Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightയെച്ചൂരിക്ക്...

യെച്ചൂരിക്ക് വിനയായത് രണ്ടു വാക്കുകളിലെ നിശ്ശബ്ദത

text_fields
bookmark_border
Sitaram Yechury
cancel

ന്യൂഡൽഹി:  തെൻറ ബദൽ രേഖയിൽ ചെറിയതെങ്കിലും ‘വലിയ’ രണ്ടു വാക്കുകളിന്മേൽ യെച്ചൂരി പുലർത്തിയ നിശ്ശബ്ദതക്ക് ലഭിച്ച തിരിച്ചടിയാണ് പി.ബിയിലെയും കേന്ദ്ര കമ്മിറ്റിയിലെയും  തോൽവി. അതേസമയം, കോൺഗ്രസുമായി ഒരുതരത്തിലുള്ള ഭാവി സഖ്യമോ ധാരണയോ ഉണ്ടാവാൻ പാടില്ലെന്ന നിലപാട് കേന്ദ്ര കമ്മിറ്റിയെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിഞ്ഞ പ്രകാശ് കാരാട്ട് പക്ഷത്തിന് ഇത് വലിയ നേട്ടവുമായി. അപ്പോഴും പ്രാദേശിക ബൂർഷ്വാ പാർട്ടികളുമായി സീറ്റ് ധാരണ മാത്രമെന്ന നിർദേശത്തിൽ സി.സി ഭേദഗതി വരുത്തുകയും ചെയ്തു. 

കാരാട്ട്, യെച്ചൂരി പക്ഷ രേഖകൾ തമ്മിൽ ഉള്ളടക്കത്തിൽ വലിയ വ്യത്യാസം ഇല്ലായിരുന്നു. ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന കഴിഞ്ഞ വിശാഖപട്ടണം പാർട്ടി കോൺഗ്രസ് നിലപാടിൽ ഉറച്ചുനിന്ന് പരാജയപ്പെടുത്താൻ പാർട്ടി സ്വയം ശക്തി ആർജിക്കേണ്ടിയിരിക്കുന്നുവെന്ന് ഇരുരേഖകളും അടിവരയിടുന്നു. ബി.ജെ.പിക്ക് ബദൽ നയങ്ങളുമായി ഇടത് ജനാധിപത്യ മുന്നണി രൂപവത്കരിക്കണമെന്ന് പറയുന്ന യെച്ചൂരി, വർഗീയ വിരുദ്ധ പ്രചാരണത്തിൽ എല്ലാ മതേതര ശക്തികളെയും ഒന്നിച്ചുകൂട്ടണമെന്നും നിർദേശിച്ചു. 

കൂടാതെ ‘ഭരണ വർഗ പാർട്ടികളുമായി തെരഞ്ഞെടുപ്പ് മുന്നണിയോ സഖ്യമോ രൂപവത്കരിക്കാതെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാറിനെ പുറത്താക്കുക എന്നതാവണം ലക്ഷ്യ’മെന്നും ബംഗാൾ, മഹാരാഷ്ട്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവർ പിന്തുണച്ച രേഖയിൽ യെച്ചൂരി പറഞ്ഞു.  എന്നാൽ, ഭരണ വർഗ പാർട്ടിയെന്ന് പറയുേമ്പാഴും ‘കോൺഗ്രസി’െനക്കുറിച്ച് നിശ്ശബ്ദത പാലിച്ചു. പുറമെ തെരഞ്ഞെടുപ്പ് മുന്നണിയോ സഖ്യമോ വേെണ്ടന്ന് പറയുേമ്പാഴും ‘ധാരണ’ എന്ന വാക്ക് ഒഴിവാക്കുകയും ചെയ്തു. അതേസമയം ‘കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ, മുന്നണിയോ മാത്രമല്ല ധാരണയും പാടില്ലെ’ന്നാണ് കാരാട്ടിെൻറ രേഖയിൽ പറഞ്ഞത്. സി.പി.എമ്മിന് സ്വാധീന ശക്തിയുള്ള പ്രദേശങ്ങളിൽ ബി.ജെ.പിക്കും കോൺഗ്രസിനും എതിരെ ഒറ്റക്കോ ഇടതു മുന്നണിയായോ മത്സരിക്കും. 

ബി.ജെ.പിയെ പരാജയപ്പെടുത്താൻ മൂന്നാം ശക്തികളുള്ളിടത്ത് അവരെ എതിർക്കുന്ന ബൂർഷ്വാ പാർട്ടികളുമായി സീറ്റ് ധാരണയിൽ മാത്രം ഏർപ്പെടും. അവരുമായി സഖ്യമോ മുന്നണി ബന്ധമോ ഉണ്ടാവില്ല. പ്രാദേശിക രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് മാത്രമാവും ഇത്.  ഒരുപടികൂടി കടന്ന് സി.പി.എം സീറ്റ് ധാരണയിൽ എത്തുന്ന പ്രാദേശിക കക്ഷികൾ കോൺഗ്രസുമായി മുന്നണി ബന്ധത്തിൽ ഏർപ്പെടുന്നതിലും പ്രശ്നമില്ല എന്നാണ് കാരാട്ട്പക്ഷ രേഖ. ഇതിൽ പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ ഒറ്റക്ക് മത്സരിക്കുമെന്നത് അംഗീകരിച്ച സി.സി, ബാക്കി പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് വരുേമ്പാൾ അവിടങ്ങളിലെ മൂർത്ത സാഹചര്യം പരിഗണിച്ച് അനുയോജ്യ അടവുനയം രൂപവത്കരിക്കാമെന്ന് ഭേദഗതി ചെയ്തു. 

കരട് രാഷ്ട്രീയ പ്രമേയത്തിെൻറ ചുരുക്കം
ബി.ജെ.പിയാണ് മുഖ്യശത്രു. കോൺഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെയല്ല കാണുന്നത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കാൻ എല്ലാ ശ്രമവും നടത്തും. അതേസമയം, കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ ധാരണയോ ഉണ്ടാവില്ല. പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ ഒറ്റക്ക് മത്സരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ബി.ജെ.പിക്കുള്ള ബദൽ. ഇടത്, ജനാധിപത്യ പരിപാടികൾ ബദൽ നയമായി ഉയർത്തിക്കൊണ്ടുവരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitaram yechurymalayalam newsPoltical News
News Summary - Cpm Yechury - Political News
Next Story