Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightനാഥനില്ലാ...

നാഥനില്ലാ കോൺഗ്രസിൽ ഗ്രൂപ് യോഗങ്ങൾ സജീവം

text_fields
bookmark_border
നാഥനില്ലാ കോൺഗ്രസിൽ ഗ്രൂപ് യോഗങ്ങൾ സജീവം
cancel

കൊച്ചി: ദേശീയതലത്തിൽ കോൺഗ്രസ് നിശ്ചലമെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് ഗ്രൂപ്പുകൾ മുെമ്പങ്ങുമില്ലാത്ത വിധം സജീവം. മിക്ക ജില്ലകളിലും ഏറക്കുറെ പരസ്യമായിത്തന്നെ കോൺഗ്രസ് ഗ്രൂപ്പുകൾ തകൃതിയായി യോഗം ചേരുകയാണ്. കെ.എസ്.യു നേതൃത്വം പിടിക്കുക എന്നതാണ് ഗ്രൂപ് യോഗങ്ങളുടെ മുഖ്യ ലക്ഷ്യം. എന്നാൽ, കെ.പി.സി.സി പ്രസിഡൻറ് നിയമനമാണ് ഇതിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.

വിവിധ ജില്ലകളിൽ കെ.എസ്.യു തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. മാർച്ച് 24വരെയാണ് വോെട്ടടുപ്പ്. 25ന് കെ.പി.സി.സി ഒാഫിസിൽ വോെട്ടണ്ണൽ നടക്കും. കെ.എസ്.യു തെരഞ്ഞെടുപ്പിന് മുന്നോടിയായി എ, െഎ ഗ്രൂപ്പുകൾ തമ്മിൽ സീറ്റ് പങ്കുവെക്കൽ ധാരണയുണ്ടായിരുന്നതായി െഎ ഗ്രൂപ് വക്താക്കൾ പറയുന്നു.
എന്നാൽ, നാമനിർേദശ പത്രിക സമർപ്പിക്കുന്ന സമയമായപ്പോൾ മറുവിഭാഗം ധാരണ തെറ്റിച്ചുവെന്നും മുഴുവൻ സീറ്റിലേക്കും സ്ഥാനാർഥികളെ നിർത്തിയെന്നുമാണ് െഎ ഗ്രൂപ്പിെൻറ പരാതി. ഇതേത്തുടർന്നാണ് കെ.എസ്.യു പിടിക്കുക എന്ന ലക്ഷ്യവുമായി ഗ്രൂപ് യോഗങ്ങൾ തുടങ്ങിയത്. പക്ഷേ, ചർച്ച വഴിതിരിഞ്ഞ് എത്തിനിൽക്കുന്നത്  കെ.പി.സി.സി നേതൃത്വം പിടിക്കുന്ന കാര്യത്തിലാണ്.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിയെ തുടർന്ന് കോൺഗ്രസ് അണികൾ നിരാശരാണ്. കെ.പി.സി.സിക്ക് ശക്തമായ നേതൃത്വം ഉണ്ടായില്ലെങ്കിൽ സി.പി.എമ്മിന് മുന്നിൽ കേരളത്തിലും യു.പി ആവർത്തിക്കുമെന്ന ആശങ്കയും അവർ മുന്നോട്ടുവെക്കുന്നു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും നേതാവില്ലാ പാർട്ടിയായി തുടരുന്നതിലെ നിരാശയും അണികൾ പങ്കുവെക്കുന്നു. ശക്തമായ പ്രതിപക്ഷമായി മാറാൻ കഴിയാത്തതിലുള്ള നിരാശയും അവർ മറച്ചുവെക്കുന്നില്ല. പീഡന സംഭവങ്ങൾ ആവർത്തിക്കുകയും ഒാരോ സംഭവത്തിലും പൊലീസിെൻറ വീഴ്ച ഏറ്റുപറയാൻ മുഖ്യമന്ത്രി നിർബന്ധിതനാവുകയും ചെയ്തിട്ടും ഒരു പ്രതിഷേധ പരിപാടി േപാലും സംഘടിപ്പിക്കാൻ യു.ഡി.എഫിനായിട്ടില്ല. രൂക്ഷമായ വിലക്കയറ്റത്തിെനതിരെ പോലും നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. നോട്ട് നിരോധനത്തെ തുടർന്ന് വി.എം. സുധീരെൻറ നേതൃത്വത്തിൽ റിസർവ് ബാങ്ക് ഒാഫിസുകൾക്ക് മുന്നിൽ നടത്തിയ ധർണ ഒഴിച്ചുനിർത്തിയാൽ ജനമനസ്സിൽ ഇടംനേടാനുള്ള ഒരു സമരവും സമീപകാലത്ത് നടക്കാത്തതിെൻറ നിരാശയും കോൺഗ്രസ് പ്രവർത്തകർ നേതാക്കൾക്ക് മുന്നിൽ കെട്ടഴിക്കുന്നു.

ദേശീയ നേതാവ് എ.കെ. ആൻറണി മനസ്സ് തുറക്കാത്തതും അവരെ നിരാശരാക്കുന്നുണ്ട്. അേദ്ദഹം മനസ്സുവെച്ചാൽ ദിവസങ്ങൾക്കകം നേതൃപ്രതിസന്ധി പരിഹരിക്കാനാവുമെന്ന വിശ്വാസമാണ് സാധാരണ പ്രവർത്തകർക്കുള്ളത്. സ്ഥിരം പ്രസിഡൻറിനെ കണ്ടെത്തണമെന്നും സി.പി.എമ്മിനെയും സംഘ് പരിവാറിനെയും ഒരുപോലെ ചെറുത്ത് മുന്നോട്ട് നയിക്കാൻ കഴിവുള്ളയാളെ നിയോഗിക്കണമെന്നുമൊക്കെ ആവശ്യമുയരുന്നുണ്ട്. പക്ഷേ, ആവശ്യം ആര് പരിഗണിക്കുമെന്ന ആശയക്കുഴപ്പം മാത്രം ബാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress group meeting
News Summary - group meeting is active in congress
Next Story