൂരിപക്ഷം (1,93,219) ബി.ജെ.പിയെ െഞട്ടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ശക്തമായ സന്ദേശമാണ് ഗുരുദാസ്പുരിലെ വിജയമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 
തെരഞ്ഞെടുപ്പ് മോദി സർക്കാറിെൻറ വിലയിരുത്തലാകുമെന്ന് പ്രചാരണത്തിെൻറ തുടക്കത്തിൽതന്നെ പറഞ്ഞതായി സുനിൽ ഝാക്കർ ചൂണ്ടിക്കാട്ടി. ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിെൻറ പ്രസക്തി വർധിച്ചുവരുന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. ഏറ്റവും നിർണായകമായ സമയത്തെ ജനവിധി ആർക്കും തള്ളാനാവില്ലെന്ന് ഝാക്കർ പറഞ്ഞു. ഗുരുദാസ്പുരിലെ ജയം പാർട്ടി നേതാവ് രാഹുൽ ഗാന്ധിക്കുള്ള മനോഹരമായ ദീപാവലി സമ്മാനമാണെന്ന് ബി.ജെ.പി വിട്ട് ഇൗ വർഷാദ്യം കോൺഗ്രസിൽ ചേർന്ന നവ്ജ്യോത് സിങ് സിദ്ദു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiAmit Shahmalayalam newsBJPPolitics
News Summary - Gurdaspur bye election: Shocking lose to BJP- India news
Next Story