Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 10:43 PM GMT Updated On
date_range 17 Nov 2017 10:43 PM GMTസി.പി.െഎ നടപടികൾ അംഗീകരിക്കാനാകില്ലെന്ന് സി.പി.എം
text_fieldsbookmark_border
തിരുവനന്തപുരം: മുന്നണിയുടെ ഭാഗമായിരുന്ന് സി.പി.െഎ കൈക്കൊള്ളുന്ന പല നടപടികളും അംഗീകരിക്കാനാകില്ലെന്ന് സി.പി.എം. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറി പല സന്ദർഭങ്ങളിലും സർക്കാറിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് സി.പി.െഎയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. മന്ത്രിസഭ യോഗം ബഹിഷ്കരിച്ചതിലൂടെ അപക്വവും മുന്നണിമര്യാദയുടെ ലംഘനവുമാണ് സി.പി.െഎയിൽനിന്നുണ്ടായത്. കൂട്ടുത്തരവാദിത്തം മറന്ന് കൈയടി മാത്രം തങ്ങൾക്ക് എന്ന സി.പി.െഎ സമീപനം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കൊച്ചിയിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലുണ്ടായത്. മുന്നണിയിലും സർക്കാറിലും നിലപാട് വ്യക്തമാക്കുന്നതിനു പകരം ഹൈകോടതി പരാമർശത്തിനു ശക്തിപകരുന്ന നടപടിയാണ് സി.പി.െഎയിൽനിന്നുണ്ടാകുന്നത്. മൂന്നാർ, കോവളം കൊട്ടാരം, ലോ അക്കാദമി സമരം ഒടുവിൽ തോമസ് ചാണ്ടി വിഷയം ഉൾപ്പെടെ ഉദാഹരണങ്ങളായി ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
മന്ത്രിസഭ യോഗത്തിൽ പെങ്കടുക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിയെ അറിയിക്കാമായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സി.പി.െഎ നേതൃത്വവുമായി ആശയവിനിമയം നടത്തിയപ്പോൾതന്നെ ബുധനാഴ്ച തീരുമാനമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചതാണ്. തോമസ് ചാണ്ടിയോടും അതേ ആവശ്യം ഉന്നയിച്ചിരുന്നു. അത് അദ്ദേഹവും അംഗീകരിച്ചതാണ്. തോമസ് ചാണ്ടി വിഷയത്തിൽ എല്ലാസമയവും സി.പി.െഎ നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. തങ്ങൾ വിജയിെച്ചന്നനിലയിലാണ് കഴിഞ്ഞദിവസം ‘ജനയുഗ’ത്തിൽ വന്ന കാനത്തിെൻറ പേര് െവച്ചുള്ള മുഖപ്രസംഗം.
സി.പി.െഎയുടെ നിലപാടും അതു മുതലാക്കാനുള്ള ശ്രമവും ശത്രുക്കൾക്ക് സഹായകമായി. മുന്നണിയിൽ എന്തൊക്കെയോ പ്രശ്നങ്ങളുെണ്ടന്ന് പൊതുജനമധ്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന നടപടിയായിരുന്നു ഇത്. സോളാർ റിപ്പോർട്ടിൽ മുഖം നഷ്ടപ്പെട്ട യു.ഡി.എഫിനെ സഹായിക്കാനേ ഇതു കാരണമായുള്ളൂ. മുഖപ്രസംഗത്തിലൂടെ മുന്നണിക്കുള്ളിൽ പ്രശ്നമുണ്ടെന്ന് വരുത്തിത്തീർത്തത് സി.പി.െഎയാണ്. ആവശ്യമില്ലാത്ത ഒരു പ്രതികരണവും സി.പി.എം നേതാക്കളിൽനിന്നും ഉണ്ടായിട്ടില്ല. സി.പി.െഎ പ്രകോപിപ്പിച്ചതിനെ തുടർന്ന് മാത്രമാണ് കോടിയേരി വാർത്തസമ്മേളനം നടത്തിയതും ‘ദേശാഭിമാനി’ മുഖപ്രസംഗങ്ങളിലൂടെ കാര്യങ്ങൾ വ്യക്തമാക്കിയതും. ഇനിയും വിവാദങ്ങൾ തുടർന്നാൽ അത് ജനങ്ങൾക്കും അണികൾക്കും മുന്നിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി. വിവാദം അവസാനിപ്പിക്കാമെന്ന തീരുമാനത്തോടെയാണ് യോഗം തീർന്നത്.
മന്ത്രിസഭ യോഗത്തിൽ പെങ്കടുക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിയെ അറിയിക്കാമായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സി.പി.െഎ നേതൃത്വവുമായി ആശയവിനിമയം നടത്തിയപ്പോൾതന്നെ ബുധനാഴ്ച തീരുമാനമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചതാണ്. തോമസ് ചാണ്ടിയോടും അതേ ആവശ്യം ഉന്നയിച്ചിരുന്നു. അത് അദ്ദേഹവും അംഗീകരിച്ചതാണ്. തോമസ് ചാണ്ടി വിഷയത്തിൽ എല്ലാസമയവും സി.പി.െഎ നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. തങ്ങൾ വിജയിെച്ചന്നനിലയിലാണ് കഴിഞ്ഞദിവസം ‘ജനയുഗ’ത്തിൽ വന്ന കാനത്തിെൻറ പേര് െവച്ചുള്ള മുഖപ്രസംഗം.
സി.പി.െഎയുടെ നിലപാടും അതു മുതലാക്കാനുള്ള ശ്രമവും ശത്രുക്കൾക്ക് സഹായകമായി. മുന്നണിയിൽ എന്തൊക്കെയോ പ്രശ്നങ്ങളുെണ്ടന്ന് പൊതുജനമധ്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന നടപടിയായിരുന്നു ഇത്. സോളാർ റിപ്പോർട്ടിൽ മുഖം നഷ്ടപ്പെട്ട യു.ഡി.എഫിനെ സഹായിക്കാനേ ഇതു കാരണമായുള്ളൂ. മുഖപ്രസംഗത്തിലൂടെ മുന്നണിക്കുള്ളിൽ പ്രശ്നമുണ്ടെന്ന് വരുത്തിത്തീർത്തത് സി.പി.െഎയാണ്. ആവശ്യമില്ലാത്ത ഒരു പ്രതികരണവും സി.പി.എം നേതാക്കളിൽനിന്നും ഉണ്ടായിട്ടില്ല. സി.പി.െഎ പ്രകോപിപ്പിച്ചതിനെ തുടർന്ന് മാത്രമാണ് കോടിയേരി വാർത്തസമ്മേളനം നടത്തിയതും ‘ദേശാഭിമാനി’ മുഖപ്രസംഗങ്ങളിലൂടെ കാര്യങ്ങൾ വ്യക്തമാക്കിയതും. ഇനിയും വിവാദങ്ങൾ തുടർന്നാൽ അത് ജനങ്ങൾക്കും അണികൾക്കും മുന്നിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി. വിവാദം അവസാനിപ്പിക്കാമെന്ന തീരുമാനത്തോടെയാണ് യോഗം തീർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story