‘ദൈവവിശ്വാസം’ സി.പി.എമ്മിൽ വീണ്ടും ചർച്ചയാകുന്നു
text_fieldsതിരുവനന്തപുരം: പാർട്ടി അംഗങ്ങളുടെ ദൈവവിശ്വാസം സി.പി.എമ്മിൽ വീണ്ടും ചർച്ചയാകുന്നു. സി.പി.എം നേതാക്കള്‍ പൊതുവെ ആരാധനാലയങ്ങളിൽനിന്ന് അകലം പാലിക്കുമ്പോള്‍ സംസ്ഥാന സമിതി അംഗവും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദര്‍ശനം നടത്തി വഴിപാട് നടത്തിയതാണ് വിഷയം വീണ്ടും സജീവമാകാനിടയാക്കിയത്.
സി.പി.എം സമ്മേളനങ്ങൾ വെള്ളിയാഴ്ച മുതൽ ആരംഭിക്കാനിരിക്കെ ചൂടേറിയ ചർച്ചകൾക്ക് ഇത് കാരണമായേക്കും. എന്നാൽ, സേമ്മളനങ്ങളിൽ വിഷയം ചർച്ചയാക്കാതെ തീർപ്പാക്കാനുള്ള നീക്കവും ഇന്ന് േചരുന്ന സെക്രേട്ടറിയറ്റിലുണ്ടാകുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം മുൻ ജില്ല സെക്രട്ടറി കൂടിയായിരുന്ന കടകംപള്ളി സുരേന്ദ്രെൻറ നടപടിയിൽ ജില്ലയിലെ ഒരു വിഭാഗം അതൃപ്തരാണ്. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ വിഷയം ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കവും അവർ നടത്തുന്നുണ്ട്. കടകംപള്ളിയുടെ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിക്കഴിഞ്ഞു. മന്ത്രിയുടെ േക്ഷത്രദർശനവും വിശ്വാസവും സംബന്ധിച്ച വിവാദത്തിൽ ഇതിനകം പാർട്ടിക്കുള്ളിൽ തന്നെ രണ്ട് വാദങ്ങൾ ഉയർന്നിട്ടുണ്ട്.
മന്ത്രിയെന്ന നിലയിൽ കർത്തവ്യം നിർവഹിക്കുക മാത്രമാണ് ചെയ്തതെന്ന് ഒരുവിഭാഗം അവകാശപ്പെടുേമ്പാൾ വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന് ഉൾപ്പെടെ അഭിപ്രായപ്പെടുന്നു. ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്നും അതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ലെന്നും കടകംപള്ളി വിശദീകരിക്കുന്നു.
ക്ഷേത്രങ്ങളുടെയും മറ്റ് ആരാധനാലയങ്ങളുടെയും ഭരണസമിതിയിലുൾപ്പെടെ പ്രാതിനിധ്യമുണ്ടാകണമെന്ന് പാർട്ടി നേരത്തേ തീരുമാനിച്ചതാണെന്നും ശ്രീകൃഷ്ണജയന്തി ദിനത്തിൽ ശോഭായാത്ര ഉൾപ്പെടെ നടത്തുന്നുണ്ടല്ലോയെന്നുമുള്ള ചോദ്യവും പാർട്ടിക്കുള്ളിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മന്ത്രി സ്വന്തം പേരിലല്ല, മറിച്ച് കുടുംബാംഗങ്ങളുടെ പേരിലാണ് വഴിപാട് നടത്തിയത്. മുമ്പ് ഒരു മന്ത്രിയുടെ ഭാര്യ ക്ഷേത്രത്തിൽ പൂമൂടൽ ചടങ്ങ് നടത്തിയപ്പോഴും മന്ത്രിമാരിൽ ചിലർ ആൾ ദൈവങ്ങളെ സന്ദർശിച്ച് അനുഗ്രഹം തേടിയപ്പോഴും പാർട്ടി സ്വീകരിച്ച നിലപാട് തന്നെയാണ് കടകംപള്ളിയുടെ വിഷയത്തിലുണ്ടാകേണ്ടതെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നേതാക്കൾ തന്നെ ഇത്തരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നത് പ്രവർത്തകർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.