കോൺഗ്രസും ഇടതുപക്ഷവും ലക്ഷ്യമിടുന്നത് 2019
text_fieldsന്യൂഡൽഹി: തോൽക്കുമെന്നുറപ്പായ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 17പാർട്ടികളുടെ വിശാലസഖ്യമുണ്ടാക്കിയതിലൂടെ കോൺഗ്രസും ഇടതുപക്ഷവും ലക്ഷ്യമിടുന്നത് 2019ലെ പൊതുതെരഞ്ഞെടുപ്പ്. 33 ശതമാനം വോട്ടുകൊണ്ട് 2014ൽ പ്രതിപക്ഷത്തെ ഭിന്നത മുതലെടുത്താണ് മോദി അധികാരത്തിലേറിയത്. സർക്കാറിനെ നിലനിർത്താൻ രാഷ്ട്രപതി െതരഞ്ഞെടുപ്പ് സമർഥമായി ഉപയോഗിച്ച മോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കും മുന്നിൽ കോൺഗ്രസ് പാടുപെട്ടുണ്ടാക്കിയ പ്രതിപക്ഷത്തിെൻറ പൊതുസ്ഥാനാർഥിയാണ് മീരാ കുമാർ.
വോട്ടുകളുടെ എണ്ണം വിഷയമല്ലെന്നും ഇത് ബി.ജെ.പിയുമായുള്ള ആദർശ പോരാട്ടമാണെന്നും വ്യക്തമാക്കിയാണ് 17 പ്രതിപക്ഷകക്ഷികൾ ഒരുമിച്ച് ഒരു സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചത്. അതിനാൽതന്നെ മത്സരം പ്രതീകാത്മകമല്ലെന്നും ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം കെട്ടിപ്പടുക്കുന്നതിെൻറ തുടക്കമാണെന്നുമുള്ള നിലയിലാണ് തുടക്കംമുതൽ കോൺഗ്രസും ഇടതുപക്ഷവും രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കണ്ടത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തുണ്ടാകുന്ന വിള്ളൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലെ വിശാലസഖ്യത്തിെൻറ സാധ്യതകളെ തകർക്കുമെന്ന് ഇരുകൂട്ടരും കരുതിയിരുന്നു.
ബി.ജെ.പി സ്ഥാനാർഥിയെ മോദി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, പ്രതിപക്ഷനിരയിലെ മുഴുവൻ അഭിപ്രായങ്ങളും പരിഗണിച്ച്, ഏകോപനത്തിലെത്തുകയാണ് പ്രതിപക്ഷം െചയ്തത്. സ്ഥാനാർഥിയെ പോലും പറയാതെ സമവായശ്രമം എന്ന പ്രഹസനം നടത്തി പ്രതിപക്ഷ േനതാക്കളെ വെവ്വേറെ കണ്ടാണ് പ്രതിപക്ഷത്തിെൻറ െഎക്യം ഇല്ലാതാക്കാൻ മോദിയും അമിത് ഷായും തന്ത്രം മെനഞ്ഞത്. പ്രതിപക്ഷത്ത് നിന്ന് കക്ഷികളെ അടർത്താൻ സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായനികുതി റെയ്ഡുകളും കേന്ദ്രസർക്കാർ പുറത്തെടുത്തു.
എൻ.ഡി.എയോടൊപ്പമില്ലാത്ത എ.െഎ.എ.ഡി.എം.കെ, തെലങ്കാന രാഷ്ട്രീയ സമിതി, ബിജു ജനതാദൾ എന്നിവെയ ആ തരത്തിൽ അടുപ്പിച്ചുനിർത്താൻ ബി.െജ.പിക്ക് കഴിഞ്ഞു. എന്നിട്ടും സഖ്യകക്ഷിയായ ശിവസേന ഇടഞ്ഞുനിന്നപ്പോൾ മഹാരാഷ്ട്രയിലെ സഹകരണബാങ്കുകളിലെ പഴയ 500 രൂപ,1000 രൂപ നോട്ടുകൾ മാറ്റാൻ അവസരം നൽകി അവരെയും മെരുക്കി. സഖ്യത്തിലെങ്കിലും വൈരിയായ ലാലുപ്രസാദ് യാദവ് മകനെ ബിഹാർ രാഷ്ട്രീയത്തിെൻറ ഭാവിമുഖ്യമന്ത്രിയാക്കാൻ നടത്തുന്ന നീക്കത്തിന് തടയിടാൻ ആഗ്രഹിക്കുന്ന നിതീഷ് കുമാറിനെ കൂടി ചേർത്തുപിടിച്ച് പ്രതിപക്ഷത്തുണ്ടാക്കിയ അങ്കലാപ്പിനാണ് മീരാകുമാറിനെ പൊതുസ്ഥാനാർഥിയാക്കി സോണിയ ഗാന്ധി പ്രതിരോധിച്ചത്.
രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ ബി.ജെ.പി കാണിച്ച കൗശലത്തിന് കോൺഗ്രസ് നടത്തിയ ബുദ്ധിപരമായ നീക്കമാണ് മീരാകുമാറിെൻറ സ്ഥാനാർഥിത്വം. ദലിത് കാർഡിറക്കി പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷം ആദ്യമേ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് യോഗത്തിലുയർന്ന നാല് പേരുകളും ദലിതുകളുടേതായത്. എന്നാൽ, മീരാകുമാറിനോട് പ്രതിപത്തി ഇല്ലാതെ പ്രകാശ് അംബേദ്കറെ നിർദേശിച്ച ഇടതുപക്ഷത്തിനെക്കൊണ്ടുകൂടി അത് സമ്മതിപ്പിക്കാൻ സോണിയക്ക് കഴിയുകയും ചെയ്തു.
തങ്ങളുടെ തട്ടകത്ത് നിന്നുള്ള മറ്റൊരു ദലിത് പാർട്ടിക്കാരൻ എന്ന നിലയിൽ പ്രകാശ് അംബേദ്കറിനോട് ശരദ് പവാറിനും മായാവതിക്കും താൽപര്യമില്ലായിരുന്നു. ഇടതുപക്ഷത്തിെൻറ നിർദേശം എന്ന നിലയിൽ മമതാ ബാനർജിക്കും അത് സ്വീകാര്യമായി. തുടർന്ന് ചർച്ച നടന്നതോടെ കോൺഗ്രസ് തുടക്കംമുതൽ മുന്നോട്ടുവെച്ച മീരാകുമാറിനെ മറ്റെല്ലാ കക്ഷികളും അംഗീകരിച്ചു. എല്ലാവർക്കും സ്വീകാര്യയെന്ന് വന്നതോടെ അതിെൻറ പേരിൽ ഒരു തർക്കം വേണ്ടെന്നുവെച്ച് ഇടതുപക്ഷവും സ്ഥാനാർഥിത്വം അംഗീകരിച്ചു.
ശക്തമായ സ്ഥാനാർഥിയെ നിർത്തിയെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കളെല്ലാം പിന്നീട് പ്രതികരിച്ചതും. ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ടോ എന്നത് തങ്ങൾക്ക് വിഷയമല്ലെന്നും മീരാകുമാറാണ് ഏറ്റവും ശക്തയായ സ്ഥാനാർഥിയെന്നും അവരെ പിന്തുണക്കുമെന്നും സമാജ്വാദി പാർട്ടി നേതാവും മുലായംസിങ്ങിെൻറ സഹോദരനുമായ രാംഗോപാൽ യാദവ് പറഞ്ഞു. രാംനാഥ് കോവിന്ദിനേക്കാൾ പ്രഗല്ഭയാണ് മീരാകുമാറെന്നും അവരെ പിന്തുണക്കുകയാണ് തങ്ങളെന്നും മായാവതിയും പറഞ്ഞതോടെ ദലിത് കാർഡിനെ പ്രതിരോധിക്കാൻകഴിഞ്ഞ ആശ്വാസത്തിലാണ് കോൺഗ്രസ്.
രാഷ്ട്രപതി: ഭരണ, പ്രതിപക്ഷങ്ങളെ പിന്തുണക്കുന്നവർ
രാംനാഥ് കോവിന്ദ്: ബി.ജെ.പി, ടി.ഡി.പി, ശിരോമണി അകാലിദൾ, ടി.ആർ.എസ്, ബി.ജെ.ഡി, വൈ.എസ്.ആർ.സി.പി, എൽ.ജെ.പി, ശിവസേന, ജനതാദൾ (യു), എൽ.ജെ.പി, എൻ.പി.പി, അപ്നാദൾ.
മീരാകുമാർ: കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, എൻ.സി.പി, ആർ.ജെ.ഡി, എസ്.പി (അഖിലേഷ് യാദവ്), സി.പി.എം, സി.പി.െഎ, ആർ.എൽ.ഡി, ഡി.എം.കെ, നാഷനൽ കോൺഫറൻസ്, ജനതാദൾ (എസ്), ആർ.എസ്.പി, ജെ.എം.എം, കേരള കോൺഗ്രസ്, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, എ.െഎ.യു.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.