വേണം, കൊല്ലാതിരിക്കാൻ ഒരു തുണ്ടു ഭൂമി
text_fieldsമ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിംകൾ നേരിടുന്ന ക്രൂരതയെക്കുറിച്ച് ചോദിക്കുേമ്പാൾ 24കാരനായ മുഹമ്മദ് സിറാജുല്ല ഷർട്ടൂരി പുറംതിരിഞ്ഞു നിന്നു. പുറത്ത് മാരകമായി വെേട്ടറ്റതിെൻറ കറുത്ത പാടുകൾ തെളിഞ്ഞു കിടക്കുന്നു. അഞ്ചു കൊല്ലം മുമ്പ്, 2012ലെ വംശഹത്യയുടെ നേരത്ത് വെേട്ടറ്റ് ചോരയൊലിപ്പിച്ച് ജീവനുംകൊണ്ട് ഒാടി രക്ഷപ്പെട്ടതാണ് സിറാജുല്ല. എന്തിനാണ് തന്നെ വെട്ടിയതെന്ന് ആ ചെറുപ്പക്കാരന് ഇന്നും അറിയില്ല. നിരപരാധികളായ തങ്ങളുടെ വീടു കത്തിച്ചത് എന്തിനാണെന്ന് അറിയില്ല. പട്ടാളവും ഒരുപറ്റം ആളുകളും ചേർന്ന് ഒരു ഗ്രാമം ആക്രമിക്കുകയായിരുന്നു. ഒാട്ടത്തിനിടയിൽ കുടുംബാംഗങ്ങൾ പലവഴി ചിതറി. ഒപ്പമുണ്ടായിരുന്നവർക്കൊപ്പം സിറാജുല്ല ചാടിക്കടന്നത് ബംഗ്ലാദേശിലേക്കാണ്. അവിടെ ഏതാനും ആഴ്ചകൾ. പുറേമ്പാക്കു ജീവിതം. ദിക്കും സ്ഥലവും തീയതിയുമൊന്നും നിശ്ചയമില്ലാത്ത ദിവസങ്ങൾ. മുറിവുകൾ ഏതാണ്ട് ഉണങ്ങിയപ്പോൾ അവിടം വിട്ടത് ഒറ്റക്കായിരുന്നു. അതിർത്തി കടത്തിവിടാൻ സഹായിക്കുന്നവർ പണം ചോദിച്ചു. അതിനൊക്കെ അവിടെ പ്രത്യേക സംഘങ്ങളുണ്ട്. അവർക്കു മുന്നിൽ സിറാജുല്ല കൈമലർത്തി. പുറത്തെ വെട്ടിെൻറ പാടുകൾ കാണിച്ചു നിലവിളിച്ചു. പയ്യെൻറ സങ്കടം കണ്ടിട്ടാകണം, പിന്നെ അവർ കാശൊന്നും ചോദിച്ചില്ല. മറ്റു ചിലർക്കൊപ്പം അങ്ങനെ ബംഗ്ലാദേശിൽനിന്ന് ത്രിപുരയിൽ, അവിടെ നിന്ന് കൊൽക്കത്തയിൽ, ജമ്മുവിൽ, പിന്നെ ഡൽഹിയിൽ.
ഒരു കൂട്ടം റോഹിങ്ക്യകൾക്കൊപ്പം ശ്രംവിഹാറിലെ ചതുപ്പിൽ കുടിൽകെട്ടി താമസിക്കുന്ന സിറാജുല്ലക്ക്, മറ്റൊരു അഭയാർഥി റുവൈദ ജീവിതസഖിയായി. ഒരു മകളുമുണ്ട്. തരക്കേടില്ലാതെ ഹിന്ദി പഠിച്ചതുകൊണ്ട്, റോഹിങ്ക്യകളുമായി ആശയവിനിമയം നടത്തുന്നതിന് യു.എൻ അഭയാർഥി വിഭാഗം പാർട്ട് ടൈം ഭാഷാസഹായിയായി നിയമിച്ചു. അങ്ങനെ ജീവിതം മുന്നോട്ടു പോകുന്നു. ശ്രംവിഹാറിലെ റോഹിങ്ക്യൻ ചേരിപോലെ, തങ്ങളുടെ ജീവിതം തന്നെ ചതുപ്പിലൂടെയുള്ള സാഹസ യാത്രയാണെന്ന് സിറാജുല്ല പറയും. ജനിച്ച നാടിനു വേണ്ട. ഇപ്പോൾ, ജീവിക്കുന്ന നാടിനും വേണ്ട. മേൽവിലാസം തന്നെയില്ലാതെ, ജീവിതം തന്നെ പ്രസക്തമല്ലാത്ത കുറെ മനുഷ്യർ. മേൽവിലാസമല്ല, കൊല്ലപ്പെടാതിരിക്കാൻ ഒരു തുണ്ടു ഭൂമിയാണ് അവർക്ക് വേണ്ടത്. മ്യാന്മറിൽ സാഹചര്യങ്ങൾ ശരിയായാൽ, ആ നിമിഷം തിരിച്ചുപോകണമെന്നുണ്ട്. കാണാതായ ഉറ്റവരെ തിരഞ്ഞുപിടിക്കണമെന്നുണ്ട്. ഒന്നും നടക്കാൻ പോകുന്നില്ലെന്ന നിരാശക്കിടയിലും, നാടോടിയുടെ വഴിയാത്രയിൽ നിന്നൊരു ജീവിതം കണ്ടെടുക്കാൻ കഴിഞ്ഞ സന്തോഷം പങ്കുവെച്ച്, പഴയ കരിമ്പടം കൊണ്ടുണ്ടാക്കിയ മറഭിത്തിക്കരികെ റുവൈദക്കും കുഞ്ഞിനുമൊപ്പം ചേർന്നുനിന്ന് സിറാജുല്ല ചിരിച്ചു.
ശ്രംവിഹാറിലെ റോഹിങ്ക്യൻ ചതുപ്പു ചേരിയിൽ 23 കുടുംബങ്ങളുണ്ട്. ചില സന്നദ്ധ സംഘടനകളും മനുഷ്യപ്പറ്റുള്ളവരും ഇടക്കിടെ ഭക്ഷണവും പഴയ തുണികളുമൊക്കെ എത്തിക്കുന്നതാണ് അവിടത്തെ ആഘോഷം. അവിശ്വസിക്കാത്തവർ ജോലിക്കു വിളിക്കുേമ്പാൾ കിട്ടുന്നതാണ് വരുമാനം. 10ാം ക്ലാസിനപ്പുറത്തേക്ക് പഠിക്കാൻ മ്യാന്മറിൽ അവസരം കിട്ടിയവർ അക്കൂട്ടത്തിൽ ഇല്ല. ഇവിടെ അതിനപ്പുറത്തേക്ക് മക്കളെ പഠിപ്പിക്കാൻ കഴിയുന്നവരും ഇല്ല. ഉന്തിയും തള്ളിയും മുന്നോട്ടു പോകുന്ന പ്രാരബ്ധ ജീവിതത്തിന്, മ്യാന്മറിൽനിന്ന് പങ്കുവെച്ചുകിട്ടുന്ന വിഹ്വല വാർത്തകളാണ് കൂട്ട്. കഴിഞ്ഞ രണ്ടു മൂന്നാഴ്ചകൾക്കിടയിൽ മ്യാന്മർ വിട്ട് ഒാടേണ്ടി വന്നവരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞിരിക്കുന്നുവെന്ന് അവർ മനസ്സിലാക്കി വെച്ചിട്ടുണ്ട്. അതിനിടയിലാണ്, ഇന്ത്യയിൽനിന്ന് തിരിച്ചയക്കാൻ പോകുന്നുവെന്ന വാർത്തകൾ. എേങ്ങാട്ടാണ് തിരിച്ചയക്കുക? ആരാണ് അവിടെ തങ്ങളെ ഏറ്റുവാങ്ങാൻ ഉണ്ടാവുക? കുരുതി കൊടുക്കുന്നതിനെയാണോ തിരിച്ചയക്കൽ എന്നതുകൊണ്ട് അർഥമാക്കുന്നത്? അവരുടെ ചോദ്യങ്ങൾ നീളുന്നു. ഇന്ത്യയിൽ വോട്ടവകാശമോ തിരിച്ചറിയൽ രേഖകളോ ആനുകൂല്യങ്ങളോ ഒന്നുമില്ലാതെ വെളിമ്പുറത്ത് തല്ലിക്കൂട്ടിയ കൂടാരങ്ങൾക്കുള്ളിൽ കഴിയുേമ്പാഴും, ഇതുവരെ കിട്ടിയ അഭയബോധം കൂടി അവർക്ക് ഇല്ലാതായിരിക്കുന്നു.
വംശീയ ഉന്മൂലനത്തിെൻറ സ്വഭാവത്തിലാണ് മ്യാന്മറിൽ പട്ടാളവും ബുദ്ധ വംശീയവാദികളും ചേർന്ന് റോഹിങ്ക്യകളെ വേട്ടയാടുന്നത്. പതിനായിരങ്ങൾ പലായനം ചെയ്തുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത് ആഗസ്റ്റ് 25ന് രാഖൈനിലാണ്. ഒരു ബലാത്സംഗ സംഭവത്തെ തുടർന്ന് റോഹിങ്ക്യ ഒളിപ്പോരാളികൾ നിരവധി പൊലീസ് കേന്ദ്രങ്ങൾ ആക്രമിക്കുകയുണ്ടായി. പട്ടാളം മൃഗീയതയോടെയാണ് അതിനെ നേരിട്ടത്. 400 പേരെങ്കിലും കൊല്ലപ്പെട്ടു. മ്യാന്മറിെൻറ രാഖൈനിൽ പട്ടാള ഹെലികോപ്ടറുകൾ വട്ടമിട്ടു പറക്കുന്നു. റോഹിങ്ക്യകൾക്കുനേരെ നിർദാക്ഷിണ്യം വെടിവെക്കുന്നു. സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നു. വീടും പറമ്പും ഗ്രാമം തന്നെയും റോഹിങ്ക്യകളിൽനിന്ന് വംശീയവാദികൾ പിടിച്ചെടുക്കുന്നു. കൊള്ളയും കൊള്ളിവെപ്പും നടത്തുന്നവർ തലവെട്ടാനും മടിക്കുന്നില്ല. പരിഭ്രാന്തരായി കൂട്ടത്തോടെ നാടുവിട്ട് ഒാടുകയാണ് നിരാലംബരായ റോഹിങ്ക്യകൾ. ചിലർ ചങ്ങാടം കെട്ടിയുണ്ടാക്കിയും വള്ളത്തിലുമൊക്കെയായി മറുകര പറ്റാൻ ശ്രമിക്കുന്നു. എല്ലാം, ജീവൻ വാരിപ്പിടിച്ചുള്ള ഒാട്ടം. ഒാടിപ്പോകുന്ന വഴിയിൽ പതുങ്ങിയിരുന്നും പട്ടാളം അവരെ നേരിടുന്നു. ഒേട്ടറെ സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയാവുന്നു; കൊല്ലുന്നു. ഇതിെൻറയെല്ലാം രോഷം അടക്കാൻ കഴിയാത്തവർ നടത്തുന്ന നേരിയ ചെറുത്തുനിൽപുകൾക്ക് കടുത്ത തിരിച്ചടികളാണ് കിട്ടുന്നത്.
മ്യാന്മറിലെ ഏറ്റവും ദരിദ്രമായ മേഖലയാണ് രാഖൈൻ. അവിടെ 10 ലക്ഷത്തിലേറെ റോഹിങ്ക്യകളുണ്ട്. മ്യാന്മറിൽ ബുദ്ധമതക്കാർക്കാണ് മേധാവിത്വം. പതിറ്റാണ്ടുകളായി രാഖൈനിൽ ക്രൂരത നേരിടുകയാണ് ന്യൂനപക്ഷമായ റോഹിങ്ക്യകൾ. പൗരനായിപ്പോലും അവരെ പരിഗണിക്കുന്നില്ല. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന നിലയിലാണ് അവരെ കാണുന്നത്. പുരുഷന്മാരെന്നോ സ്ത്രീകളെന്നോ കുട്ടികളെന്നോ ഭേദമില്ലാതെ നടക്കുന്ന അതിക്രമങ്ങൾമൂലം ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ അവർ നിർബന്ധിക്കപ്പെടുന്നു. ഇപ്പോഴാകെട്ട, ബംഗ്ലാദേശും വാതിൽ െകാട്ടിയടക്കാൻ ശ്രമിക്കുന്നതോടെ വലിയൊരു അഭയാർഥി പ്രതിസന്ധിയായി േറാഹിങ്ക്യകൾ മാറിയിരിക്കുന്നു. ബംഗ്ലാദേശിൽനിന്നുള്ള തിരിച്ചു വരവ് തടയാൻ അതിർത്തിയിൽ ഉടനീളം മ്യാന്മർ കുഴിബോംബ് സ്ഥാപിക്കുന്നതായും റിേപ്പാർട്ടുകളുണ്ട്. മ്യാന്മറിലെ ഭരണകൂട അതിക്രമങ്ങൾ മുൻനിർത്തി െഎക്യരാഷ്ട്രസഭ അടിയന്തര യോഗം വിളിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ക്രൂരത അവസാനിപ്പിച്ചില്ലെങ്കിൽ മ്യാന്മറിനെതിരെ ഉപരോധം കൊണ്ടുവരണമെന്ന ആവശ്യവുമുണ്ട്. ഇതിനെല്ലാമിടയിൽപോലും കിട്ടിയ തക്കത്തിന് വംശീയ ഉന്മൂലനം നടത്തുകയാണ് ഭരണകൂടം. യു.എൻ രക്ഷസമിതിയിൽ ശാസനപ്രമേയം വരാനുള്ള സാധ്യത തടയാൻ റഷ്യയുടെ സഹകരണം തേടുന്നുമുണ്ട്.
വടക്കൻ രാഖൈൻ മേഖലയിൽ വ്യാപകമായ ചുെട്ടരിക്കൽ നടക്കുന്നതിെൻറ ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രണ്ടു ഡസനോളം സ്ഥലങ്ങളിൽ വലിയതോതിൽ അഗ്നിബാധ ഉണ്ടായതിെൻറ തെളിവുകളുമുണ്ട്. എന്നാൽ അതിക്രമമല്ല, റോഹിങ്ക്യക്കാർക്കെതിരെ നടത്തുന്നത് ഭീകരവിരുദ്ധ നടപടിയാണെന്ന് ഭരണകൂടം വിശേഷിപ്പിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടമായിക്കണ്ട് മോദിസർക്കാർ പിന്തുണക്കുകയും ചെയ്യുന്നു. വംശീയഹത്യ നടക്കുന്നില്ലെന്ന് മ്യാന്മറിെൻറ ഇപ്പോഴത്തെ നേതാവായി മാറിയ ‘മനുഷ്യാവകാശ പ്രവർത്തക’ ഒാങ്സാൻ സ്യൂചി ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഭരണകൂട ദുരുപയോഗത്തിെൻറ ഞെട്ടിക്കുന്ന കഥകൾ പുറത്തുവരുേമ്പാൾ തന്നെയാണത്. ഇതുവരെയുള്ള പെരുമാറ്റങ്ങളിൽനിന്നു വ്യത്യസ്തമായി റോഹിങ്ക്യകളെ വേട്ടയാടാൻ കൂട്ടുനിൽക്കുന്ന സ്യൂചിക്ക് നൽകിയ നൊബേൽ സമ്മാനം തിരിച്ചെടുക്കണമെന്ന ആവശ്യം ഉയരുന്നത് ഇൗ പശ്ചാത്തലത്തിലാണ്.
ഇപ്പോഴത്തെ അതിക്രമങ്ങൾക്ക് ഇരയായവർ ആരും തന്നെ ഇന്ത്യയിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. ഏറ്റവുമടുത്ത ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരിക്കുന്ന മൂന്നു ലക്ഷത്തോളം പേരിൽ ഒരു പങ്ക് അതിർത്തി മറികടന്ന് ഇന്ത്യയിൽ എത്താതിരിക്കുകയുമില്ല. 2012െല വംശീയ അതിക്രമത്തിൽ നാടുവിടേണ്ടി വന്നവരാണ് ഇന്ത്യയിലെ റോഹിങ്ക്യൻ അഭയാർഥികളിൽ ബഹുഭൂരിപക്ഷം. അതിനേക്കാൾ വലിയ വംശഹത്യയും അതിക്രമവും പലായനവും നടക്കുേമ്പാൾ പരിഭ്രാന്തിയോടെ ഒാടുന്നവർക്ക് ഭൂമിയുടെ ഏതെങ്കിലും തുണ്ടുകളിൽ ചെന്നു നിൽക്കുകയല്ലാതെ മറ്റെന്തു മാർഗം? അവർക്ക്, മുകളിൽ ആകാശവും താഴെ, കണ്ണിൽ കാണുന്ന സ്വയരക്ഷയുടെ പഴുതുകളും മാത്രം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.