Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതർക്കങ്ങൾ...

തർക്കങ്ങൾ ഒഴിവാക്കണമെന്നും വിഭാഗീയത അനുവദിക്കില്ലെന്നും നേതൃത്വം 

text_fields
bookmark_border
തർക്കങ്ങൾ ഒഴിവാക്കണമെന്നും വിഭാഗീയത അനുവദിക്കില്ലെന്നും നേതൃത്വം 
cancel

തിരുവനന്തപുരം: തർക്കങ്ങളൊഴിവാക്കി സമ്മതരായവരെ തെരഞ്ഞെടുക്കണമെന്ന മാർഗനിർദേശെത്ത അടിസ്ഥാനപ്പെടുത്തിയുള്ള സി.പി.എം സമ്മേളനങ്ങൾക്ക് തുടക്കമായി. വിഭാഗീയത പരമാവധി ഒഴിവാക്കാനുള്ള മാർഗനിർദേശമാണ് പ്രധാനമായും കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുള്ളത്. 
സ്ത്രീകൾക്കും യുവാക്കൾക്കും പരമാവധി പരിഗണന നൽകുക, പുതുമുഖങ്ങളെയും സമ്മതരെയും കൂടുതലായി കമ്മിറ്റികളിൽ ഉൾപ്പെടുത്തുക, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നടപടിക്രമങ്ങളാണ് വെള്ളിയാഴ്ച ആരംഭിച്ച ബ്രാഞ്ച് സമ്മേളനങ്ങളിൽ കൈക്കൊണ്ടുവരുന്നത്. 

വിഭാഗീയത ഒരു കാരണവശാലും അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പ് നേതൃത്വം നൽകിയിട്ടുണ്ട്. ലാവലിൻ കേസിൽ ഹൈകോടതി കുറ്റമുക്തനാക്കിയ സാഹചര്യത്തിൽ പിണറായി വിജയൻ പാർട്ടിയിൽ കൂടുതൽ ശക്തനായിട്ടുണ്ട്. മിക്കയിടങ്ങളിലും വി.എസ് പക്ഷം നിർജീവമാണ്. അതിനാൽ എതിർസ്വരങ്ങൾ ഉയരാനുള്ള സാഹചര്യങ്ങളും കുറവാണെന്നാണ് വിലയിരുത്തൽ. ചിലയിടങ്ങളിൽ നിലവിലെ പ്രാദേശിക നേതൃത്വങ്ങൾക്കെതിരെ പ്രവർത്തകർക്ക് അസംതൃപ്തിയുണ്ട്. ചിലയിടങ്ങളിൽ ചില നേതാക്കളെ തരംതാഴ്ത്തിയിട്ടുണ്ട്. അത് ചർച്ചകൾക്കും തർക്കങ്ങൾക്കും കാരണമായേക്കും. 22ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് സി.പി.എം സമ്മേളനങ്ങൾക്ക് തുടക്കമായത്. 

തെറ്റുതിരുത്തൽ പ്രക്രിയയുടെ പുരോഗതി അടക്കം രേഖപ്പെടുത്തിയ റിപ്പോർട്ടുകളാണ് സമ്മേളനങ്ങളിൽ അവതരിപ്പിക്കുന്നത്. ദൈവവിശ്വാസം, ആചാരം തുടങ്ങിയ കാര്യങ്ങളും ചർച്ചയാകും. മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ ഗുരുവായൂർ ക്ഷേത്രദർശനവും വഴിപാട് നടത്തിപ്പുെമാക്കെ സമ്മേളനങ്ങളിലുയരും. സർക്കാറിെൻറ പ്രവർത്തനങ്ങളും സി.പി.എം നേതൃത്വത്തിെൻറ നടപടികളും കോൺഗ്രസ്, ബി.ജെ.പി പാർട്ടികളോട് കൈക്കൊള്ളേണ്ട സമീപനങ്ങളുമെല്ലാം ചർച്ചയാകും. സംസ്ഥാനത്തെ 31,700 ബ്രാഞ്ച് സമ്മേളനങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. ഇതിൽ 4.64 ലക്ഷം പേർ പെങ്കടുക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 

ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്തമാസം 15ന് പൂർത്തിയാകും. പരമാവധി ബ്രാഞ്ചുകളിലും ഉദ്ഘാടകരായി സംസ്ഥാന ജില്ല നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. അടുത്തമാസം 15ന് ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കും. 2093 ലോക്കൽ കമ്മിറ്റികളാണുള്ളത്. നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് ഏരിയ സമ്മേളനങ്ങൾ. 206 ഏരിയകളാണുള്ളത്. ഡിസംബർ 26 മുതൽ ജനുവരി 21 വരെയാണ് ജില്ല സമ്മേളനങ്ങൾ നടക്കുക. ഫെബ്രുവരി അവസാനവാരം തൃശൂരിലാണ് സംസ്ഥാനസമ്മേളനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCommitte meeting
News Summary - CPIM COMMITEE MEETING STARTED-Kerala news
Next Story